India

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

തെരഞ്ഞെടുപ്പ് വിജയങ്ങളില്‍ നിന്നും തെരഞ്ഞെടുപ്പു വിജയങ്ങളിലേക്ക് മോദി കുതിയ്ക്കുകയാണ്. അതുപോലെ മെയ് ഒന്നിനാണ് അരവിന്ദ് കെജ്രിവാള്‍ വീണ്ടും മോദി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: അരവിന്ദ് കെജ്രിവാള്‍ പലപ്പോഴും മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ചയാളാണ്. മോദിക്ക് 75 വയസ്സ് തികയുന്ന 2025 സെപ്തംബര്‍ 17ന് മോദി നിലംപൊത്തുമെന്ന് കെജ്രിവാള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതും കഴിഞ്ഞ് തെരഞ്ഞെടുപ്പ് വിജയങ്ങളില്‍ നിന്നും തെരഞ്ഞെടുപ്പു വിജയങ്ങളിലേക്ക് മോദി കുതിയ്‌ക്കുകയാണ്.

അതുപോലെ മെയ് ഒന്നിനാണ് അരവിന്ദ് കെജ്രിവാള്‍ വീണ്ടും മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ചത്. മദ്യനയഅഴിമതിക്കേസില്‍ അനുകൂലമായ ഒരു കോടതി വിധി വന്നതിനെത്തുടര്‍ന്നാണ് ജന്തര്‍മന്ദറില്‍ കെജ്ലിവാള്‍ പൊതുയോഗം നടത്തിയത്. അന്നാണ് കെജ്രിവാള്‍ വീണ്ടും മോദിയുടെ കൗണ്ട് ഡൗണ്‍ ആരംഭിച്ചുകഴിഞ്ഞുവെന്ന് പ്രഖ്യാപിച്ചത്. 2026 അവസാനം വരെ മോദി പ്രധാനമന്ത്രിയായി ഇരിക്കില്ലെന്നും അരവിന്ദ് കെജ്രിവാള്‍ അന്ന് പ്രസംഗിച്ചു. ജനപ്രീതി കുറഞ്ഞ് മോദി-ഷാ യുഗത്തിന് അന്ത്യം കുറിക്കപ്പെടുമെന്നും കെജ്രിവാള്‍ പ്രസംഗിച്ചു.

പക്ഷെ ഈ പ്രസംഗം കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ കെജ്രിവാളിനെ കാത്തിരുന്നത് വലിയൊരു ദുരന്ത വാര്‍ത്തയാണ്. ആം ആദ്മി പാര്ട്ടിയുടെ ഏഴ് എംപി മാര്‍ രാഘവ് ഛദ്ദയുടെ നേതൃത്വത്തില്‍ ബിജെപിയില്‍ ചേര‍്ന്നിരിക്കുന്നു.

ഇതിന് മുന്‍പ് മോദിയുടെ ബിരുദസര്ട്ടിഫിക്കറ്റ് വ്യാജമാണെന്ന കേസിലും അരവിന്ദ് കെജ്രിവാള്‍ തോറ്റിരുന്നു.

Recent Posts