
കൊൽക്കത്ത: സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ് വ്യാഴാഴ്ച കൊൽക്കത്തയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ സന്ദർശിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 3:15 ഓടെ ഇരു നേതാക്കളും തമ്മിൽ അടച്ചിട്ട മുറിയിലാണ് കൂടിക്കാഴ്ച നടന്നത്. “നിങ്ങൾ എല്ലാവരും എത്ര അഭിനന്ദനീയമായ പോരാട്ടമാണ് നടത്തിയത്.” അഖിലേഷ് മമത ബാനർജിയോട് പറഞ്ഞു, “ദീദി, നിങ്ങൾ തോറ്റിട്ടില്ല.” – കൂടിക്കാഴ്ചയിൽ അഖിലേഷ് യാദവ് പറഞ്ഞു.
പാർട്ടിയുടെ ഔദ്യോഗിക വൃത്തങ്ങൾ പറയുന്നതനുസരിച്ച് യോഗം സൗഹാർദ്ദപരമായ അന്തരീക്ഷത്തിന് സാക്ഷ്യം വഹിച്ചുവെന്നാണ്. ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും സന്നിഹിതനായിരുന്നു. മൂന്ന് നേതാക്കളും ആശംസകൾ കൈമാറി. യോഗത്തിന്റെ തുടക്കത്തിൽ അഖിലേഷ് യാദവും അഭിഷേക് ബാനർജിയും പരസ്പരം ആലിംഗനം ചെയ്തതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ചർച്ചയിൽ നല്ല പ്രതികരണമാണ് ഉണ്ടായിരുന്നതെന്ന് ടിഎംസി ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
നേരത്തെ പശ്ചിമ ബംഗാളിലെ ജനാധിപത്യം അട്ടിമറിക്കപ്പെട്ടുവെന്ന് അഖിലേഷ് യാദവ് ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് വോട്ടർമാർക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്നും അവർ സ്വതന്ത്രമായി വോട്ട് ചെയ്യുന്നില്ലെന്നുമാണ് അദ്ദേഹം ആരോപിച്ചത്.
അതേ സമയം പശ്ചിമ ബംഗാളിൽ 207 സീറ്റുകൾ നേടി ബിജെപിയുടെ ഗംഭീര വിജയം തിങ്കളാഴ്ച പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യോഗം. കഴിഞ്ഞ 15 വർഷമായി പശ്ചിമ ബംഗാളിൽ അധികാരത്തിലിരിക്കുന്ന ടിഎംസി 80 സീറ്റുകൾ മാത്രമാണ് നേടിയത്.