കൊച്ചി : ധുരന്ധർ’ സിനിമ കണ്ട് ഇന്ത്യക്ക് ഉള്ളിൽ ജീവിക്കുന്ന പാകിസ്ഥാൻ മനസ് ഉള്ളവർക്ക് ആണ് കൂടുതൽ അസ്വസ്ഥതയെന്ന് ജിതിൻ കെ ജേക്കബ് . പാകിസ്ഥാനിലെ തീവ്രവാദികൾക്കിട്ടാണ് നമ്മൾ വെടി വെയ്‌ക്കുന്നത് എങ്കിലും കരച്ചിൽ കേൾക്കുന്നത് നമ്മുടെ ഒക്കെ അയൽപക്കങ്ങളിൽ നിന്ന് തന്നെയാണെന്നും ജിതിൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
2014 നാലിന് മുൻപ് ഇന്ത്യയുടെ അവസ്ഥ എന്തായിരുന്നു എന്നത് ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാം. ഒടുവിൽ 2014 ലിൽ ഒരു ‘ചായ വിൽപ്പനക്കാരൻ’ പ്രധാനമന്ത്രി കസേരയിൽ കയറിയതോടെയാണ് ഇന്ത്യ പ്രതിരോധം ഉപേക്ഷിച്ച് അതിശക്തമായ തിരിച്ചടി തുടങ്ങിയത്.
‘ചായ വിൽപ്പനക്കാരനെ’ ഞങ്ങൾ ഭരണത്തിൽ കയറ്റില്ല എന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ് നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് എന്നോർക്കണം. ഉത്തർ പ്രദേശിൽ ഒരു ‘സന്യാസി’ മുഖ്യമന്ത്രി കൂടി ആകുകയും, കേരളത്തിൽ നിന്നുള്ള തീവ്രവാദി ഗ്രൂപ്പ് ആയ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് എല്ലാത്തിനെയും തീഹാറിൽ പുഴുത്ത് ചാകാനും വിട്ടതോടെ ഇന്ത്യക്ക് അകത്ത് കലാപം ഉണ്ടാക്കാൻ പാകിസ്താന് കഴിയാതെയായി.- എന്നും ജിതിൻ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…
ധുരന്ധർ 2 (Dhurandhar The Revenge)
മുൻ അമേരിക്കൻ പ്രസിഡന്റ് ഒബാമയുടെ 2020 ൽ പുറത്തിറങ്ങിയ ‘A Promised Land’
എന്ന ബുക്കിൽ പറയുന്നത് , 2008 ലെ മുംബൈ ഭീകര ആക്രമണത്തിൽ പാകിസ്ഥാൻ തിരിച്ചടി നൽകാൻ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തയാറാകാതിരുന്നത്, പാകിസ്താനെ ഇന്ത്യ ആക്രമിച്ചാൽ ഇന്ത്യയിൽ വർഗീയ കലാപം ഉണ്ടാകും എന്ന് ഭയന്ന് ആയിരുന്നത്രെ..!
2014 നാലിന് മുൻപ് ഇന്ത്യയുടെ അവസ്ഥ എന്തായിരുന്നു എന്നത് ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാം.
പാകിസ്ഥാനിൽ നിന്നുള്ള തീവ്രവാദികൾ നിരന്തരം ഇന്ത്യയിൽ ഭീകര ആക്രമണങ്ങൾ നടത്തുന്നു..! ഓരോ ഭീകര ആക്രമണം കഴിയുമ്പോഴും ‘അത് ക്രൂരവും പൈശാചികവും ആയിപ്പോയി’ എന്ന് പറയാൻ അല്ലാതെ അന്നത്തെ പ്രതിരോധ മന്ത്രി ആയിരുന്ന മൊണ്ണയ്‌ക്ക് കഴിഞ്ഞിരുന്നില്ല. പാകിസ്താനെ ആക്രമിച്ചാൽ ഇന്ത്യയിൽ കലാപം ഉണ്ടാകുമെന്ന് ഭയന്ന പ്രധാനമന്ത്രി..!
പാകിസ്ഥാനിൽ നിന്ന് ടൺ കണക്കിന് വ്യാജ ഇന്ത്യൻ നോട്ടുകൾ ഇന്ത്യയിലേക്ക് ഒഴുകി. ബാങ്കുകളിൽ ഒക്കെ ആക്കാലത്ത് ദിവസവും കിട്ടുമായിരുന്നു അനേകം വ്യാജ നോട്ടുകൾ. വ്യാജ നോട്ടുകൾ ഒഴുക്കി ഇന്ത്യയുടെ സമ്പത് വ്യവസ്ഥയെ തകർക്കുക
എന്നതായിരുന്നു പാകിസ്താന്റെ ലക്ഷ്യം.
