കൊൽക്കത്ത ; എസ്‌ഐആർ കാമ്പെയ്‌നിനെതിരെ പ്രതികരിക്കാൻ എന്ന പേരിൽ ബംഗാൾ മുഖ്യമന്ത്രി മമത കൊണ്ടുവന്നത് വ്യാജ സന്യാസിയെ . എസ്‌ഐആർ കാമ്പെയ്‌നിനെതിരെ മാർച്ച് 6 ന് മമത ബാനർജി കൊൽക്കത്തയിൽ ഒരു പ്രതിഷേധം നടത്തിയിരുന്നു. ആ പരിപാടിയിൽ, കാവി വസ്ത്രം ധരിച്ച ഒരു വ്യക്തിയെ മിനാഖാനിലെ രാമകൃഷ്ണ ശാരദ മിഷനിൽ നിന്നുള്ള സന്യാസി എന്ന പേരിൽ മമത വേദിയിൽ പരിചയപ്പെടുത്തി. സന്യാസിയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തുവെന്നായിരുന്നു മമത പറഞ്ഞത്.
സന്യാസി രാമകൃഷ്ണ ശാരദ മിഷന്റെ മിനാഖാൻ ബ്രാഞ്ചിന്റെ പ്രസിഡന്റാണെന്നും കഴിഞ്ഞ 14 വർഷമായി സംഘടനയെ സേവിക്കുന്നുണ്ടെന്നും മമത പറഞ്ഞു. എസ്‌ഐആർ പ്രക്രിയയെത്തുടർന്ന് തന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഇല്ലാതാക്കിയതായി സന്യാസിയായി എത്തിയ ആളും അവകാശപ്പെട്ടു. എസ്‌ഐആർ പ്രക്രിയ റദ്ദാക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രിയെ കാണാൻ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന്, മുഖ്യമന്ത്രി മമത ബാനർജി “ഈ തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു *സാധുവിനെ* പോലും ഉപദ്രവിക്കുന്നത് ലജ്ജാകരമാണ് – 2002 വരെ വോട്ടർ പട്ടികയിൽ പേര് ഉണ്ടായിരുന്ന ഒരാളാണ് ഇദ്ദേഹം “ എന്ന പേരിൽ പ്രസംഗിക്കുകയും ചെയ്തു.
എന്നാലിപ്പോൾ ഈ സന്യാസിയ്‌ക്ക് തങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രാമകൃഷ്ണ ശാരദ മിഷൻ . മിനാഖാനിൽ തങ്ങൾക്ക് ഒരു ശാഖയും ഇല്ലെന്നും ആ പേരിൽ ഒരു *സാധു* സംഘടനയിൽ ഇല്ലെന്നും മാർച്ച് 15 ന് പത്രങ്ങളിൽ പ്രസിദ്ധീകരിച്ച പൊതു അറിയിപ്പിൽ രാമകൃഷ്ണ ശാരദ മിഷൻ പറയുന്നു. അത്തരമൊരു ശാഖയുടെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ഏതെങ്കിലും *സാധു* ഉണ്ടെന്ന അവകാശവാദം പൂർണ്ണമായും അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും സംഘടന പ്രഖ്യാപിച്ചു.














