ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് ആലപ്പുഴ ജില്ലയിൽ തിരിച്ചടിയുണ്ടാകാൻ സാധ്യതയുണ്ടെന്ന് സിപിഎം ആഭ്യന്തര വിലയിരുത്തൽ. ബൂത്ത് തല കണക്കുകൾ പരിശോധിച്ചപ്പോൾ ഉറപ്പായ വിജയം പറയാനാകുന്ന ഒരു മണ്ഡലവും ഇല്ലെന്നതാണ് പാർട്ടിയുടെ നിഗമനം. പാർട്ടി കേഡർമാർ, പരമ്പരാഗത വോട്ടർമാർ, അനുഭാവികൾ എന്നിവർ രേഖപ്പെടുത്തിയ വോട്ടിംഗ് പ്രവണതകളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ.
അമ്പലപ്പുഴ, കായംകുളം, കുട്ടനാട്, ആലപ്പുഴ, അരൂർ എന്നീ മണ്ഡലങ്ങളിൽ കടുത്ത മത്സരമാണ് നടന്നതെന്ന് ബൂത്ത് തല കണക്കുകൾ സൂചിപ്പിക്കുന്നു. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലുപോലും വോട്ടുചോർച്ച ഉണ്ടായതായി വിലയിരുത്തൽ പറയുന്നു. ജി. സുധാകരൻ മത്സരിച്ച അമ്പലപ്പുഴയിൽ എൽഡിഎഫിന് പതിവായി ലഭിച്ചിരുന്ന വോട്ടുകളിൽ വലിയ കുറവ് രേഖപ്പെടുത്തിയതായി കണ്ടെത്തി . സുധാകരന്‍ അവിടെ ജയിക്കും.
ഹരിപ്പാട് മണ്ഡലത്തിൽ രമേശ് ചെന്നിത്തലയ്‌ക്ക് മുമ്പ് ലഭിച്ചിരുന്ന നിഷ്പക്ഷ വോട്ടുകളും പരമ്പരാഗത ഇടത് വോട്ടുകളും വലിയ തോതിൽ ബിജെപി സ്ഥാനാർത്ഥിയായ സന്ദീപ് വാചസ്പതിക്ക് വഴിമാറിയെന്നാണ് സിപിഎം വിലയിരുത്തൽ. കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും ബിജെപിക്ക് ലഭിച്ചേക്കാമെന്നും, അതിനാൽ നേരിയ ഭൂരിപക്ഷത്തിൽ ബിജെപി വിജയിക്കാനിടയുണ്ടെന്നും സൂചന. ജില്ലയിൽ എൽഡിഎഫിന് ഏറ്റവും കുറഞ്ഞ വോട്ടു ലഭിക്കാൻ സാധ്യതയുള്ള മണ്ഡലമായി ഹരിപ്പാട് വിലയിരുത്തപ്പെടുന്നു.
അരൂർ, കുട്ടനാട് മണ്ഡലങ്ങളിൽ യുഡിഎഫ് മുന്നേറ്റം ശ്രദ്ധേയമാണെന്നും പാർട്ടി കണക്കുകൾ പറയുന്നു. ആലപ്പുഴയിൽ പി. പി. ചിത്തരഞ്ജൻക്കും കായംകുളത്ത് യു. പ്രതിഭക്കും വിജയം ഉറപ്പിക്കാൻ കഴിയില്ലെന്ന ആശങ്കയും നിലനിൽക്കുന്നു.
ചെങ്ങന്നൂർ, മാവേലിക്കര, ചേർത്തല മണ്ഡലങ്ങളിൽ വിജയം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഉറപ്പില്ലെന്നാണ് വിലയിരുത്തൽ. ചെങ്ങന്നൂരിൽ ബിജെപി രണ്ടാം സ്ഥാനത്ത് എത്തുമെന്നുമാണ് പാർട്ടി കണക്കുകൾ സൂചിപ്പിക്കുന്നത്.
ബൂത്ത് തല പരിശോധനയിൽ ശക്തികേന്ദ്രങ്ങളിൽ പോലും വോട്ടുചോർച്ച രേഖപ്പെടുത്തിയിരിക്കുന്നത് സിപിഎമ്മിന് ആശങ്ക ഉയർത്തുന്ന ഘടകമായി മാറിയിരിക്കുകയാണ്.
ജി. സുധാകരന്‍ ഉയര്‍ത്തിയ പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ ആക്ഷേപം ജില്ലയില്‍ സിപിഎമ്മിന് തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയായതായി വിലയിരുത്തല്‍. സിപിഎമ്മില്‍ പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ആധിപത്യമാണെന്ന് കഴിഞ്ഞ അഞ്ചു വര്‍ഷമായി ജി. സുധാകരന്‍ തുടര്‍ച്ചയായി ആക്ഷേപം ഉന്നയിച്ചിരുന്നു. ചില നേതാക്കളെ പരമാര്‍ശിച്ചായിരുന്നു വിമര്‍ശനം. ഇതിന് കാര്യക്ഷമമായി മറുപടി നല്‍കാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞില്ല.സുധാകരനെ നേരിടുന്നതില്‍ ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തിനും വീഴ്ച സംഭവിച്ചു
പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് സിപിഎമ്മുകാര്‍ തന്നെയാണെന്നും സജി ചെറിയാന്റെ നിലപാടുകള്‍ സംശയാസ്പദമാണെന്നുമുള്ള സുധാകരന്റെ ആരോപണങ്ങള്‍ നേരിടുന്നതിലും നേതൃത്വം പരാജയപ്പെട്ടു. സുധാകരനോളം പൊതുസമൂഹത്തില്‍ പിന്തുണയുള്ള നേതാക്കള്‍ ജില്ലയില്‍ ഇല്ലാത്തതിനാല്‍ ആക്ഷേപങ്ങളെ നേരിടുന്നതിലും പാര്‍ട്ടിക്ക് തിരിച്ചടിയായി. അറുപതിലേറെ വര്‍ഷക്കാലത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള സുധാകരനെ വര്‍ഗവഞ്ചകന്‍ എന്ന് ആക്ഷേപിച്ച് നേരിടാനാണ് സിപിഎം ശ്രമിച്ചത്. പാര്‍ട്ടി അണികളെ പിടിച്ചു നിര്‍ത്താന്‍ ഇത്തരം പ്രചരണം കൊണ്ട് സാധിച്ചെങ്കിലും പാര്‍ട്ടി അനുഭാവികളെയും പൊതുസമൂഹത്തെയും ഇടതുപക്ഷത്തിനൊപ്പം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല.
മുഖ്യമന്ത്രി പിണറായി വിജയന്റെ ‘ചെറ്റ’ പരമാര്‍ശങ്ങളും മറ്റും വിപരീതഫലമാണുണ്ടാക്കിയത്നിരോധിത മതഭീകരവാദ സംഘടനയായ പിഎഫ്ഐയുടെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ച് ഇടതുപക്ഷത്തിനായി പരസ്യമായി രംഗത്തിറങ്ങിയതും മറ്റു വിഭാഗങ്ങളുടെ വോട്ട് നഷ്ടപ്പെടുത്താനിടയാക്കി.
















