തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പു പ്രവർത്തനത്തിൽ പ്രവർത്തകരെ കൂടുതൽ ഊർജ്ജസ്വലരാക്കാൻ പ്രധാമന്ത്രി നരേന്ദ്രമോദി പാർട്ടി പ്രവർത്തകരുമായി ഫോണിൽ സംവദിച്ചു.
ഓഡിയോ ബ്രിഡ്ജ് പരിപാടിയിലൂടെ ഫോണിലായിരുന്നു സംഭാഷണം. വയനാട്ടിൽനിന്നുള്ള വിനീത എന്ന ബൂത്തുതല പ്രവർത്തക യും ഒരു വാർഡ് കൗൺസിലറും ഉൾപ്പെടെ സാധാരണക്കാർ രാജ്യത്തെ പ്രധാനമന്ത്രിയുമായി രാഷ്‌ട്രീയം സംസാരിച്ചത് കേരളത്തിൽ ഇത് ആദ്യ അനുഭവമായി.
പ്രവർത്തകരോട് കേരള വികസനത്തിന്, സംസ്ഥാനത്ത് ബിജെപി-എൻഡിഎ സർക്കാർ അധികാരത്തിൽ വന്നാൽ ഇതുവരെ കാണാത്ത അത്ഭുത വികസന പ്രവർത്തനങ്ങൾ ചെയ്യുമെന്ന് മോദിയുടെ ഗാരണ്ടിയായി ഓരോ വീടുകളിലും ഓരോ വോട്ടർമാരോടും പറയാൻ മോദി നിർദ്ദേശിച്ചു.
പ്രധാനമന്ത്രി പാർട്ടി ബൂത്തുതലത്തിൽ പ്രവർത്തകരുമായി സംവദിച്ച പാർട്ടിയുടെ ‘മേരാ ബൂത്ത് സബ്‌സേ മസ്ബൂത്ത്’ പരിപാടിയിൽ നൽകിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും:
– ബൂത്തുതലത്തിലുള്ള പ്രവർത്തനമാണ് ഇനി ശേഷിക്കുന്നത്. ക്രിക്കറ്റ് കളിയിൽ മലയാളിയായ സഞ്ജു സാംസൺ കാണിച്ചുതന്ന മാതൃക ഇവിടെ സ്വീകരിക്കാവുന്നതാണ്. വിജയം അവശ്യമായ ഘടത്തിൽ, ഔട്ടാകാതെ നിൽക്കുക, പരമാവധി കളി പുറത്തെടുക്കുക, ടീം ബോധത്തോടെ കളിക്കുക എന്ന രീതി സ്വീകരിച്ചു സഞ്ജു. അതുപോലെ പ്രവർത്തകൾ ബൂത്തുകളിൽ വിജയം ഉറപ്പാക്കണം.
– ഒാരോ വീട്ടിലും മൂന്നുതവണയെങ്കിലും ഗൃഹ സമ്പർക്കം നടത്തണം, ഓരോ വ്യക്തിയേയും കാണണം. 9 മണിക്കൂർ പ്രവർത്തിച്ചിരുന്നവർ 12 മണിക്കൂറാക്കണം. ഒറ്റയ്‌ക്ക പ്രവർത്തിച്ചിരുന്നവർ കൂട്ടായി പ്രവർത്തിക്കണം. കേരളത്തിലെ പ്രവർത്തകർ സംഘർഷവും സഹനവും അനുഭവിച്ച തപസ്വികളാണ്.
– കേരളത്തിലെ ജനങ്ങൾ എൽഡിഎഫിനേയും യുഡിഎഫിനേയും മടുത്തു. അവർ എൻഡിഎയെ സ്വീകരിക്കാൻ തയാറാണ്.
– അഴിമതിയുടെയും വോട്ടിനു വേണ്ടിയുള്ള വർഗ്ഗീയ പ്രവർത്തനങ്ങളിലുമാണ് അവർ. ഈ വിവരം മുഴുവൻ വോട്ടർമാരേയും നേരിട്ടുകണ്ട് പറയണം.
