Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം വിലയിരുത്തൽ: രമേശ് ചെന്നിത്തല തോല്‍ക്കും, ജി. സുധാകരന്‍ ജയിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2026, 03:46 pm IST
in Kerala

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് ആലപ്പുഴ ജില്ലയിൽ തിരിച്ചടിയുണ്ടാകാൻ സാധ്യതയുണ്ടെന്ന് സിപിഎം ആഭ്യന്തര വിലയിരുത്തൽ. ബൂത്ത് തല കണക്കുകൾ പരിശോധിച്ചപ്പോൾ ഉറപ്പായ വിജയം പറയാനാകുന്ന ഒരു മണ്ഡലവും ഇല്ലെന്നതാണ് പാർട്ടിയുടെ നിഗമനം. പാർട്ടി കേഡർമാർ, പരമ്പരാഗത വോട്ടർമാർ, അനുഭാവികൾ എന്നിവർ രേഖപ്പെടുത്തിയ വോട്ടിംഗ് പ്രവണതകളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ.

അമ്പലപ്പുഴ, കായംകുളം, കുട്ടനാട്, ആലപ്പുഴ, അരൂർ എന്നീ മണ്ഡലങ്ങളിൽ കടുത്ത മത്സരമാണ് നടന്നതെന്ന് ബൂത്ത് തല കണക്കുകൾ സൂചിപ്പിക്കുന്നു. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലുപോലും വോട്ടുചോർച്ച ഉണ്ടായതായി വിലയിരുത്തൽ പറയുന്നു. ജി. സുധാകരൻ മത്സരിച്ച അമ്പലപ്പുഴയിൽ  എൽഡിഎഫിന് പതിവായി ലഭിച്ചിരുന്ന വോട്ടുകളിൽ വലിയ കുറവ് രേഖപ്പെടുത്തിയതായി കണ്ടെത്തി . സുധാകരന്‍ അവിടെ ജയിക്കും.

ഹരിപ്പാട് മണ്ഡലത്തിൽ രമേശ് ചെന്നിത്തലയ്‌ക്ക് മുമ്പ് ലഭിച്ചിരുന്ന നിഷ്പക്ഷ വോട്ടുകളും പരമ്പരാഗത ഇടത് വോട്ടുകളും വലിയ തോതിൽ ബിജെപി സ്ഥാനാർത്ഥിയായ സന്ദീപ് വാചസ്പതിക്ക് വഴിമാറിയെന്നാണ് സിപിഎം വിലയിരുത്തൽ. കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും ബിജെപിക്ക് ലഭിച്ചേക്കാമെന്നും, അതിനാൽ നേരിയ ഭൂരിപക്ഷത്തിൽ ബിജെപി വിജയിക്കാനിടയുണ്ടെന്നും സൂചന. ജില്ലയിൽ എൽഡിഎഫിന് ഏറ്റവും കുറഞ്ഞ വോട്ടു ലഭിക്കാൻ സാധ്യതയുള്ള മണ്ഡലമായി ഹരിപ്പാട് വിലയിരുത്തപ്പെടുന്നു.

അരൂർ, കുട്ടനാട് മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നേറ്റം ശ്രദ്ധേയമാണെന്നും പാർട്ടി കണക്കുകൾ പറയുന്നു. ആലപ്പുഴയിൽ പി. പി. ചിത്തരഞ്ജൻക്കും കായംകുളത്ത് യു. പ്രതിഭക്കും വിജയം ഉറപ്പിക്കാൻ കഴിയില്ലെന്ന ആശങ്കയും നിലനിൽക്കുന്നു.

ചെങ്ങന്നൂർ, മാവേലിക്കര, ചേർത്തല മണ്ഡലങ്ങളിൽ വിജയം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഉറപ്പില്ലെന്നാണ് വിലയിരുത്തൽ. ചെങ്ങന്നൂരിൽ ബിജെപി രണ്ടാം സ്ഥാനത്ത് എത്തുമെന്നുമാണ് പാർട്ടി കണക്കുകൾ സൂചിപ്പിക്കുന്നത്.

ബൂത്ത് തല പരിശോധനയിൽ ശക്തികേന്ദ്രങ്ങളിൽ പോലും വോട്ടുചോർച്ച രേഖപ്പെടുത്തിയിരിക്കുന്നത് സിപിഎമ്മിന് ആശങ്ക ഉയർത്തുന്ന ഘടകമായി മാറിയിരിക്കുകയാണ്.

