കൊല്‍ക്കൊത്ത: തൃണമൂല്‍ ഭരണകാലത്ത് നടത്തിയ അഴിമതിയ്‌ക്ക് പകരം ചോദിച്ചുകൊണ്ട് ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ പണി തുടങ്ങി. മമതയുടെ വിശ്വസ്തനും മുൻ ബംഗാൾ മന്ത്രിയുമായിരുന്ന സുജിത്ത് ബോസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.
ഡംഡം മുനിസിപ്പാലിറ്റി റിക്രൂട്ട്മെന്റ് തട്ടിപ്പ് കേസിലാണ് അറസ്റ്റ്. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് ഈ സംഭവത്തിൽ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞദിവസം ഇയാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. പിന്നീടാണ് അറസ്റ്റ് ചെയ്തത്.
മമത സർക്കാരിലെ കൊടും അഴിമതിക്കാരായ പല ഉന്നതരും അടുത്ത ദിവസങ്ങളിൽ അറസ്റ്റിൽ ആയേക്കും.
ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലി കെട്ടാന്‍ തീരുമാനം
ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലികെട്ടാന്‍ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെയാണ് ഈ തീരുമാനം. കഴിഞ്ഞ 15 വര്‍ഷമായി മമത ഇത് സമ്മതിക്കാത്തതിനാല്‍ കേന്ദ്രഅതിര്‍ത്തി രക്ഷാസേനയായ ബിഎസ് എഫിന് ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ ബംഗാളിലൂടെ പോകുന്ന 2200 കിലോമീറ്റര്‍ ദൂരത്തില്‍ വേലികെട്ടാന്‍ സാധിച്ചിരുന്നില്ല. അതിനുള്ള വിലക്കാണ് ബംഗാളില്‍ പുതുതായി അധികാരത്തില്‍ വന്ന ബിജെപി സര്‍ക്കാര്‍ നീക്കിയിരിക്കുന്നത്. അടുത്ത 45 ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥലം അനുവദിച്ച് ബിഎസ് എഫിന് കൈമാറും.
പശുക്കടത്ത് നിയന്ത്രിക്കും
അതിര്‍ത്തിവഴി ബംഗ്ലാദേശിലേക്കുള്ള പശുക്കടത്ത് കര്‍ശനമായി നിയന്ത്രിക്കാനും ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ബംഗാളിലെ ഹിന്ദുക്കള്‍ക്ക് വലിയൊരു ദുസ്വപ്നമായിരുന്നു അതിര്‍ത്തിവഴി ബംഗ്ലാദേശിലേക്കുള്ള പശുക്കടത്ത്.
















