ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ മനോരമ നദി സംരക്ഷിക്കാന്‍ ഗോവയിലെ മഡ്ഡി-തോലാപ് പ്രദേശത്തെ ജലപ്രശ്‌നം പരിഹരിക്കാന്‍ യത്‌നിച്ച ബാലകൃഷ്ണ അയ്യ എന്ന റിട്ടയേര്‍ഡ് അദ്ധ്യാപകന്‍, ധീരസൈനികരുടെ ക്ഷേമത്തിനായി വിദ്യാര്‍ത്ഥികളില്‍ നിന്ന് ഒരു രൂപ വീതം ശേഖരിച്ച് 40 ലക്ഷം രൂപ സമാഹരിച്ചു നല്‍കിയ ചെന്നൈയിലെ ജയ്‌ഗോപാല്‍ ഗരോഡിയ ഹിന്ദു വിദ്യാലയം അടക്കം പതിനഞ്ചു സ്‌കൂളുകള്‍ നടത്തുന്ന ഗിരിജ എന്ന അദ്ധ്യാപിക തുടങ്ങി സമൂഹത്തിന് പ്രചോദനമായവരെക്കുറിച്ച് മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചു.
നിലവിലുള്ള കാലാവസ്ഥയില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ മറക്കരുത്. ഇക്കാലത്ത് മാമ്പഴം കഴിക്കേണ്ടതിനെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്‌ട്രയിലും കൊങ്കണിലും ഹാപ്പുസ്, അല്‍ഫോന്‍സോ, ഗുജറാത്തില്‍ കേസര്‍, ഉത്തര്‍പ്രദേശിലെ ദസഹരി, എന്റെ കാശിയിലെ ലാംഗ്ര, ബിഹാറിലെ ജര്‍ദാലു. ചൗസ, മാള്‍ഡ-ദക്ഷിണഭാരതത്തിലെ ബംഗനപ്പള്ളി, തോതാപുരി, നീലം, മാല്‍ഗോവ, ബംഗാളിലെ ഹിംസാഗര്‍, ഒഡീഷയിലെ, ആന്ധ്രയിലെ സുവര്‍ണരേഖ തുടങ്ങിയ മാമ്പഴ ഇനങ്ങളെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു.
അടുത്തിടെ നെതര്‍ലാന്‍ഡ്സ് സന്ദര്‍ശിച്ചപ്പോള്‍ അവിടെ നിന്ന് ചോള കാലഘട്ടത്തിലെ പുരാതന ചെമ്പ് തകിടുകള്‍ ഭാരതത്തിന് അവര്‍ തിരികെ ലഭിച്ചത് അഭിമാനമുയര്‍ത്തിയ മുഹൂര്‍ത്തമായിരുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. 21 വലുതും, മൂന്ന് ചെറുതുമായ ചെമ്പ് തകിടുകളാണ് തിരികെ ലഭിച്ചത്. ചോള രാജവംശത്തിന്റെ നേട്ടങ്ങളെയും ശക്തമായ നാവികശക്തിയെയും ഈ തകിടുകളില്‍ വെളിപ്പെടുത്തുന്നു.
ഒരു ഗംഗാ ഡോള്‍ഫിനെ രക്ഷിച്ച് റാപ്തി നദിയിലേക്ക് വിട്ടതിനെക്കുറിച്ചും നമാമി ഗംഗ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ ആംബുലന്‍സ് അതില്‍ വഹിച്ച പങ്കിനെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു.











