ന്യൂഡൽഹി : ആദിത്യ ധർ സംവിധാനം ചെയ്ത ‘ധുരന്ധർ: ദി റിവഞ്ച്’ എന്ന ചിത്രത്തോട് കോൺഗ്രസ് നേതാക്കൾ അടക്കം രാജ്യവിരുദ്ധരായ പലരും വൈമുഖ്യം പുലർത്തുന്നുണ്ട്. അതിന്റെ കാരണം വ്യക്തമാക്കുന്ന പല വാർത്തകളും അടുത്തിടെയായി പുറത്ത് വരികയും ചെയ്യുന്നുണ്ട്. യുപിഎ കാലഘട്ടത്തിലെ പ്രീണന രാഷ്‌ട്രീയത്തെയും ഭീകരമായ അവസ്ഥയെയും വെളിപ്പെടുത്തുന്ന വാർത്തകൾ , വീഡിയോകൾ എന്നിവയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതിലൊന്ന് മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റേതാണ്.
26/11 മുംബൈ ഇസ്ലാമിക ഭീകരാക്രമണങ്ങൾക്ക് ശേഷം പാകിസ്ഥാനെതിരെ തന്റെ സർക്കാർ മനഃപൂർവ്വം നിഷ്‌ക്രിയത്വം പുലർത്തിയതിനെ പി ചിദംബരം ന്യായീകരിക്കുന്ന വീഡിയോയാണ് വൈറലായത്. നയതന്ത്രത്തിനപ്പുറം പാകിസ്ഥാനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന ആശയം ചിദംബരം ഉടൻ നിരസിച്ചു.
2009 നവംബറിൽ പത്രപ്രവർത്തക ബർഖ ദത്ത് അവതാരകയായ എൻഡിടിവി പരിപാടിയിൽ പി ചിദംബരത്തോട് ചില ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. അതിലൊന്ന് ‘ ഇന്ത്യയിൽ 175 നിരപരാധികളുടെ മരണത്തിന് കാരണമായ ആക്രമണങ്ങളിൽ പാകിസ്ഥാൻ ഇസ്ലാമിക ഭീകരൻ ഹാഫിസ് സയീദിന് പങ്കുണ്ടെന്നതിന് വിശ്വസനീയമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും പാകിസ്ഥാനെതിരെ ശക്തമായ നടപടിയെടുക്കുന്നതിൽ കോൺഗ്രസ് സർക്കാർ പരാജയപ്പെട്ടത് എന്തുകൊണ്ട് ? ‘ എന്നതായിരുന്നു .
ഇതിന് “എന്റെ സ്ഥാനത്ത് നിങ്ങൾ എന്തുചെയ്യുമായിരുന്നു? ‘ എന്ന മറുചോദ്യമാണ് ആദ്യം ചിദംബരം ഉന്നയിച്ചത് . “കുറ്റവാളികളെ വിചാരണ ചെയ്ത് അവരുടെ അടിസ്ഥാന സൗകര്യങ്ങൾ പൊളിച്ചുമാറ്റുന്നതുവരെ പാകിസ്ഥാനുമായി ഒരു സംഭാഷണവും ഉണ്ടാകില്ല. “ എന്നും ചിദംബരം പറയുന്നു.
26/11 മുംബൈ ആക്രമണത്തിലെ കുറ്റവാളികളെ നീതിപീഠത്തിലേക്ക് കൊണ്ടുവരുന്നതുവരെ പാകിസ്ഥാനുമായി ഒരു സംഭാഷണവും നടത്തേണ്ടതില്ലെന്ന് യുപിഎ സർക്കാർ തീരുമാനിച്ചതായി ചിദംബരം പറയുമ്പോൾ, പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഷർമൽ-എൽ-ഷെയ്‌ക്കിലെ പാകിസ്ഥാൻ നേതാവിനെ കാണുകയും ശ്രീനഗറിൽ സൗഹൃദത്തിന്റെ കൈകൾ നൽകി പാകിസ്ഥാനിലേക്ക് എത്തുകയും ചെയ്തത് എന്തുകൊണ്ടാണെന്നും ബർഖദത്ത് ചിദംബരത്തോട് ചോദിച്ചു.
മാത്രമല്ല 2009-ൽ ഈജിപ്തിലെ ഷർമൽ-എൽ-ഷെയ്‌ക്കിൽ നടന്ന NAM ഉച്ചകോടിക്കിടെ, മൻമോഹൻ സിംഗ് പാകിസ്ഥാൻ പ്രധാനമന്ത്രിയുമായി നടത്തിയ സംയുക്ത പ്രസ്താവന ബലൂചിസ്ഥാനിൽ ഇന്ത്യ ഇടപെടുന്നുണ്ടെന്ന പാകിസ്ഥാന്റെ ആരോപണങ്ങളെ ന്യായീകരിക്കുന്നതുമായിരുന്നു.
ഇതിനെയും ചിദംബരം ന്യായീകരിച്ചു, പാർലമെന്റിൽ ഇക്കാര്യത്തിൽ സർക്കാരിന്റെ വിശദീകരണം ആളുകൾ “അംഗീകരിച്ചു” എന്നാണ് ചിദംബരം പറഞ്ഞത്. ഭീകരാക്രമണത്തിലെ കുറ്റവാളികൾക്കെതിരെ നടപടിയെടുക്കാൻ പാകിസ്ഥാൻ ഭരണകൂടത്തെ സമ്മർദ്ദത്തിലാക്കാൻ, തന്റെ സർക്കാരിന് മറ്റൊരു “സാഹസിക പ്രവൃത്തിയിലും” ഏർപ്പെടാൻ കഴിയില്ലെന്നും ചിദംബരം തുറന്ന് പറഞ്ഞു.
ഇന്നത്തെ ഭൂരാഷ്‌ട്രീയത്തിന്റെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കുക…. പാകിസ്ഥാനിൽ സമ്മർദ്ദം ചെലുത്താൻ ഞങ്ങൾക്ക് സുഹൃത്തുക്കളുണ്ട്… എന്നാൽ അതിനപ്പുറം, മറ്റേതെങ്കിലും തരത്തിലുള്ള നടപടിയെടുക്കുമെന്ന് ഊഹിക്കുന്നത് അവിവേകമായിരിക്കും” എന്നും ചിദംബരം പറഞ്ഞിരുന്നു.
ഇന്ത്യൻ മണ്ണിൽ നടന്ന ഏറ്റവും മാരകമായ ഭീകരാക്രമണങ്ങളിലൊന്നിന് ശേഷം കോൺഗ്രസ് സർക്കാർ നിശബ്ദ കാഴ്ചക്കാരനായി തുടർന്നു. മുംബൈയിലെ ജിഹാദി ആക്രമണത്തിന് ശേഷം യുപിഎ സർക്കാർ ഒരു പാകിസ്ഥാൻ നയതന്ത്രജ്ഞനെ പോലും പുറത്താക്കിയില്ല, പാകിസ്ഥാനെതിരെ പ്രു സൈനിക നടപടി സ്വീകരിച്ചതുപോലുമില്ല.















