Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

വിശ്വരാജ് വിശ്വ by വിശ്വരാജ് വിശ്വ
Apr 9, 2026, 09:22 am IST
in Article

ഇന്ന് നിങ്ങള്‍ വോട്ട് ചെയ്യാന്‍ പോകുന്നതിന് മുന്‍പ് ഈ കണക്കുകള്‍ ഒന്ന് വായിച്ചുനോക്കൂ. കാരണം, ഇത് നിങ്ങളുടെയും നിങ്ങളുടെ മക്കളുടെയും ഭാവിയെ ബാധിക്കുന്ന കണക്കുകളാണ്

കഴിഞ്ഞ പത്ത് വര്‍ഷമായി മലയാളികള്‍ അനുഭവിക്കുന്ന ദുര്‍ഭരണത്തിന് അന്ത്യം കുറിക്കാനുള്ള ദിനമാണിന്ന്. വോട്ട് രേഖപ്പെടുത്തും മുമ്പ് ചില യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കി സമ്മതിദാനാവകാശം വിവേകപൂര്‍വ്വം ഉപയോഗിച്ചാല്‍ അത് വരും തലമുറയ്‌ക്ക് വേണ്ടിയുള്ള കരുതലാകും. ഓരോ മലയാളിയും ഇന്ന് ശരാശരി 1.25 ലക്ഷം രൂപയുടെ കടക്കാരാണ് എന്ന് പറഞ്ഞാല്‍ അതില്‍ തെല്ലും അതിശയോക്തിയില്ല. വ്യക്തിപരമായി വായ്‌പ എടുത്തിട്ടില്ലെങ്കിലും, കഴിഞ്ഞ 10 വര്‍ഷത്തെ സര്‍ക്കാരുകളുടെ കടമെടുപ്പ് മൂലം കേരളത്തിലെ ഓരോ പൗരനും, ഇനി ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങള്‍ വരെ ഈ തുകയുടെ കടബാധ്യതയുള്ളവരാണ്. സര്‍ക്കാരുകള്‍ കടമെടുക്കുന്നത് ആദ്യമായല്ല, എന്നാല്‍ അപകടം അതല്ല; എടുത്ത കടം തിരിച്ചടയ്‌ക്കാനോ കടബാധ്യത കുറയ്‌ക്കാനോ ഉള്ള വരുമാനം കേരളത്തിനുണ്ടോ എന്നതാണ് പ്രധാന ചോദ്യം. ആ വരുമാനം എവിടെപ്പോയി? വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ നാം സ്വയം ചോദിക്കേണ്ട ചോദ്യമാണിത്.

വാഗ്ദാനങ്ങളും സാമ്പത്തിക ആഘാതവും

നിലവിലെ കടബാധ്യതയ്‌ക്ക് മുകളിലേക്കാണ് യുഡിഎഫ് തങ്ങളുടെ ‘സൗജന്യ പദ്ധതികള്‍’ വാഗ്ദാനം ചെയ്യുന്നത്. യു.ഡി.എഫിന്റെ ‘ഇന്ദിര ഗ്യാരണ്ടി’ പോലുള്ള പദ്ധതികള്‍ നടപ്പിലായാല്‍ 2030-ഓടെ ഓരോ പൗരന്റെയും കടബാധ്യത 2.73 ലക്ഷം രൂപ ആയി ഉയരും. അതായത് ഇന്നത്തെതിന്റെ ഇരട്ടിയിലധികം.

കേരളത്തിന്റെ സാമ്പത്തിക ചിത്രം (കണക്കുകളില്‍)

ആകെ കടം: 4.82 ലക്ഷം കോടി രൂപ. (201516ല്‍ 1.62 ലക്ഷം കോടി രൂപയായിരുന്നത് 10 വര്‍ഷം കൊണ്ട് മൂന്നിരട്ടിയായി വര്‍ദ്ധിച്ചു).

റവന്യൂ കമ്മി: 36,889 കോടി രൂപ. അതായത്, വരുമാനത്തേക്കാള്‍ ഇത്രയും തുക അധികം ചിലവാകുന്നു. ശമ്പളം കൊടുക്കാന്‍ പോലും കടം വാങ്ങേണ്ട അവസ്ഥയാണിത്.

ധന കമ്മി : ജിഎസ്ഡിപിയുടെ 3.78%. (എഫ്ആര്‍ബിഎം നിയമപ്രകാരം അനുവദനീയമായ പരിധി 3 ശതമാനമാണ്)

കടം-ജിഎസ്ഡിപി അനുപാതം: 34.26%. റിസര്‍വ് ബാങ്ക് പറയുന്ന സുരക്ഷിത പരിധി 20% ആണ്. കേരളം ഇത് ലംഘിച്ച് അപകടകരമായ അവസ്ഥയിലെത്തിക്കഴിഞ്ഞു.

ബജറ്റിന് പുറത്തുള്ള ബാധ്യതകള്‍

ബജറ്റില്‍ കാണിക്കുന്ന കടമെടുപ്പ് തുക 1,07,046 കോടിയാണെങ്കിലും യഥാര്‍ത്ഥത്തില്‍ എടുത്ത കടം 1,53,944 കോടി രൂപ (43% അധികം) ആണ്. കിഫ്ബി കെഎസ്എസ്പി
എല്‍ എന്നിവ വഴി എടുത്തിട്ടുള്ള ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ കടബാധ്യതകള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മോട്ടോര്‍ വാഹന നികുതി പോലുള്ള പ്രധാന വരുമാന സ്രോതസ്സുകള്‍ കിഫ്ബിയുടെ പലിശ തിരിച്ചടയ്‌ക്കാനാണ് ഉപയോഗിക്കുന്നത്. ഇത് സര്‍ക്കാരിന്റെ നേരിട്ടുള്ള വരുമാനത്തെ സാരമായി ബാധിക്കുന്നു.

