അമരാവതി : ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിൽ നിന്ന് ഒരു ദാരുണമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടു. സെൽഫി എടുക്കാൻ വെള്ളച്ചാട്ടത്തിൽ ഇറങ്ങിയ മൂന്ന് കൗമാരക്കാരായ പെൺകുട്ടികൾ മുങ്ങിമരിച്ചു. തൃഷ (17), പവിത്ര (16), രത്‌നകുമാരി (16) എന്നിവരാണ് മരിച്ചത്.
ഒരേ ഗ്രാമത്തിലെ നാല് പെൺകുട്ടികൾ വെള്ളച്ചാട്ടത്തിലേക്ക് വിനോദയാത്ര പോയപ്പോൾ മൂന്ന് പേർ അബദ്ധത്തിൽ വെള്ളത്തിലേക്ക് വഴുതി വീണു. നീന്താൻ അറിയാത്തതിനാൽ ശക്തമായ ഒഴുക്കിൽ പെടുകയായിരുന്നു. നാലാമത്തെ പെൺകുട്ടി അതിജീവിച്ചു, ആ പെൺകുട്ടി ചികിത്സയിലാണെന്നും പോലീസ് കൂട്ടിച്ചേർത്തു. മൂലഗുമ്മി ഗ്രാമത്തിലെ വെള്ളച്ചാട്ടത്തിലാണ് അപകടം നടന്നത്.
പെൺകുട്ടികൾ വീഡിയോ എടുക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നീന്താൻ അറിയാതെയാണ് പെൺകുട്ടികൾ വെള്ളച്ചാട്ടത്തിലേക്ക് കാലെടുത്തുവെച്ചതെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടികളെ രക്ഷിക്കാൻ നാട്ടുകാർ ഓടിയെത്തിയെങ്കിലും വെള്ളച്ചാട്ടം വളരെ ശക്തമായിരുന്നു.
















