
ന്യൂഡൽഹി ; ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അവകാശവാദങ്ങൾ തള്ളി മുൻ വ്യോമസേനാ മേധാവി മാർഷൽ ആർകെഎസ് ബദൗരിയ . “വളരെ സംയോജിത” സംരംഭമായ ഈ നീകം ഇന്ത്യയ്‌ക്ക് വളരെയധികം തന്ത്രപരവും സാമ്പത്തികവുമായി പ്രാധാന്യമുള്ളതാണെന്നും ബദൗരിയ പറഞ്ഞു.
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ കാംബെൽ ബേയിലെ ഗ്രേറ്റ് നിക്കോബാർ പദ്ധതി “രാജ്യത്തിന്റെ പ്രകൃതി, ഗോത്ര പൈതൃകത്തിനെതിരായ ഏറ്റവും വലിയ അഴിമതിയും ഗുരുതരമായ കുറ്റകൃത്യങ്ങളുമാണ്” എന്നായിരുന്നു രാഹുലിന്റെ ആരോപണം . 160 ചതുരശ്ര കിലോമീറ്റർ മഴക്കാടുകളിലായി ദശലക്ഷക്കണക്കിന് മരങ്ങൾ വെട്ടിമാറ്റുന്നത് പദ്ധതിയിൽ ഉൾപ്പെടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ബദൗരിയ രംഗത്തെത്തിയത്.
‘ ഇത് തന്ത്രപരമായും സാമ്പത്തികമായും ഇന്ത്യയ്‌ക്ക് വളരെയധികം പ്രാധാന്യമുള്ള ഒരു വളരെ സംയോജിത പദ്ധതിയാണ്. അതിന്റെ തന്ത്രപരമായ പ്രാധാന്യവും ദേശീയ, പ്രാദേശിക വികസനത്തിൽ അതിന്റെ പങ്കും മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഏകദേശം 16.2 ദശലക്ഷം യൂണിറ്റ് കണ്ടെയ്നർ ട്രാൻസ്-ഷിപ്പ്മെന്റ് ശേഷിയുള്ള അന്താരാഷ്‌ട്ര തുറമുഖം, സിവിൽ, മിലിട്ടറി ആവശ്യങ്ങൾക്കായി പ്രത്യേക പ്രതിരോധ എൻക്ലേവുള്ള ഗ്രീൻഫീൽഡ് വിമാനത്താവളം, വാതകത്തിന്റെയും സൗരോർജ്ജത്തിന്റെയും മിശ്രിതം ഉപയോഗിക്കുന്ന 450 മെഗാവാട്ട് പവർ പ്ലാന്റ്, ഏകദേശം 6.5 ലക്ഷം താമസക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ആസൂത്രിത ടൗൺഷിപ്പ് എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
അതിനാൽ, മൊത്തത്തിൽ, ഈ പദ്ധതി നോക്കുകയാണെങ്കിൽ, ഇന്ത്യയ്‌ക്ക് വളരെയധികം പ്രാധാന്യമുള്ള ഒരു സംയോജിത സംരംഭമാണിത്. പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം, ഹോർമുസ് കടലിടുക്കിലെ സംഭവവികാസങ്ങൾ തുടങ്ങിയ സമീപകാല സംഭവങ്ങളുടെ വെളിച്ചത്തിൽ, തന്ത്രപരമായ വീക്ഷണകോണിൽ നിന്ന് ഇത് മനസ്സിലാക്കേണ്ടത് നിർണായകമാണ്.
മലാക്ക കടലിടുക്കിൽ നിന്ന് വെറും 150 കിലോമീറ്റർ അകലെ സ്ഥാനം പിടിക്കാനുള്ള കഴിവ് ഇത് നമുക്ക് നൽകുമെന്ന് തന്ത്രപരമായി മനസ്സിലാക്കേണ്ടതും നിർണായകമാണ്. വ്യോമ, സമുദ്ര മേഖലകളിലെ നമ്മുടെ മൊത്തത്തിലുള്ള ഡൊമെയ്ൻ അവബോധത്തിന് ഗണ്യമായ ഉത്തേജനവും ലഭിക്കും.
എന്റെ അറിവിൽ, മൊത്തം വനമേഖലയുടെ 1.78 ശതമാനം മാത്രമേ ബാധിക്കപ്പെടുകയുള്ളൂ. ഗോത്ര താൽപ്പര്യങ്ങൾ ഇപ്പോഴും പരമപ്രധാനമാണ്; ഗോത്രങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി പ്രത്യേകമായി കമ്മിറ്റികൾ രൂപീകരിക്കുന്നു. ഗോത്ര സമൂഹങ്ങളുടെ വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ, ഭാവി അവരുടെ വികസനമല്ലാതെ മറ്റൊനും ലക്ഷ്യമിടുന്നില്ല,രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ തെറ്റായ പ്രചാരണം നടത്തുന്നത് ശരിയല്ലെന്നും“ അദ്ദേഹം പറഞ്ഞു.