News

മതാടിസ്ഥാനത്തിലുള്ള ക്ഷേമ പദ്ധതികൾ സുവേന്ദു സർക്കാർ റദ്ദാക്കി, ഒബിസി പട്ടിക പുനപ്പരിശോധിക്കും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊൽക്കൊത്ത: മുൻ സർക്കാർ മതപരിഗണനയിൽ നടപ്പാക്കിയ ക്ഷേമ പദ്ധതികൾ സുവേന്ദു അധികാരി സർക്കാർ റദ്ദാക്കി. പശ്ചിമ ബംഗാൾ സർക്കാരിന്റെ സുപ്രധാന നയമാറ്റമാണിത്.

ഭരണനിർവ്വഹണവും ഗുണഭോക്താക്കളുടെ വർഗ്ഗീകരണവുമായി ബന്ധപ്പെട്ട കൽക്കട്ട ഹൈക്കോടതിയുടെ സമീപകാല നിരീക്ഷണങ്ങളും നിർദ്ദേശങ്ങളും അടിസ്ഥാനമാക്കിയാണ് ഈ തീരുമാനം. ജൂൺ മുതൽ ഇത് പ്രാബല്യത്തിൽ വരും.

ഇതോടൊപ്പം, വിശാലമായ ഭരണ പുനസ്സംഘടനയുടെ ഭാഗമായി നിലവിലുള്ള ഒബിസി പട്ടിക പുനപ്പരിശോധിക്കാനുള്ള പദ്ധതികളും സംസ്ഥാന സർക്കാർ സൂചിപ്പിച്ചിട്ടുണ്ട്.

ക്ഷേമ പദ്ധതികളും നടപടികളും ഏകീകൃതമാക്കുന്നതിനുള്ള ആസൂത്രണമാണ് ഇപ്പോൾ നടത്തുന്നതെന്നാണ് നയംമാറ്റവും ഭരണ നിർവഹണ തീരുമാനവും വ്യക്തമാക്കുന്നത്.

പാർക്ക് സർക്കസ് മേഖലയിൽ പോലീസിനെതിരേ നടനന ആക്രമണങ്ങളിലുണ്ടായ കല്ലെറിയൽ സംഭവങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി ശക്തമായ മുന്നറിയിപ്പ് നൽകി.

ക്രമസമാധാനം നിലനിർത്തുന്നുണ്ടെന്ന് ഭരണകൂടം ഉറപ്പാക്കുമെന്നും ആറ് മാസത്തിനുള്ളിൽ പോലീസ് പരിഷ്‌കാരങ്ങൾ കൊണ്ടുവരുമെന്നും അതിൽ ഭാരതീയ ന്യായ സംഹിതയുടെ കർശനമായ നടപ്പാക്കൽ ഉൾപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ സന്ദർശിച്ച അധികാരി, കൊൽക്കത്ത പോലീസിന്റെ പ്രവർത്തനത്തിൽ സമഗ്രമായ പുനസ്സംഘടനയ്‌ക്ക് നിർദ്ദേശം നൽകുന്നതിനൊപ്പം, അവർക്ക് പൂർണ്ണ സർക്കാർ പിന്തുണയും വാഗ്ദാനം ചെയ്തു.

 

Recent Posts