തിരുവനന്തപുരം: കേരളത്തിന് പുതിയ ആറ് പ്രതിദിന ട്രെയിനുകൾ. ആഴ്ചയിൽ ഒരിക്കൽ ഓടിക്കൊണ്ടിരുന്ന ട്രെയിൻ സർവീസുകളാണിവ. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തിയ പ്രതിവാര സ്‌പെഷ്യൽ വണ്ടികൾ സ്ഥിരം സർവീസ് ആക്കിയതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും റെയിൽവേ മന്ത്രാലയത്തിനും ബിജെപി
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നന്ദി പറഞ്ഞു.
താൽകാലിക ട്രെയിനുകൾ സ്ഥിരം ആക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പുതിയ ആറ് ട്രെയിനുകളാണ് അനുവദിച്ചിരുക്കുന്നതെന്നും മലയാളികൾക്കുള്ള മോദിയുടെ സമ്മാനമാണിതെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.
പുതിയ വണ്ടികൾ:
– തിരുവനന്തപുരം നോർത്ത് – മംഗളൂരു ജംഗ്ഷൻ അന്ത്യോദയ എക്സ്പ്രസ്സ്
– കണ്ണൂർ – കോഴിക്കോട് പ്രതിദിന പാസഞ്ചർ
– പാലക്കാട് – കണ്ണൂർ എക്സ്പ്രസ്സിന്റെ സ്ഥിരം സർവീസ്
-കൊല്ലം – എറണാകുളം ജംഗ്ഷൻ മെമു പാസഞ്ചർ്
-എറണാകുളം ജംഗ്ഷൻ – വേളാങ്കണ്ണി പ്രതിവാര എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് കേരളത്തിനായി അനുവദിച്ചത്.
– മംഗളൂരു സെൻട്രൽ – കോഴിക്കോട് എക്സ്പ്രസ്സ് പാലക്കാട്ടേയ്‌ക്ക് നീട്ടാനും തീരുമാനിച്ചു.
– ട്രെയിൻ നമ്പർ 16313 തിരുവനന്തപുരം നോർത്ത് – മംഗളൂരു ജംഗ്ഷൻ അന്ത്യോദയ എക്സ്പ്രസ്സിന്റെ സ്ഥിരം സർവീസ് തിരുവനന്തപുരം നോർത്തിൽ നിന്ന് മാർച്ച് 16 മുതലും ട്രെയിൻ നമ്പർ 16314 മംഗളൂരു ജംഗ്ഷൻ – തിരുവനന്തപുരം നോർത്ത് അന്ത്യോദയ എക്സ്പ്രസ്സ് മംഗളൂരു ജംഗ്ഷനിൽ നിന്ന് മാർച്ച് 17 മുതലും ആരംഭിക്കും
വർക്കല ശിവഗിരി, കൊല്ലം,ശാസ്താംകോട്ട, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണുർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാവും.
– ട്രെയിൻ നമ്പർ 56632 കണ്ണൂർ – കോഴിക്കോട് പ്രതിദിന പാസഞ്ചറിന്റെ സ്ഥിരം സർവീസ് കണ്ണൂരിൽ നിന്ന് മാർച്ച് 17 മുതൽ ആരംഭിക്കും. തലശ്ശേരി, മാഹി, വടകര,പയ്യോളി, കൊയിലാണ്ടി എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാകും.
– ട്രെയിൻ നമ്പർ 16611 പാലക്കാട് – കണ്ണൂർ എക്സ്പ്രസ്സിന്റെ സ്ഥിരം സർവീസ് പാലക്കാട്ട് നിന്ന് മാർച്ച് 16 മുതൽ ആരംഭിക്കും. ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, താനൂർ, പരപ്പനങ്ങാടി, ഫറോക്ക്, കോഴിക്കോട്, കൊയിലാണ്ടി, പയ്യോളി , വടകര, മാഹി, തലശ്ശേരി എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാകും.
– ട്രെയിൻ നമ്പർ 66328 കൊല്ലം – എറണാകുളം ജംഗ്ഷൻ മെമു പാസഞ്ചർ, ട്രെയിൻ നമ്പർ 66327 എറണാകുളം ജംഗ്ഷൻ – കൊല്ലം മെമു പാസഞ്ചർ മാർച്ച് 16 മുതൽ ആരംഭിക്കും.
പെരിനാട്, മൺട്രോത്തുരുത്ത്, ശാസ്താംകോട്ട, കരുനാഗപ്പള്ളി ,ഓച്ചിറ, കായംകുളം, മാവേലിക്കര, ചെറിയനാട, ചെങ്ങന്നൂർ,തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂർ, കുറുപ്പന്തറ, വൈക്കം റോഡ്, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാവും.
– ട്രെയിൻ നമ്പർ 16363 എറണാകുളം ജംഗ്ഷൻ – വേളാങ്കണ്ണി പ്രതിവാര എക്സ്പ്രസ്സിന്റെ സ്ഥിരം സർവീസ് എറണാകുളം ജംഗ്ഷനിൽ നിന്ന് മാർച്ച് 18 മുതലും ട്രെയിൻ നമ്പർ 16364 വേളാങ്കണ്ണി – എറണാകുളം ജംഗ്ഷൻ പ്രതിവാര എക്സ്പ്രസ്സ് വേളാങ്കണ്ണിയിൽ നിന്ന് മാർച്ച് 19 മുതലുമാണ് ഓടിത്തുടങ്ങുന്നത്. കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെന്മല, ചെങ്കോട്ട, തെങ്കാശി, കടയനല്ലൂർ , ശങ്കരൻകോവിൽ, രാജപാളയം, ശിവകാശി, വിരുദുനഗർ, മധുര,ദിണ്ടിഗൽ, തിരുച്ചിറപ്പള്ളി, തഞ്ചാവൂർ, തിരുവാരൂർ, നാഗപട്ടണം എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാകും.
– ട്രെയിൻ നമ്പർ 16610 മംഗളൂരു സെൻട്രൽ – കോഴിക്കോട് പ്രതിദിന എക്സ്പ്രസ്സ് മാർച്ച് 16 മുതൽ
പാലക്കാട്ടേക്ക് നീട്ടും. ഫറോക്ക്, പരപ്പനങ്ങാടി, താനൂർ, തിരൂർ, കുറ്റിപ്പുറം, പട്ടാമ്പി,
ഷൊർണൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ടാവും. മംഗളൂരു സെൻട്രലിനും കോഴിക്കോടിനും ഇടയിലുള്ള സ്റ്റോപ്പുകളിലും സമയക്രമത്തിലും മാറ്റമില്ല.
















