Sunday, April 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജനങ്ങളെ പിഴിഞ്ഞ് ജല വകുപ്പും വൈദ്യുതി ബോര്‍ഡും നടത്തിയത് 12,000 കോടിയുടെ ‘മുന്‍കാല’ പകല്‍ക്കൊള്ള

ശ്രീജിത്ത് രാമചന്ദ്രന്‍ by ശ്രീജിത്ത് രാമചന്ദ്രന്‍
Apr 5, 2026, 11:35 am IST
in Kerala

വൈപ്പിന്‍ (കൊച്ചി): സാധാരണക്കാരന്റെ പോക്കറ്റടിച്ച് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളായ വാട്ടര്‍ അതോറിറ്റിയും വൈദ്യുതി ബോര്‍ഡും. നിയമവിരുദ്ധമായ നിരക്ക് വര്‍ദ്ധനയിലൂടെ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ജനങ്ങളില്‍ നിന്ന് 12,000 കോടി അധികമായി ഈടാക്കിയെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഹൈക്കോടതിയില്‍ നിയമപോരാട്ടം നടത്തുന്ന എറണാകുളം ഓച്ചന്തുരുത്ത് നിവാസിയായ അഡ്വ. രൂപേഷ് രവീന്ദ്രന്‍ കോടതി രേഖകള്‍ സഹിതമാണ് ഈ അഴിമതി പുറത്തുവിട്ടത്.

ഒരു സര്‍ക്കാര്‍ വിജ്ഞാപനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പുള്ള തീയതി മുതല്‍ നടപ്പിലാക്കാന്‍ നിയമപരമായി അധികാരമില്ല. എന്നാല്‍ ഈ നിയമത്തെ പാടെ കാറ്റില്‍പ്പറത്തിയാണ് ഇരു വകുപ്പുകളും ജനങ്ങളെ കൊള്ളയടിക്കുന്നത്.

വാട്ടര്‍ അതോറിറ്റിയുടെ നിയമലംഘനങ്ങള്‍ ഇങ്ങനെ: 2023 മാര്‍ച്ച് 7ലെ വിജ്ഞാപനം നടപ്പിലാക്കിയത് ഫെബ്രുവരി 3 മുതല്‍. 2021 നവംബറിലെ വര്‍ദ്ധനവ് മാസങ്ങള്‍ക്ക് മുന്‍പേ ഏപ്രില്‍ മുതല്‍ പ്രാബല്യത്തിലാക്കി. 2017 ഒക്ടോബറിലെ വിജ്ഞാപനം മൂന്ന് വര്‍ഷം പിന്നോട്ട് പോയി 2014 മുതല്‍ അടിച്ചേല്‍പ്പിച്ചു. നിയമപരമായി പരിശോധിച്ചാല്‍, 1999 ഏപ്രില്‍ ഒന്നിന് നിലവിലുണ്ടായിരുന്ന നിരക്കാണ് ഇപ്പോഴും ജനങ്ങളില്‍ നിന്ന് ഈടാക്കേണ്ടത്. എന്നാല്‍ ചട്ടങ്ങള്‍ ലംഘിച്ച് കോടികളാണ് അധികൃതര്‍ ഖജനാവിലേക്ക് ഒഴുക്കിയത്.

കോടതിയെ തെറ്റിദ്ധരിപ്പിച്ചു

2016ല്‍ നിരക്ക് വര്‍ദ്ധന ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍, ഗസറ്റ് വിജ്ഞാപനം ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് ഗസറ്റ് നിലവിലില്ലാതിരുന്നതിനാല്‍, കേസ് കൊടുത്ത വ്യക്തിയുടെ ബില്ലുകള്‍ മാത്രം റദ്ദാക്കി അതോറിറ്റി തടിയൂരി. വന്‍തോതിലുള്ള പ്രതിഷേധം ഭയന്ന്, പരാതിയുമായി എത്തുന്നവരുടെ ബില്ലുകള്‍ മാത്രം രഹസ്യമായി തിരുത്തി നല്‍കി അധികൃതര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയായിരുന്നുവെന്ന് അഡ്വ. രൂപേഷ് വെളിപ്പെടുത്തുന്നു.

