
ബെംഗളൂരു: കർണാടകത്തിൽ ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി
ജൂൺ 3 ന് സത്യപ്രതിജ്ഞ ചെയ്യും. ഗമന്ത്രിസഭയിൽ ആരൊക്കെയെന്നു നിശ്ചയിക്കാൻ ജാതി അടിസ്ഥാനത്തിൽ സ്ഥാനങ്ങൾ വീതംവെക്കുന്ന ചർച്ചകൾ നടക്കുകയാണ്.
മന്ത്രിസഭാ വികസനം രണ്ട് ഘട്ടങ്ങളായിട്ടാണ്.
മുതിർന്ന കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്യും. അദ്ദേഹത്തോടൊപ്പം ഏകദേശം 10 മുതൽ 12 വരെ എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അറിയുന്നത്.
ഭരണഘടനാ വ്യവസ്ഥകൾ പ്രകാരം, മുഖ്യമന്ത്രി ഉൾപ്പെടെ കർണാടകയിൽ പരമാവധി 34 മന്ത്രിമാരെ ഉൾപ്പെടുത്താം. രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി മുതിർന്ന കോൺഗ്രസ് നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതിനുള്ള ഒരുക്കങ്ങൾ ബെംഗളൂരുവിലെ ലോക് ഭവനിലെ ഗ്ലാസ് ഹൗസിൽ നടക്കുന്നു.
ശിവകുമാർ ദൽഹിയിലാണ്, സഹോദരൻ ഡി.കെ. സുരേഷാണ് പരിപാടിയുടെ ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. ജാതി സന്തുലിത നീക്കത്തിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടെന്നാണ് സൂചന.
സർക്കാരിൽ സാമൂഹികവും സമുദായവുമായ പ്രാതിനിധ്യം ഉറപ്പാക്കാൻ സംസ്ഥാനത്ത് മൂന്ന് ഉപമുഖ്യമന്ത്രിമാരെ നിയമിക്കണമെന്ന് സിദ്ധരാമയ്യ കോൺഗ്രസ് ഹൈക്കമാൻഡിനോട് നിർദ്ദേശിച്ചതായി റിപ്പോർട്ടുണ്ട്. ജാതിക്കെതിരേ ഏറ്റവും കൂടുതൽ പ്രസംഗിക്കുന്ന രാഹുൽ ഗാന്ധിയുടെ നിലപാടാണ് ഇതിന് പിന്നിൽ.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ, രൺദീപ് സിംഗ് സുർജേവാല എന്നിവർ പങ്കെടുത്ത രാത്രി വൈകിയുള്ള യോഗത്തിലാണ് ഈ നിർദ്ദേശം ചർച്ച ചെയ്തത്.
എന്നാൽ ഉപമുഖ്യമന്ത്രിയെ വേണ്ടെന്ന് ശിവകുമാർ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. പക്ഷേ, ദളിത് സമുദായത്തിൽ നിന്നുള്ള ജി. പരമേശ്വര
ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള എം.ബി. പാട്ടീൽ
മുസ്ലിം സമുദായത്തെ പ്രതിനിധീകരിക്കുന്ന സമീർ അഹമ്മദ് ഖാൻ
എന്നിരുന്നാലും, ദാവണഗെരെ ഉപതെരഞ്ഞെടുപ്പിൽ പാർട്ടിക്കെതിരെ പ്രവർത്തിച്ചതായി സമീർ അഹമ്മദ് ഖാൻ ആരോപണം നേരിടുന്നു. ചൊവ്വാഴ്ച പുറത്തുവന്ന ഒരു ഓഡിയോ ക്ലിപ്പ് അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്ക് ആക്കം കൂട്ടിയതായി റിപ്പോർട്ട്.