തിരുവനന്തപുരം: യുഡിഎഫിലെ ‘രാഹുൽ മാങ്കൂട്ട’മായി എൽഡിഎഫ് നേതാവ് മന്ത്രി ഗണേശ് കുമാർ. മന്ത്രിയുടെ രണ്ടാംഭാര്യ ബിന്ദു മേനോൻ പക്ഷേ വിവരിക്കുന്നത് മന്ത്രിയുടെ അവിഹിതം, തെളിവുകൾ കൈവശമുണ്ടെന്ന് മുഖ്യമന്ത്രി അറിയാൻ പാകത്തിൽ മകൾ വീണാ വിജയനെയും കാര്യങ്ങൾ അറിയിച്ചുവെന്നും. ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്‌നം മാത്രമല്ലതായി മാറിക്കഴിഞ്ഞ വിഷയം, സ്ത്രീയെ ആക്രമിക്കുകയും മനോരോഗിയെന്ന് പരസ്യമായി ആക്ഷേപിക്കുകയും ചെയ്തതോടെ ക്രമിനൽ കുറ്റമായിക്കഴിഞ്ഞു. മന്ത്രിയുടെ വസതിയിൽ മന്ത്രിയുടെ സ്റ്റാഫംഗങ്ങൾ ഉൾപ്പെടെ ബിന്ദു മേനോനെ കായികമായി തടസപ്പെടുത്തിയെന്നാണ് അവരുടെ വെളിപ്പെടുത്തൽ. ഗണേശ്കുമാറിന്റെ വാളകത്തെ വീട്ടിലാണ് സംഭവം. പോലീസ് സ്ഥലത്തെത്തിയിട്ടും സഹായകമായ നടപടി ഒന്നും എടുത്തിട്ടില്ലെന്നുമാണ് വെളിപ്പെടുത്തൽ.
ഗണേശ്കുമാറിന്റെ വഴിവിട്ട വീജിതക്കാര്യത്തിൽ തന്റെ നിലപാട് ‘ഐ ഡോണ്ട് കെയർ’ എന്നതാണെന്നും ബിന്ദുമേനോൻ പറയുന്നത്.
എന്നാൽ എനിക്ക് പ്രണയങ്ങൾ ഉണ്ടെന്നും അത് തുടരുമെന്നും അക്കാരണംകൊണ്ട് സ്ത്രീകളുടെ കൂടുതൽ വോട്ടുകൾ കിട്ടുമെന്നും തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കൂടുമെന്നുമാണ് ഗണേശ്കുമാറിന്റെ പ്രതികരണം. സ്ത്രീ പീഡനക്കേസുകളിൽ പ്രതിയായ യുഡിഎഫ്-കോൺഗ്രസ് നേതാവായ രാഹുൽ മാങ്കൂട്ടത്തെയും വിമർശിച്ച ഗണേശ്കുമാർ തന്നെ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ സംരക്ഷിക്കുമെന്നും എനിക്ക് അദ്ദേഹം അച്ഛനാണെന്നും അങ്ങനെ പറയാൻ ലജ്ജയില്ലെന്നും പറഞ്ഞു.
















