ദുബായ് : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ കുവൈത്തിലും ദുബായിലും ആക്രമണം നടത്തിയതായി ഇറാൻ അറിയിച്ചു. അതോടൊപ്പം ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പും നൽകി.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ചാണ് ആക്രമണങ്ങൾ നടത്തിയതെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പ്രസ്താവനയിൽ പറഞ്ഞു.
ഏകദേശം 1000 കിലോമീറ്റർ ദൂരപരിധിയുള്ള ഖാദർ സീരീസ് ഉൾപ്പെടെയാണ് ആക്രമണത്തിന് ഉപയോഗിച്ചത്. അതേ സമയം തന്നെ ദുബായിലെ രണ്ട് യുഎസ് ആർമി താവളങ്ങൾ ലക്ഷ്യമിട്ടതായും ഇറാൻ അവകാശപ്പെട്ടു. 500 ൽ അധികം സൈനികർ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് ഇറാൻ ആരോപിച്ചത്.
മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും ഇതിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായതായും ഇറാനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. മരിച്ചവരെയും പരിക്കേറ്റവരെയും മണിക്കൂറുകളോളം ആംബുലൻസുകൾ എത്തിച്ചുവെന്നും റിപ്പോർട്ടുണ്ട്.
















