തിരുവനന്തപുരം: പാവപ്പെട്ടവരും ബിപിഎൽ വിഭാഗത്തിൽപ്പെട്ടവരുമായ കുടുംബത്തിലെയും വനിതകൾക്ക് പ്രതിമാസം 2,500 ലഭ്യമാക്കുന്ന ‘ഭക്ഷ്യ-ആരോഗ്യ സുരക്ഷാ കാർഡ്’ നടപ്പാക്കുമെന്ന് എൻഡിഎയുടെ പ്രകട പത്രിക. ഈ തുക ഫാർമസികളിലും പലചരക്ക് കടകളിലും പണമിടപാടുകൾക്കായി ഉപയോഗിക്കാം.
2022-23 കാലയളവിലെ കണക്കുകൾ പ്രകാരം, ആശുപത്രി ചെലവുകൾക്കായി മലയാളി കുടുംബങ്ങൾ ദേശീയ ശരാശരിയേക്കാൾ ഏകദേശം ഇരട്ടി തുകയാണ് ചെലവാക്കുന്നത്. ഭാരതത്തിൽ ചികിത്സയ്‌ക്കായി സ്വന്തം കൈയ്യിൽ നിന്ന് ഏറ്റവും കൂടുതൽ പണം ചെലവാക്കേണ്ടി വരുന്നത് കേരളത്തിലെ സാധാരണക്കാർക്കാണ്. ചെലവ് ചുരുക്കാനെന്ന പേരിൽ എൽഡിഎഫ് സർക്കാർ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ പോലും ബ്രാൻഡഡ് മരുന്നുകൾ വാങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. അതേസമയം, കൃഷിമേഖലയോടുള്ള അവഗണന കാരണം ഭക്ഷ്യവസ്തുക്കൾക്കായി പൂർണ്ണമായും ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരുന്നത് സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ തകർക്കുന്നു, പത്രിക വിശകലനം ചെയ്യുന്നു.
അടുത്ത നേരത്തെ ഭക്ഷണത്തെക്കുറിച്ചോ മരുന്നിനെക്കുറിച്ചോ ഉള്ള ആശങ്കകളില്ലാതെ പാവപ്പെട്ട കുടുംബങ്ങളെ മാന്യമായി ജീവിക്കാൻ സഹായിക്കുക എന്നത് അനിവാര്യമാണ്. ആവർത്തിച്ചുവരുന്ന ഭക്ഷ്യ-ആരോഗ്യ ചെലവുകളുടെ ഭാരം കുറയ്‌ക്കുക എന്നതിനാണ് ഞങ്ങളുടെ മുൻഗണന നൽകുന്നതാണ് എൻഡിഎ പ്രകടന പത്രിക.
പ്രധാന പദ്ധതികൾ ഇങ്ങനെ:
1. പാവപ്പെട്ടവരും ബിപിഎൽ വിഭാഗത്തിൽപ്പെട്ടവരുമായ ഓരോ കുടുംബത്തിലെയും വനിതകൾക്ക് പ്രതിമാസം 2,500 വീതം റീചാർജ് ചെയ്യുന്ന ‘ഭക്ഷ്യ-ആരോഗ്യ സുരക്ഷാ കാർഡ്’ ലഭ്യമാക്കും. ഇത് മരുന്നുകൾക്കും പലചരക്ക് സാധനങ്ങൾക്കുമായി ഉപയോഗിക്കാം.
പദ്ധതിയുടെ ഗുണഫലങ്ങൾ പലതാണ്.
1. സ്ത്രീ ശാക്തീകരണം നടപ്പാക്കാം: ഈ കാർഡുകൾ സ്ത്രീകൾക്ക് നൽകുന്നതിലൂടെ കുടുംബത്തിന്റെ അധികാരം അവർക്ക് ലഭിക്കുന്നുവെന്നും പ്രകടന പത്രിക പറയുന്നു.
വിശദാംശങ്ങൾ വായിക്കാം:
