കെഎസ്ഇബിയും പിന്നിലല്ല

വൈദ്യുതി ബോര്‍ഡും സമാന രീതിയിലാണ് ജനങ്ങളെ വഞ്ചിക്കുന്നത്. 2010, 2012, 2013, 2022 വര്‍ഷങ്ങളിലായി പുറത്തിറക്കിയ വിജ്ഞാപനങ്ങളെല്ലാം ഗസറ്റില്‍ വരുന്നതിന് മാസങ്ങള്‍ക്ക് മുന്‍പേ നടപ്പിലാക്കിയവയാണ്. ഈ നിയമവിരുദ്ധ വിജ്ഞാപനങ്ങള്‍ റദ്ദാക്കുകയാണെങ്കില്‍ കേരളത്തിലെ ഓരോ ഉപഭോക്താവിനും തങ്ങള്‍ അധികമായി നല്‍കിയ പണം തിരികെ ലഭിക്കാന്‍ അര്‍ഹതയുണ്ട്. മൊത്തം തുക കണക്കാക്കിയാല്‍ അത് ഏകദേശം 12,000 കോടി രൂപ വരുമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരന്റെ ജീവിതഭാരം വര്‍ദ്ധിപ്പിക്കുന്ന ഈ വന്‍ അഴിമതിക്കെതിരെ ശക്തമായ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് സാമൂഹ്യ പ്രവര്‍ത്തകര്‍. വരും ദിവസങ്ങളില്‍ ഈ വിഷയം സംസ്ഥാന രാഷ്‌ട്രീയത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. പിരിച്ചെടുത്ത പണം തിരികെ നല്‍കണമെന്ന ആവശ്യം ശക്തമായാല്‍ അത് സര്‍ക്കാരിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കും.

Tags: Kerala Water AuthorityKSEBAdv. Rupesh Raveendran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കറണ്ട് കട്ട് ഇല്ലാത്തത് കേന്ദ്ര കാരുണ്യത്തില്‍; 70% വൈദ്യുതിയും പുറത്തുനിന്ന്, നിരക്കും കൂടുതല്‍

Vicharam

പവര്‍ കട്ടില്ലാത്ത പത്തു വര്‍ഷം കേന്ദ്രത്തിന്റെ ‘പവര്‍’

Kerala

കുടിവെള്ളം മുട്ടിച്ചത് : സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ക്ഷേത്ര സംരക്ഷണ സമിതി

Kerala

വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് തുക തിരികെ നല്‍കും:മന്ത്രി കെ കൃഷ്ണന്‍കുട്ടി

Kerala

വാട്ടര്‍ അതോറിറ്റിയില്‍ തീവെട്ടിക്കൊള്ള; 483.24 കോടിയുടെ പിഎഫ് നിക്ഷേപം വകമാറ്റി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെരിന്തൽമണ്ണയിൽ ലേഡി ഡോക്ടറെ ക്ലിനിക്കിൽ അതിക്രമിച്ചു കയറി മർദ്ദിച്ച സംഭവം: ജുമൈല അടക്കം നാല് സ്ത്രീകൾ അറസ്‌റ്റിൽ

കണ്ണടച്ച് തുറക്കുന്ന സമയം മതി , പാകിസ്ഥാന്റെ റൺവേകളും , ആയുധപ്പുരകളും കത്തിച്ചാമ്പലാകും ; ഇന്ത്യ നിർമ്മിക്കുന്നത് 1,000 കിലോ ഭാരമുള്ള വ്യോമ ബോംബുകൾ

കിറ്റ് വിതരണം: ബി ജെ പിക്കെതിരെ കേസെടുക്കാന്‍ മതിയായ തെളിവുകളില്ലെന്ന് പൊലീസ്

ഐശ്വര്യം കൊണ്ടുവരുന്ന എന്തിനേയും സ്നേഹിക്കുന്ന മോദിയുടെ മനം തിരുവല്ലയില്‍ കവര്‍ന്നത് ഫെങ് ഷൂയി താമര പേപ്പര്‍ വെയ്ററ്

തൃശൂരുകാര്‍ ഹൃദയം കൊണ്ട് എംപിയെ സമ്മാനിച്ചു, അത് പടരും: സുരേഷ് ഗോപി

മുഴുവൻ തീർത്തേ മടങ്ങൂ : നെതന്യാഹു ഇനി ലക്ഷ്യം വയ്‌ക്കുന്നത് ഇറാന്റെ ഊർജ്ജകേന്ദ്രങ്ങൾ

കോഴിക്കോട് നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയില്‍ ഇടിച്ച് യുവാവ് മരിച്ചു

‘പിണറായിയും സതീശനും സഹകരണ മുന്നണി ഉണ്ടാക്കിയാല്‍ പറവൂരും ധര്‍മ്മടത്തും കമ്മ്യൂണിസ്റ്റുകാര്‍ താമരയ്‌ക്ക് വോട്ട് ചെയ്യും’ : ശോഭാസുരേന്ദ്രന്‍

നാളെ ബിജെപി 47 ാം സ്ഥാപന ദിനം; മാരാർജി ഭവനിൽ അമിത് ഷാ പതാക ഉയർത്തും

കാട്ടില്‍ വഴി തെറ്റി അലഞ്ഞ ശരണ്യയുടെ കൈയ്യിലുണ്ടായിരുന്നത് വെള്ളം മാത്രം, ഫോണ്‍ ഓഫായതോടെ പുറം ലോകവുമായി ബന്ധപ്പെടാനായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.