ന്യൂദൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ ഇന്ത്യയ്‌ക്ക് ശുഭസൂചന നൽകി ഇന്ത്യയിലെ ഇറാൻ അംബാസഡർ മുഹമ്മദ് ഫത്താലി. ടെഹ്‌റാൻ ഹോർമുസ് കടലിടുക്ക് അടച്ചിട്ടില്ലെന്നും ചില കപ്പലുകൾ ഇപ്പോഴും കടന്നുപോകുന്നുണ്ടെന്നും എന്നാൽ സംഘർഷം കാരണം കടന്നുപോകുന്നതിൽ പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും പറഞ്ഞു.
ഇറാൻ ഒരിക്കലും കടലിടുക്ക് തടയണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും ചില കപ്പലുകൾ ഇപ്പോഴും കടന്നുപോകുന്നുണ്ടെന്നും എഎൻഐയോട് സംസാരിച്ച അബ്ദുൾ മജീദ് ഹക്കീം ഇലാഹി പറഞ്ഞു. എണ്ണവിലക്കയറ്റം മൂലം ജനങ്ങൾ ദുരിതമനുഭവിക്കുന്നതിനാൽ തന്റെ രാജ്യത്തിനെതിരായ യുദ്ധം നിർത്താൻ ലോക നേതാക്കൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൽ സമ്മർദ്ദം ചെലുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കൂടാതെ ഇന്ത്യ തങ്ങളുടെ സുഹൃത്താണ്. രണ്ടോ മൂന്നോ മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് അത് കാണാൻ കഴിയും. ഇറാനും ഇന്ത്യയും ഈ മേഖലയിൽ പൊതു താൽപ്പര്യങ്ങൾ പങ്കിടുന്നുവെന്ന് തങ്ങൾ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ ഇറാൻ പ്രസിഡന്റുമായുള്ള പ്രധാനമന്ത്രി മോദിയുടെ സംഭാഷണത്തെക്കുറിച്ചും അദ്ദേഹം വാചാലനായി. ഇരു നേതാക്കളും ഇന്നലെ നല്ല സംഭാഷണം നടത്തിയെന്നും, യുദ്ധത്തിന് ഒരു പരിഹാരം കാണാൻ പരമാവധി ശ്രമിക്കുമെന്ന് ഇരുവരും വിശ്വസിക്കുന്നുവെന്നും ഫത്താലി കൂട്ടിച്ചേർത്തു.
















