Kerala

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പത്തനംതിട്ട: വൻ ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കാൻ കഴിയാത്തതിനാൽ സിപിഎം ഭരണത്തിലുള്ള അടൂർ സർവീസ് സഹകരണ ബാങ്കിലെ പ്രസിഡൻ്റ് രാജിവച്ചു. മുൻ എംഎൽഎയും മുതിർന്ന നേതാവുമായ ആർ ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യയുമായ പൊൻതാമര പിള്ളയാണ് രാജി വച്ചത്. മഹിളാ അസോസിയേഷൻ നേതാവ് കൂടിയാണ് പൊൻതാമര.

75 ലക്ഷം രൂപയുടെ ക്രമക്കേടുകളാണ് ബാങ്കിൽ കണ്ടെത്തിയത്. ബാങ്കിന് ചെയ്യാൻ കഴിയാത്തതായ ലോണുകൾ മുൻ പ്രസിഡന്റും അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറും ഉൾപ്പെടെയുള്ളവർ ചെയ്തതായി കണ്ടെത്തി. 15 കേസുകൾ അനധികൃതമായി നടന്നതാണ്. പ്രമാണം ദുരുപയോഗം ചെയ്തായി കണ്ടെത്തി. പിന്നീട് ഈ കേസുകൾ ഞാൻ ഫണ്ട് കണ്ടെത്തി ഫയൽ ചെയ്തുവെന്നും പൊൻ താമര പറഞ്ഞു.

‘പ്രസിഡന്റായി ചാർജെടുത്തപ്പോൾ ബാങ്കിൽ ഡിപ്പോസിറ്റ് ഒന്നുമുണ്ടായിരുന്നില്ല. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തത്തിൽ ആത്മാർത്ഥയോടുകൂടിയാണ് പ്രവർത്തിച്ചത്. നൂറ് ശതമാനവും വിജയിപ്പിച്ചെടുക്കാൻ ശ്രമിച്ചു. മുൻ പ്രസിഡന്റിന്റെ കാലത്ത് കുടിശികകളൊന്നും പിരിച്ചിട്ടുണ്ടായിരുന്നില്ല. എന്നാൽ ക്രമക്കേടുകൾ കണ്ടെത്തിയതോടെ എന്റെനേരെ അവിശ്വാസം കൊണ്ടുവന്നു. ഇതേ തുടർന്നാണ് രാജി വച്ചതെന്നും അവർ പറഞ്ഞു.

വിവരം പാർട്ടിയെ അറിയിക്കും. പാർട്ടി മെമ്പർമാരാണ് പാർട്ടി അറിയാതെ തനിക്കുനേരെ അവിശ്വാസം കൊണ്ടുവന്നത്.’- പൊൻതാമര പിള്ള വ്യക്തമാക്കി.

Recent Posts