ഫ്രീ സ്‌കീമുകള്‍ / ഗ്യാരന്റികള്‍ നടപ്പിലാക്കിയാല്‍ ഉള്ള ഭാവിയിലെ അപകടങ്ങള്‍

ശമ്പളവും പെന്‍ഷനും മുടങ്ങാം:
2027-28 ഓടെ റവന്യൂ കമ്മി 60,000 കോടി കടന്നാല്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തെയും പെന്‍ഷനെയും അത് ബാധിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ സാധിക്കാതെ വന്നാല്‍ കേന്ദ്രസര്‍ക്കാര്‍ യമശഹീൗ േമാത്രം ആവും പ്രതിവിധി.

വികസനം നിലയ്‌ക്കും

വിഴിഞ്ഞം തുറമുഖം, ദേശീയപാത, കൊച്ചി മെട്രോ, ജല്‍ ജീവന്‍ മിഷന്‍ തുടങ്ങിയ അനവധി കേന്ദ്ര പദ്ധതികള്‍ക്ക് സംസ്ഥാന വിഹിതം നല്‍കാന്‍ പണമില്ലാത്ത അവസ്ഥ വരും. അതോടെ വികസനം പാതിവഴിയില്‍ നിലക്കും.

ക്രെഡിറ്റ് റേറ്റിംഗ് കുറയും
CAR-E, CRISIL തുടങ്ങിയ ഏജന്‍സികള്‍ റേറ്റിംഗ് കുറയ്‌ക്കുന്നതോടെ വിദേശ നിക്ഷേപങ്ങളും ഭാവി വായ്‌പകളും ഇല്ലാതാകും.

നികുതി വര്‍ദ്ധനവ്:
കടം വീട്ടാന്‍ പെട്രോള്‍ സെസ്സ്, ഭൂനികുതി, വൈദ്യുതി ചാര്‍ജ് തുടങ്ങിയവ വന്‍തോതില്‍ വര്‍ദ്ധിപ്പിക്കേണ്ടി വരും. ”ഇന്ദിര സൗജന്യങ്ങള്‍” നല്‍കുന്നത് ഒടുവില്‍ സാധാരണക്കാരന്റെ പോക്കറ്റില്‍ നിന്നുതന്നെയാകും എന്ന് ചുരുക്കം.

ആഗോള സാഹചര്യങ്ങള്‍:

കേരളത്തിന്റെ ജി.എസ്.ഡി.പി-യുടെ 36 ശതമാനത്തോളം വരുന്നത് പ്രവാസി വരുമാനമാണ് (2.34 ലക്ഷം കോടി രൂപ). ഇറാാന്‍-ഇസ്രയേല്‍ യുദ്ധം പോലുള്ള സാഹചര്യങ്ങള്‍ ഉണ്ടായാല്‍ പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെടുകയും അത് കേരളത്തിന്റെ സാമ്പത്തിക നട്ടെല്ല് തകര്‍ക്കുകയും ചെയ്യും. മടങ്ങി വരേണ്ടി വരുന്ന ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ജോലി നല്‍കാന്‍ കേരളത്തിന് പദ്ധതികള്‍ ഒന്നുമില്ല മിച്ചം പണവും ഇല്ലാ.

തീരുമാനം നിങ്ങളുടെ കൈകളില്‍

ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ തലയില്‍ പോലും ലക്ഷങ്ങളുടെ കടം കേറ്റിവയ്‌ക്കാന്‍ ഒരുങ്ങുന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍ക്കാണോ, മലയാളിക്കുമേല്‍ 1.25 ലക്ഷം രൂപയുടെ കടവും വരുത്തി വച്ചു നാളെ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്ന അവസ്ഥയിലേക്ക് ഈ കേരളത്തെ എത്തിച്ച കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനോ നിങ്ങള്‍ വോട്ട് ചെയ്യുന്നത്.

അതേസമയം ബിജെപി മുന്നോട്ടുവെക്കുന്ന മോദി സര്‍ക്കാരിന്റെ വികസന മാതൃകകള്‍ ഇത്തരം വെറും വാഗ്ദാനങ്ങളല്ല, നിങ്ങള്‍ കണ്മുന്നില്‍ കാണുന്ന ആറ് വരി ദേശീയപാത പോലെ ഉള്ള യാഥാര്‍ഥ്യങ്ങളാണ് അവരുടെ ഉറപ്പ്.

 

Tags: Pinarayi GovernmentPromisesSevere economic crisissalary and pensionEconomic impactsuffocating debt trap
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

വീണ്ടും 1,750 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)
Kerala

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

Kerala

യുവതീ പ്രവേശത്തില്‍ ഉത്തരമില്ലാതെ, ഉരുണ്ടുകളിച്ച് പിണറായി

Kerala

പിണറായി സര്‍ക്കാരിന്റെ അഞ്ച് നിയമന ശിപാര്‍ശകള്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ല

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.