മുംബൈ ഭീകര ആക്രമണം പോലും ലൈവ് ആയി കാണിച്ച് പാകിസ്ഥാൻ ഭീകരർക്ക് സഹായം നൽകി നമ്മുടെ മാപ്രകൾ..! മാപ്രകൾക്ക് ദുബായിയും, തുർക്കിയും ഒക്കെ സ്വന്തം വീട് പോലെ ആയിരുന്ന കാലം. ഏത് തന്ത്രപ്രധാനമായ ഇടങ്ങളിലും കറങ്ങി നടന്ന് അധികാരം കാണിച്ചിരുന്ന കാലം.
ഉത്തർ പ്രദേശ് പോലുള്ള സംസ്ഥാനങ്ങളുടെ നിയന്ത്രണം പോലും മാഫിയകളും, മത തീവ്രവാദികളും കയ്യടക്കിയ കാലം.
1999 ൽ തീവ്രവാദികൾ ഇന്ത്യൻ വിമാനം നേപ്പാളിൽ നിന്ന് തട്ടിക്കൊണ്ടു പോയപ്പോൾ, ഭീകരരുടെ ആവശ്യം ഇന്ത്യൻ ജയിലിലെ കൊടും ഭീകരരെ വിട്ടുകൊടുക്കുക ആയിരുന്നു. ഭീകരരെ വിട്ട് കൊണ്ടുക്കാൻ ബന്ധികളുടെ കുടുംബങ്ങളെ ഇളക്കി വിട്ട് ഇന്ത്യൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കിയ ഒരുത്തി ഇന്നും ഡൽഹിയിൽ വട്ടപ്പൊട്ടും തൊട്ട് ഇരിപ്പുണ്ട്. അവളുടെ നെഞ്ചിൽ വെടി വെച്ചിടാൻ അന്നത്തെ ഭരണാധികാരികൾക്ക് കഴിയാതെ പോയി.
ലോകത്തിന് മുന്നിൽ നാണം കെട്ട് നിൽക്കാൻ അല്ലാതെ ഒന്നും ചെയ്യാൻ പറ്റാത്തിരുന്ന കാലം.
ഒടുവിൽ 2014 ലിൽ ഒരു ‘ചായ വിൽപ്പനക്കാരൻ’ പ്രധാനമന്ത്രി കസേരയിൽ കയറിയതോടെയാണ് ഇന്ത്യ പ്രതിരോധം ഉപേക്ഷിച്ച് അതിശക്തമായ തിരിച്ചടി തുടങ്ങിയത്. ‘ചായ വിൽപ്പനക്കാരനെ’ ഞങ്ങൾ ഭരണത്തിൽ കയറ്റില്ല എന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ് നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് എന്നോർക്കണം.
‘ചായ് വാല’ അധികാരത്തിൽ കയറിയാൽ എന്ത് സംഭവിക്കും എന്ന് എല്ലാവർക്കും അറിയാമായിരുന്നു. ഉത്തർ പ്രദേശിൽ ഒരു ‘സന്യാസി’ മുഖ്യമന്ത്രി കൂടി ആകുകയും, കേരളത്തിൽ നിന്നുള്ള തീവ്രവാദി ഗ്രൂപ്പ് ആയ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് എല്ലാത്തിനെയും തീഹാറിൽ പുഴുത്ത് ചാകാനും വിട്ടതോടെ ഇന്ത്യക്ക് അകത്ത് കലാപം ഉണ്ടാക്കാൻ പാകിസ്താന് കഴിയാതെയായി.
നോട്ട് നിരോധനത്തിന്റെ പേരിൽ വിമർശനങ്ങൾ ഉണ്ടെങ്കിലും അതിന്റെ ഒരു നേട്ടം ആണ് ഇന്ത്യക്ക് ഉള്ളിൽ ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് ഭീകര സംഘടന ആയ മാവോയിസ്റ്റുകളെ പൂർണമായും തുടച്ചു നീക്കാൻ കഴിഞ്ഞു എന്നതാണ്.
വിദേശ ഫണ്ട് വരവിനെ പൂർണമായും നിരീക്ഷണത്തിൽ ആക്കുകയും ചെയ്തതോടെ പാകിസ്ഥാന്റെ പദ്ധതികൾ വിജയിക്കാതെ ആയി. ന്യൂക്ലീർ രാജ്യം ആണെന്ന് കരുതി മിണ്ടാതിരിക്കും എന്ന് കരുതിയവർക്കുള്ള മറുപടി ആണ് പാകിസ്താന്റെ ന്യൂക്ലീർ കേന്ദ്രങ്ങളുടെ പ്രവേശന കവാടത്തിൽ അടക്കം ഇന്ത്യ ഈയിടെ ആക്രമണം നടത്തിയത്.
പാകിസ്താന്റെ ഏത് മേഖലയിലും ഇന്ത്യ കടന്ന് ചെന്ന് ആക്രമണം നടത്തും എന്ന് നമ്മൾ കാണിച്ചു കൊടുത്തു. ഇന്ത്യക്ക് എതിരെ പാകിസ്ഥാനിൽ ഇരുന്ന് പ്രവർത്തിക്കുന്ന ഭീകരരെ തിരഞ്ഞു പിടിച്ച് ഇന്ത്യ തീർക്കുന്നു.