– 75 വർഷമായി ഈ രണ്ടു മുന്നണികളും മാറിമാറി ജനങ്ങളെ വഞ്ചിച്ചു. അവർ കേന്ദ്രസർക്കാരിന്റെ വികസന പദ്ധതികൾ തകർത്തു. ഇക്കാര്യങ്ങൾ ജനങ്ങളോട് പറയണം. അതിനു പോകുമ്പോൾ തെളിവുകൾ സഹിതം വേണം ചെല്ലാൻ. എത്ര പേർക്ക് പിഎം ആവാസ് പദ്ധതി പ്രകാരം വീടുവെച്ചുകൊടുത്തു, എത്ര പേർക്ക് റേഷൻ കൊടുത്തു, എത്ര പേർക്ക് കുടിവെള്ളം കൊടുത്തു, ഈ കണക്കുകൾ പറഞ്ഞു കൊടുക്കണം.
– ബിജെപി അധികാരത്തിലെത്തിയാൽ ഇരട്ട എഞ്ചിൻ സർക്കാർ ആയിരിക്കും വികസന പ്രവർത്തനങ്ങൾ നടത്തുക എന്ന് പറഞ്ഞുകൊടുക്കണം. കേന്ദ്രത്തിന്റെ പദ്ധതികൾ തടസമില്ലാതെ നടത്തും, കേരള പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കും എന്ന് വോട്ടർമാരോട് പറയണം.
– എൽഡിഎഫ് സർക്കർ ഭഗവാൻ അയ്യപ്പന്റെ സ്വർണ്ണം കട്ടു, പാവം ജനങ്ങൾ സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ച പണം കൊള്ളയടിച്ചു, ഇക്കാര്യങ്ങൾ ജനതയോട് പറയണം.
– എൽഡിഎഫ്ഏ യുഡിഎഫ് മുന്നണികൾ ഇരട്ട നാശമാണ് ഉണ്ടാക്കുന്നത്. അവർ അഴിമതിയിൽ മുങ്ങി നിൽക്കുകയാണ്. അവർ വർഗ്ഗീയ പാർട്ടികളും ശക്തികളുമായി കൂട്ടുകൂടി സംസ്ഥാനത്തെ ജനങ്ങളെ പല തട്ടിലാക്കി മുറിക്കുകയാണ്.
– ഓരോ വോ്ട്ടർമാരോടും കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് ചെയ്തതും ജനങ്ങൾക്കുവേണ്ടി ചെയ്തതുമായ കാര്യങ്ങൾ വിശദീകരിക്കണം.
– എല്ലാ മലയാളികളും വോട്ടു ചെയ്യാൻ അവരെ നിർബന്ധിക്കണം. നാട്ടിനു പുറത്തുള്ളവരെ വോട്ട് നാട്ടിലാണെങ്കിൽ ഏപ്രിൽ 9 ന് വന്ന് വോട്ടുചെയ്യാൻ അപേക്ഷിക്കണം. അവർക്ക് വോട്ടില്ലെങ്കിൽ അവർ ഫോണിൽ മറ്റുള്ളവരോട് സംസാരിച്ച് കേരള വികസനത്തിന് എൻഡിഎയ്‌ക്ക് വോട്ടുചെയ്യാൻ പറയണം.
– ഓരോ ബിജെപി പ്രവർത്തകരും മോഡിമാരാണ്. നിങ്ങളിൽ അസാമാന്യമായ പ്രവർത്തന ശക്തിയുണ്ട്. അത് വിനിയോഗിക്കണം. ബിജെപി-എൻഡിഎ മുന്നണിക്ക് മികച്ച് സാധ്യതകളാണ് ഉള്ളത്. അത് വിജയമാക്കാൻ പ്രവർത്തിക്കണം, മോദി പറഞ്ഞു.
















