Kerala

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

Published by
സജികുമാര്‍ തിനപ്പറമ്പില്‍

ചങ്ങനാശ്ശേരി: കെ-റെയിലിന്റെ പേരില്‍ ദുരിതം അനുഭവിക്കേണ്ടി വന്ന മാടപ്പള്ളിയിലെ ജനങ്ങള്‍ക്കിടയില്‍ ഇനിയും പകയടങ്ങിയിട്ടില്ല. കെ. റെയില്‍ പദ്ധതിയുടെ ഭാഗമായി നിരവധി ആളുകളുടെ ഭൂമിയില്‍ അനധികൃതമായി നാട്ടിയ മഞ്ഞക്കുറ്റി ഇടതു സ്ഥാനാര്‍ത്ഥി ജോബ് മൈക്കിളിനും, യുഡിഎഫ് സ്ഥാനാര്‍ത്ഥി വിനു ജോബിനും ഒരുപോലെ വിനയാകുമെന്നുറപ്പാണ്.

കേരളം കണ്ട ഏറ്റവും വലിയ സമര കോലാഹലമായിരുന്നു മാടപ്പള്ളിയിലെ റെയില്‍ പദ്ധതി. ഒട്ടേറെപ്പേര്‍ക്കു സ്ഥലവും, വീടും നഷ്ടമാകുന്ന പദ്ധതി ഉപേക്ഷിക്കാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറായില്ല. കേരള കോണ്‍ഗ്രസ് (എം)പ്രതിനിധി അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ യും, ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവും, ബ്ലോക്ക് മെമ്പര്‍ വിനു ജോബും ഇടതു മുന്നണിയുടെ ഭാഗമായിരുന്നു അന്ന്. ഈ വിഷയത്തില്‍ ഇരുവരും മാടപ്പള്ളിക്കാരെ കൈവിടുകയും നാട്ടുകാരെ കുടിയൊഴിപ്പിക്കാന്‍ കൂട്ടുനിന്നതും മാടപ്പള്ളിക്കാര്‍ മറക്കില്ല.

പ്രക്ഷോഭത്തിന് ബിജെപി സംസ്ഥാന സമിതി അംഗം ബി. രാധാകൃഷ്ണമേനോന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പിന്തുണയുമായി എത്തിയതോടെയാണ് പദ്ധതിയ്‌ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. പിന്നീട് കെ. റെയില്‍ പദ്ധതി ഉപേക്ഷിക്കാന്‍ സംസ്ഥാന നിര്‍ബന്ധിതമായി. പക്ഷേ, സമരഭടന്‍മാര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കാതെ കോടതി കയറി ഇറങ്ങി ദുരിതമനുഭവിക്കുകയാണ് രാഷ്‌ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍. മാടപ്പള്ളിയില്‍ 2022മാര്‍ച്ച് 27ന് നടന്ന പോലീസ് നരനായാട്ടില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് മര്‍ദനമേറ്റു. നിരവധി ആളുകളെ പോലീസ് കള്ളക്കേസില്‍ കുടുക്കി തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു.

മഞ്ഞക്കുറ്റി നാട്ടിയിരിക്കുന്ന സ്ഥലവും, വീടും വില്പന നടത്താനോ, ബാങ്ക് ലോണ്‍ എടുക്കുവാനോ കഴിയുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെയും, ബിജെപി യുടെയും ഇടപെടല്‍ മാടപ്പള്ളിക്കാര്‍ക്ക് വലിയ ആശ്വാസമായി. ഈ തെരഞ്ഞെടുപ്പില്‍ ഇടതിനും വലതിനും ശക്തമായ മറുപടി നല്‍കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ യ്‌ക്ക് നാല് അംഗങ്ങള്‍ പഞ്ചായത്തിലും, ബ്ലോക്കില്‍ ഒരംഗവും വിജയിച്ചിട്ടുണ്ട