ജി. സുധാകരന്‍ ഉയര്‍ത്തിയ പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ ആക്ഷേപം ജില്ലയില്‍ സിപിഎമ്മിന് തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയായതായി വിലയിരുത്തല്‍. സിപിഎമ്മില്‍ പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ആധിപത്യമാണെന്ന് കഴിഞ്ഞ അഞ്ചു വര്‍ഷമായി ജി. സുധാകരന്‍ തുടര്‍ച്ചയായി ആക്ഷേപം ഉന്നയിച്ചിരുന്നു. ചില നേതാക്കളെ പരമാര്‍ശിച്ചായിരുന്നു വിമര്‍ശനം. ഇതിന് കാര്യക്ഷമമായി മറുപടി നല്‍കാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞില്ല.സുധാകരനെ നേരിടുന്നതില്‍ ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തിനും വീഴ്ച സംഭവിച്ചു

പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് സിപിഎമ്മുകാര്‍ തന്നെയാണെന്നും സജി ചെറിയാന്റെ നിലപാടുകള്‍ സംശയാസ്പദമാണെന്നുമുള്ള സുധാകരന്റെ ആരോപണങ്ങള്‍ നേരിടുന്നതിലും നേതൃത്വം പരാജയപ്പെട്ടു. സുധാകരനോളം പൊതുസമൂഹത്തില്‍ പിന്തുണയുള്ള നേതാക്കള്‍ ജില്ലയില്‍ ഇല്ലാത്തതിനാല്‍ ആക്ഷേപങ്ങളെ നേരിടുന്നതിലും പാര്‍ട്ടിക്ക് തിരിച്ചടിയായി. അറുപതിലേറെ വര്‍ഷക്കാലത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള സുധാകരനെ വര്‍ഗവഞ്ചകന്‍ എന്ന് ആക്ഷേപിച്ച് നേരിടാനാണ് സിപിഎം ശ്രമിച്ചത്. പാര്‍ട്ടി അണികളെ പിടിച്ചു നിര്‍ത്താന്‍ ഇത്തരം പ്രചരണം കൊണ്ട് സാധിച്ചെങ്കിലും പാര്‍ട്ടി അനുഭാവികളെയും പൊതുസമൂഹത്തെയും ഇടതുപക്ഷത്തിനൊപ്പം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല.

മുഖ്യമന്ത്രി പിണറായി വിജയന്റെ ‘ചെറ്റ’ പരമാര്‍ശങ്ങളും മറ്റും വിപരീതഫലമാണുണ്ടാക്കിയത്നിരോധിത മതഭീകരവാദ സംഘടനയായ പിഎഫ്ഐയുടെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ച് ഇടതുപക്ഷത്തിനായി പരസ്യമായി രംഗത്തിറങ്ങിയതും മറ്റു വിഭാഗങ്ങളുടെ വോട്ട് നഷ്ടപ്പെടുത്താനിടയാക്കി.

Tags: Ramesh ChennithalaSandeep vaachaspathiG Sudhakran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഞാന്‍ പാര്‍ട്ടി അംഗമാകുമ്പോള്‍ പിണറായിയെ തിരുവിതാംകൂറില്‍ ആരും അറിയുക പോലുമില്ല’: ജി സുധാകരന്‍

Kerala

ലോകായുക്ത നിയമഭേദഗതി ശരിവെച്ച്‌ ഹൈക്കോടതി

Kerala

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

Kerala

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

Editorial

അധിക്ഷേപ രാഷ്‌ട്രീയത്തെ ജനങ്ങള്‍ തിരുത്തണം

പുതിയ വാര്‍ത്തകള്‍

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവില്‍ പഴയ രീതി

നവകേരള സര്‍വേയ്‌ക്ക് ചെലവ് 13 കോടിയെന്ന് സര്‍ക്കാര്‍

പാക് പടക്കപ്പലിനെ അറബിക്കടലിൽ മുക്കി ബലൂച് പോരാളികൾ , മൂന്ന് നാവികരുടെ മരണം സ്ഥിരീകരിച്ചു ;  ആക്രമണം ഗ്വാദർ തുറമുഖത്തിന് സമീപം

ആശാ ഭോസ്ലെ- സ്വയംസേവകരെ കാണാന്‍ ആഗ്രഹിച്ചു, പക്ഷേ…

രണ്ട് മതവിഭാഗത്തിൽ പെട്ട ചെറുപ്പക്കാർ കല്യാണം കഴിക്കാൻ തീരുമാനിക്കുന്നു , ഞങ്ങൾ ആശംസിക്കാൻ പോയി : സംഘപരിവാർ പറയുന്നത് കേട്ട് ഞങ്ങൾ പേടിക്കില്ല

ആശാ ഭോസ്ലെയുടേത് ഹൃദയങ്ങളില്‍ പതിഞ്ഞ സംഗീതം : ആര്‍ എസ് എസ്

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

നിതിന്‍ രാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ റാഗിംഗിന് ഇരയായി ആത്മഹത്യ ചെയ്ത സിദ്ധാര്‍ഥിന്റെ അമ്മ

ഇറാൻ–ഇസ്രയേൽ സംഘർഷം ശക്തമാകുന്നു: ചൈനയുടെ മിസൈൽ പ്രതിരോധ സഹായം

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞത് ആക്രി പെറുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.