ഒരു ഇന്ത്യൻ ചാരൻ പാകിസ്ഥാനിലെ രാഷ്‌ട്രീയ – അധോലോക ഗ്രൂപ്പിൽ നുഴഞ്ഞു കയറി ഇന്ത്യക്ക് വേണ്ടി രഹസ്യങ്ങൾ ചോർത്തുകയും, ഇന്ത്യക്ക് എതിരെ പ്രവർത്തിക്കുന്നവരെ ഇല്ലായ്‌മ ചെയ്യുകയും ചെയ്യുന്നതാണ് ‘ധുരന്ധർ’ സിനിമയുടെ പ്രമേയം. അതിൽ 2014 ലിന് മുൻപത്തെ ഇന്ത്യയുടെ പ്രതിരോധ രീതികളും, ഇപ്പോഴത്തെ ഇന്ത്യയെയും വ്യക്തമായി കാണിക്കുന്നുമുണ്ട്.
ഇതിൽ പാകിസ്താനികൾ അസ്വസ്ഥർ ആകുന്നത് മനസ്സിലാക്കാം. പക്ഷെ അവർ മാത്രമല്ല, ഇന്ത്യക്ക് ഉള്ളിൽ ജീവിക്കുന്ന പാകിസ്ഥാൻ മനസ് ഉള്ളവർക്ക് ആണ് കൂടുതൽ അസ്വസ്ഥത…!
ഇന്ത്യക്ക് ഉള്ളിലെ പാകിസ്ഥാൻ മനസ്സ് ഉള്ളവരുടെ പ്രശ്നം രണ്ടാണ്, മൻമോഹൻ സിംഗിന്റെ കാലത്തെ പോലെ ഇന്ത്യയിൽ കലാപം ഉണ്ടാക്കാം എന്ന് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ കഴിയില്ല. അതുപോലെ പാകിസ്താന്റെ ന്യൂക്ലീർ ശക്തി ഒന്നും ഇന്ത്യ വക വെയ്‌ക്കുന്നു പോലുമില്ല.
പാകിസ്ഥാനിലെ തീവ്രവാദികൾക്കിട്ടാണ് നമ്മൾ വെടി വെയ്‌ക്കുന്നത് എങ്കിലും കരച്ചിൽ കേൾക്കുന്നത് നമ്മുടെ ഒക്കെ അയൽപക്കങ്ങളിൽ നിന്ന് തന്നെയാണ്.
‘ചായ് വാല’ ഭരിക്കുന്നത് കൊണ്ട് പാക്കിസ്ഥാന്റെ പേരും പറഞ്ഞു തെരുവിൽ ഇറങ്ങാൻ ഒന്നും പറ്റില്ലല്ലോ. എന്നാലും നിങ്ങൾക്ക് ഒരു കാര്യത്തിൽ ആശ്വസിക്കാം, ‘ചായ് വാല’ ആയത് കൊണ്ട് നിങ്ങൾക്ക് സോഷ്യൽ മീഡിയയിൽ എങ്കിലും ഇരുന്ന് ഇരവാദം ഇറക്കി മോങ്ങാം, ചായ് വാല ആ പദവിയിൽ നിന്ന് മാറിയാൽ മിക്കവാറും ഉത്തർ പ്രദേശിൽ നിന്നുള്ള ചെറുപ്പക്കാരൻ ആയ ‘സന്യാസി’ ആകും ഭരണത്തിൽ വരിക. അപ്പോൾ പിന്നെ ഇരവാദം പോയിട്ട് മോങ്ങാൻ പോലും പറ്റിയെന്നു വരില്ല. അതുകൊണ്ട് ഇപ്പോൾ നല്ല രീതിയിൽ മാറിയിരുന്നു മോങ്ങിക്കോ..😂😂
വാൽകഷ്ണം :- പാകിസ്താന്റെ ഭീകര ആക്രമത്തിന് തിരിച്ചടി ആയി ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രിക്കിനെ പ്രമേയമാക്കി 2019 ൽ പുറത്ത് ഇറങ്ങിയ ‘ഉറി’ എന്ന സിനിമ കേരളത്തിൽ അപൂർവം തീയറ്ററുകളിൽ മാത്രമായിരുന്നു പ്രദർശനം. ഏതാണ്ട് അപ്രഖ്യാപിത നിരോധനം ആയിരുന്നു. പക്ഷെ ‘ധുരന്ധർ’ സിനിമ ഒട്ടുമിക്ക തീറ്ററുകളിലും ഉണ്ട് എന്ന് മാത്രമല്ല നിറഞ്ഞ സദ്ദസിൽ ആണ് പ്രദർശനവും. മാറാത്തത് മാറി വരുന്നുണ്ട്. 🥰













