കൊച്ചി: നട്ടുച്ച, കൊടുംചൂട്, പക്ഷേ പ്രധാനസേവകനെ കാണാൻ പതിനായിരങ്ങൾ റോഡിന്റെ ഇരുവശവും നിറഞ്ഞു. അവർക്ക് എങ്ങനെ മാറിനിൽക്കാനാവും. അവരുടെ പ്രിയംകരനായ നേതാവ് ചൂടും വെയിലും അവഗണിച്ച് നിരത്തിലായിരിക്കെ അവർക്ക് അദ്ദേഹത്തിനൊപ്പം ചേരാൻ ആവേശം കൂടും. തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്ന് മൈക്കുകെട്ടിവെച്ച് വിളിച്ചു പറയുന്നതല്ല, വാടില്ല, തളരില്ല എന്ന് തെളിയിച്ചു കൊടുക്കാനാണ് അവർ മത്സരിക്കുന്നത്.
മോദി മോദി വിളിയും ഭാരത് മാതാ വിളികളുമായി ജനസഹസ്രം പ്രധാനമന്ത്രിയെ സ്വീകരിച്ചു. അവർ ഓരോരുത്തരേയും പ്രധാനമന്ത്രി കൈ വീശി ആഹ്ലാദിപ്പിച്ചു. കലൂർ സ്‌റ്റേഡിയത്തിന്റെ പരിസരത്തുനിന്നുതന്നെയായിരുന്നു റോഡ് ഷോ. അതുകൊണ്ടുതന്നെ വൻതിക്കിത്തിരക്കായിരുന്നു.
















