ന്യൂദൽഹി: കടം വാങ്ങിയ പണം തിരികെ ചോദിക്കുന്നത് നിയമപരമാണെന്നും ഇതിനായി കടക്കാരനെ വിളിക്കുന്നത് ആത്മഹത്യാ പ്രേരണാ കുറ്റത്തിന്റെ പരിധിയിൽ വരില്ലെന്നും സുപ്രീംകോടതി. ജസ്റ്റിസുമാരായ മനോജ് മിശ്ര, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.
ഒരാൾ നൽകിയ പണം തിരികെ ആവശ്യപ്പെടുന്നത് നിയമപരമായ കാര്യമാണ്. വ്യക്തമായ തെളിവുകളോ പ്രകോപനങ്ങളോ ഇല്ലാതെ ഇതിനെ ക്രിമിനൽ കുറ്റമായി കാണാനാവില്ലെന്നും കോടതി നിരീക്ഷിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 306-ാാം വകുപ്പ് (ആത്മഹത്യാ പ്രേരണ) അനുസരിച്ച് ഒരാളെ കുറ്റക്കാരനായി കണ്ടെത്തണമെങ്കിൽ, അയാൾ മരിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ സജീവമായ പങ്കുവഹിക്കുകയോ മനഃപൂർവം സഹായിക്കുകയോ വേണം.അല്ലാതെ ഫോൺ വിളിയ്ക്കുന്നതിനെ ഇതിന് ആധാരമാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
















