ലക്നൗ : മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ മൗലാന അറസ്റ്റിനുശേഷം മാപ്പ് അപേക്ഷിച്ച് രംഗത്ത് . മൗലാന അബ്ദുള്ള സലിം പോലീസ് കസ്റ്റഡിയിലിരിക്കെ മാപ്പ് പറയുന്ന വീഡിയോയാണ് പുറത്തുവന്നത് . വീഡിയോയിൽ, മൗലാന മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് കൈകൾ കൂപ്പി ക്ഷമ ചോദിക്കുന്നത് കാണാം.
“മുഖ്യമന്ത്രി യോഗിയുടെ അമ്മയെക്കുറിച്ചുള്ള വൃത്തികെട്ട വാക്കുകൾ എന്റെ നാവിൽ നിന്ന് പുറത്തുവന്നു . ഒരിക്കലും പറയാൻ പാടില്ലാത്ത വാക്കുകൾ. കൂപ്പി കൈകൾ കൊണ്ട് ഈ തെറ്റിന് ഞാൻ ക്ഷമ ചോദിക്കുന്നു. ഭാവിയിൽ ഞാൻ ഈ തെറ്റ് ആവർത്തിക്കില്ല. ഏതെങ്കിലും വ്യക്തിയെയോ മതത്തെയോ വേദനിപ്പിക്കുന്നതോ വ്രണപ്പെടുത്തുന്നതോ ആയ പ്രസ്താവനകൾ അവരുടെ പ്രസംഗങ്ങളിൽ നടത്തരുതെന്ന് എന്റെ എല്ലാ സഹപൗരന്മാരോടും ഞാൻ അഭ്യർത്ഥിക്കുന്നു.” എന്നാണ് വീഡിയോയിൽ മൗലാന പറയുന്നത് . .
2025 മാർച്ച് 6 നാണ് മൗലാന മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അദ്ദേഹത്തിന്റെ അമ്മയ്‌ക്കുമെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുന്ന വീഡിയോ പുറത്ത് വന്നത് . അതിന് ശേഷം ഇസ്ലാമിസ്റ്റുകൾ മൗലാനയ്‌ക്ക് വീരപരിവേഷം നൽകി ഹീറോയാക്കിയിരുന്നു. ബിഹാറിലെ പൂർണിയ ജില്ലയിൽ നിന്ന് യുപി എസ്ടിഎഫാണ് മൗലാനയെ അറസ്റ്റ് ചെയ്തത്.
















