തിരുവനന്തപുരം: ഏതാനും മാസം കഴിഞ്ഞാൽ മുഖ്യമന്ത്രി വെറും പതിരാണെന്ന് വെളിപ്പെടുത്തി സഖാവ്. അതിൽ ധർമ്മസങ്കടമുണ്ടെന്നും പറയുന്നു. സഖാവും മുതിർന്ന നേതാക്കളുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനും മുൻ ദേശാഭിമാനി ഡെപ്യൂട്ടി എഡിറ്ററുമായ ജി. ശക്തിധരനാണ് ഫേസ്ബുക്കിൽ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ:
”… ഏതാനും മാസം കഴിഞ്ഞാൽ അങ്ങ് ഒരു പതിര് മാത്രമായി മാറും എന്ന് ഓർക്കുമ്പോൾ ധർമ്മസങ്കടം എത്രയെന്നോ! പാർട്ടിയെ അങ്ങ് ഭയപ്പെടുത്തിവെച്ചിരിക്കുകയല്ലേ എന്നത് ഏവർക്കുമറിയാം. . ഇപ്പോഴും അങ്ങ് ഒരു ”ഡയനാമോ” ആണെന്നതിൽ തർക്കമില്ല. ”ഡയനാമോ”, എ സി, ആണോ ഡി സി ആണോ എന്നറിയില്ല! അങ്ങ് മഹാനടൻ മോഹൻ ലാലിനോട് പറഞ്ഞിരുന്നതാണല്ലോ ഒരു ”മഹർഷി” യാകാനാണ് മോഹമെന്ന്.
തലസ്ഥാനത്തെ ഒരു ആർ എസ് എസ് നേതാവ് കാലയവനികയക്ക് പിന്നിലേക്ക് മറഞ്ഞപ്പോഴും അങ്ങയുടെ ചുണ്ടിൽ നിന്ന് കേട്ട വിശേഷണം ഇത് തന്നെയായിരുന്നു:”ഇതാ ഒരു മഹർഷി”.
എന്നാൽ കൊടുങ്ങല്ലൂരിലെ അങ്ങയുടെ യഥാർഥ ഗുരു കാലയവനികയക്ക് പിന്നിലേക്ക് മറഞ്ഞപ്പോൾ അങ്ങ് മൗനത്തിലായിരുന്നു. ആ കുടുംബത്തെ സന്ദർശിച്ചു അനുശോചനം രേഖപ്പെടുത്താൻ പോലും മനസിൽ കെട്ടിനിന്ന പക അനുവദിച്ചില്ലല്ലോ? എന്നിട്ടും മഹാനടൻ മോഹൻലാലിനോട് അങ്ങ് പറഞ്ഞത് ആരോടും പകയില്ലാത്ത മൂല്യബോധമുള്ള കറകളഞ്ഞ കമ്മ്യൂണിസ്റ്റ് ആണ് താൻ എന്നല്ലേ? കാണ്ടാമൃഗ ചർമ്മം മുകളിൽ കിടക്കുന്നത് കൊണ്ട് അങ്ങ് ഇതും താങ്ങും ഇതിനപ്പുറവും താങ്ങും.
വളരെ ലളിതമായ ഒരു സംശയം തീർത്തോട്ടെ. വീട്ടിൽ പോയി ചോദിച്ചാൽ മതി എന്ന് കയർത്ത് പറയരുതേ! . സംശയം ഇത്രേയുള്ളൂ അങ്ങേയുടെ ആശ്രിത വൃന്ദത്തെ കാണുമ്പോൾ അസൂയ തോന്നുന്നു. ‘ ‘ഉയർന്ന ചിന്തയും ലളിത ജീവിതവുമുള്ള” ഒരാളെ അക്കൂട്ടത്തിൽ കാണിച്ചുതരാമോ ?” സഖാവ് നായനാർ ചോദിച്ചു വെച്ചേക്കാൻ പറഞ്ഞതാ.”
















