ലഖ്‌നൗ: അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് ലഖ്‌നൗ റൂറലിലെ ബികെടി തഹസിൽ പ്രദേശത്ത് സർക്കാർ സ്ഥലത്ത് നിർമ്മിച്ച ഒരു മുസ്ലീം പള്ളി പൊളിച്ചുമാറ്റി. റിപ്പോർട്ടുകൾ പ്രകാരം രണ്ട് ബുൾഡോസറുകളുമായി രാത്രി വൈകി ഒരു പോലീസ് സംഘം സ്ഥലത്തെത്തി പള്ളി പൊളിച്ചുമാറ്റിയെന്നാണ്. ഇന്ന സമയത്ത് ധാരാളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.
ബികെടി തഹസിലിലെ അസ്തി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഖാട്ട നമ്പർ 648 ലെ ഭൂമിയുമായി ബന്ധപ്പെട്ടതാണ് കേസ്. ഭൂമിക്ക് നിയമപരമായ അവകാശവാദം ഉന്നയിക്കുന്നതിൽ കക്ഷികൾ പരാജയപ്പെട്ടുവെന്ന് വാദം കേൾക്കുന്നതിനിടെ ഹൈക്കോടതി കണ്ടെത്തി. ഇതിനെത്തുടർന്ന് കീഴ്‌ക്കോടതിയുടെ ഉത്തരവ് ശരിവയ്‌ക്കുകയും അനധികൃത കയ്യേറ്റം നീക്കം ചെയ്യാൻ ഉത്തരവിടുകയും ചെയ്തു. ഇതിനെത്തുടർന്ന് തദ്ദേശ ഭരണകൂടം രാത്രി വൈകി അനധികൃത പള്ളി പൊളിച്ചുമാറ്റിയത്.
അടുത്തിടെ സീതാപൂരിൽ ഒരു അനധികൃത പള്ളി ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിച്ചുമാറ്റിയിരുന്നു. ഈ പള്ളിയും സർക്കാർ ഭൂമിയിലാണ് നിർമ്മിച്ചത്. ജില്ലയിലെ ലഹർപൂർ പ്രദേശത്തെ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റും (എ.ഡി.എം) മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കർശന സുരക്ഷയിലാണ് പൊളിക്കൽ നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.















