ന്യൂദൽഹി: രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക് വന്നുകൊണ്ടിരിക്കെ, ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിച്ച പാകിസ്ഥാന്റെ എണ്ണക്കപ്പലിനെ ഇറാന്‍ തിരിച്ചയച്ചു.
സെലന്‍ എന്ന പാകിസ്ഥാന്‍ കപ്പലിനെയാണ് ഇറാന്‍ തിരിച്ചയച്ചത്. ഇറാന്റെ സൈന്യമായ ഐആര്‍ജിസി നേവിയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ല എന്ന കാരണം പറഞ്ഞാണ് പാകിസ്താനിലേക്ക് പോകേണ്ട സെലന്‍ എന്ന ഇന്ധനം നിറച്ച കപ്പലിനെ ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ അനുവദിക്കാതെ ഇറാന്‍ തിരിച്ചയച്ചത്. ഇറാനില്‍ സമാധാനചര്‍ച്ചകള്‍ക്ക് പാകിസ്ഥാന്‍ മുന്‍കയ്യെടുക്കുമെന്ന വാര്‍ത്തകള്‍ എത്രമാത്രം അസംബന്ധമായിരിക്കാമെന്ന് ഈ സംഭവം തെളിയിക്കുന്നു.
ബിഡബ്ല്യു ടൈർ, ബിഡബ്ല്യു എൽമ എന്നീ ഇന്ത്യൻ പതാകയുള്ള ടാങ്കറുകളാണ് ഹോർമുസ് കടന്നിരിക്കുന്നത്. ഈ കപ്പലുകൾ ഇപ്പോൾ ഓമാൻ ഉൾക്കടലിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഷിപ്പിംഗ് ഏജൻസികളുടെ ട്രാക്കിംഗ് ഡാറ്റ പറയുന്നു. ഇന്ത്യയുടെ ആറ് നാവികക്കപ്പലുകള്‍ ഇവയുടെ സുരക്ഷയ്‌ക്കായി കൂടെയുണ്ട്.
ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങൾ സൗഹൃദ രാജ്യങ്ങളാണെന്നും ഇവരുടെ കപ്പലുകൾ ഹോർമുസ് കടത്തിവിടുമെന്നും കഴിഞ്ഞ ദിവസം ഇറാൻ വ്യക്തമാക്കിയിരുന്നു.
നേരത്തെ നാല് ഇന്ത്യൻ എൽപിജി ടാങ്കറുകൾ ഹോർമുസ് കടന്നിരുന്നു. ഏതാണ്ട് 90,000 ടണ്ണിലധികം എൽപിജി ആണ് ഈ രണ്ട് ടാങ്കറുകളിലുമായി ഉള്ളത്.
















