തിരുവനന്തപുരം: അടുക്കളയിലും കിടപ്പുമുറിയിലും അതിക്രമിച്ചു കടന്ന് പിണറായി വിജയൻ സർക്കാർ സ്ഥാപിച്ച മഞ്ഞക്കുറ്റികൾ മറന്നേക്കൂ, എൻഡിഎ സർക്കാർ കേരളത്തിൽവന്നാൽ അതിവേഗ റയിൽ ഉൾപ്പെടെയുള്ള സമഗ്ര റയിൽ വികസന പദ്ധതി നടപ്പാക്കും. എൻഡിഎയുടെ വാഗ്ദാന പത്രികയിൽ വിവരിക്കുന്നത് കൂറ്റൻ റയിൽ പദ്ധതികളുടെ വിശദാംശങ്ങൾ. അതിവേഗപ്പാത, മെേ്രടാ റയിലുകൾ, ചരക്കു ഗതാഗതം ഉൾപ്പെടെ ഗതാഗത രംഗത്തെ സമഗ്ര വികസനമാണ് പ്രഖ്യാപനത്തിൽ.
മെട്രോ ശ്രീധരൻ വിഭാവനം ചെയ്ത റയിൽ പദ്ധതികളാണിവയുടെ അടിത്തറ. അതിനാൽ,എൻഡിഎ അധികാരത്തിൽവന്നാൽ പദ്ധതി ഉറപ്പ്്.
-തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നീളുന്ന അതിവേഗ റെയിൽ പാത യാഥാർത്ഥ്യമാക്കും.
– കേരളത്തിലെ വാഹനപ്പെരുപ്പം കടുത്ത ഗതാഗതക്കുരുക്കിന് കാരണമാകുന്നു. റോഡ്-റെയിൽ യാത്രകളുടെ ശരാശരി വേഗതയുടെ കാര്യത്തിൽ നമ്മുടെ സംസ്ഥാനം രാജ്യത്ത് ഏറ്റവും പിന്നിലാണ്. വടക്ക്-തെക്ക് ദിശയിൽ 600 കിലോമീറ്ററിലധികം ദൈർഘ്യമുള്ള കേരളത്തിന്റെ ഒരറ്റത്താണ് തലസ്ഥാനം സ്ഥിതി ചെയ്യുന്നത് എന്നതിനാൽ, യാത്രക്കാർക്കായി ഒരു അതിവേഗ റെയിൽ പാത അനിവാര്യമാണ്.
– തിരുവനന്തപുരം മുതൽ കണ്ണൂർ വരെ നീളുന്ന അതിവേഗ പാത വികസിപ്പിക്കും. – ട്രെയിനുകൾക്ക് മണിക്കൂറിൽ പരമാവധി 200 കിലോമീറ്റർ വേഗതയുണ്ടാകും. കൂടുതൽ ആളുകൾക്ക് പ്രയോജനപ്പെടും വിധം ഓരോ 20 മുതൽ 25 കിലോമീറ്ററിലും സ്റ്റേഷനുകൾ സ്ഥാപിക്കും.
– ഭാരതത്തിലെ ആദ്യത്തെ സമ്പൂർണ്ണ പരിസ്ഥിതി സൗഹൃദ റെയിൽവേ പദ്ധതിയായിരിക്കും ഇത്.
– പാതയുടെ 5-10% മാത്രം ഭൂമിയിലൂടെയും, ബാക്കി ഭാഗം ഉയരപ്പാതകളിലൂടെയോ തുരങ്കങ്ങളിലൂടെയോ കടന്ന് പോകുന്നതിനാൽ, കുറഞ്ഞ അളവിലുള്ള ഭൂമി ഏറ്റെടുക്കൽ മാത്രമേ ഈ പദ്ധതിക്ക് ആവശ്യമായി വരികയുള്ളു.
1. അതിവേഗ റെയിൽ ശൃംഖലയുടെ ഉപശാഖകൾ: ഈ പദ്ധതി താഴെ പറയുന്ന ഉപശാഖകളിലേക്ക് കുടി വ്യാപിപ്പിക്കും:
a. കോഴിക്കോട് – കൽപ്പറ്റ: 60 കി.മീ ദൂരം വെറും 30 മിനിറ്റിൽ
b- തൃശ്ശൂർ – പാലക്കാട്: 52 കി.മീ ദൂരം വെറും 25 മിനിറ്റിൽ
– ശബരിപാത ഉപശാഖ (താഴെ പറയുന്ന രണ്ട് പാതകളിൽ ഒന്ന്):
1. ചെങ്ങന്നൂർ – പമ്പ (40 മിനിറ്റ്).
– പത്തനംതിട്ട – പമ്പ (20 മിനിറ്റ്).
കൂടുതൽ വായിക്കാം:


















