ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുൻ ബിജെപി എംപി വരുൺ ഗാന്ധിയും കുടുംബവും സന്ദർശിച്ചു, ഇത് പുതിയ രാഷ്‌ട്രീയ ചർച്ചകൾക്ക് തുടക്കമിട്ടു. പ്രധാനമന്ത്രിയുടെ അനുഗ്രഹവും മാർഗനിർദേശവും തേടിയ കൂടിക്കാഴ്ചയിൽ ഗാന്ധി ഭാര്യയും മകളും ഒപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ചയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വരുൺ ഗാന്ധി, അർത്ഥവത്തായതും ആശ്വാസകരവുമായ ഒരു അനുഭവമായിട്ടാണ് ഈ കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചത്.
എക്‌സ് പോസ്റ്റിൽ, പ്രധാനമന്ത്രിയോടുള്ള ആദരവ് പ്രകടിപ്പിച്ചുകൊണ്ട്, കൂടിക്കാഴ്ചയ്‌ക്കിടെ ഉണ്ടായ വ്യക്തിപരമായ ബന്ധം എടുത്തുകാണിച്ചു. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുടുബേ സമേതം കാണാനും അദ്ദേഹത്തിന്റെ അനുഗ്രഹങ്ങളും മാർഗനിർദേശങ്ങളും സ്വീകരിക്കാനും കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണെന്ന് കരുതുന്നു. നിങ്ങളുടെ സാന്നിധ്യത്തിൽ പിതൃതുല്യമായ ഒരു വാത്സല്യവും സംരക്ഷണവും ഉണ്ട്. അങ്ങയെ കണ്ടുമുട്ടുമ്പോൾ അങ്ങ് രാജ്യത്തിന്റെയും ജനങ്ങളുടെയും യഥാർത്ഥ കാവൽക്കാരനാണെന്ന വിശ്വാസത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു,’ അദ്ദേഹം എക്‌സിൽ എഴുതി.
രാഷ്‌ട്രീയ സംഭവവികാസങ്ങൾക്കിടയിലാണ് കൂടിക്കാഴ്ച.
പശ്ചിമ ബംഗാൾ ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ രാഷ്‌ട്രീയ അന്തരീക്ഷം ചൂടുപിടിക്കുന്ന സമയത്താണ് ഈ കൂടിക്കാഴ്ചയ്‌ക്ക് പ്രാധാന്യം ലഭിക്കുന്നത്. വരുൺ ഗാന്ധി ബിജെപി രാഷ്‌ട്രീയത്തിൽ കുറേ നാളായി സജീവമല്ലാതെ മാറിനിൽക്കുകയായിരുന്നു. കൂടിക്കാഴ്ചയുടെ ഫലം വരുംകാലത്ത് വ്യക്തമാകും.
മൂന്ന് തവണ ബിജെപിയുടെ ടിക്കറ്റിൽ എംപിയായിരുന്നു വരുൺ ഗാന്ധി. 2009 ലും 2019 ലും പിലിഭിത്തിൽ നിന്നും 2014 ൽ സുൽത്താൻപൂരിൽ നിന്നും അദ്ദേഹം പ്രതിനിധീകരിച്ചു. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ല.
















