ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയിയെ സിബിഐ വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചു. കരൂരിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധിയാളുകൾ മരിച്ച സംഭവത്തിലാണ് അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ചൊവ്വാഴ്ച ചെന്നൈയിലെ സിബിഐ ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
കരൂരിലെ പൊതുയോഗത്തിനിടെയുണ്ടായ അപകടത്തിൽ മരണങ്ങളും പരിക്കുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായോ എന്നും സംഘാടകരുടെ ഭാഗത്തുനിന്ന് വീഴ്ചകൾ സംഭവിച്ചോ എന്നുമാണ് സിബിഐ അന്വേഷിക്കുന്നത്. ഇത് രണ്ടാം തവണയാണ് വിജയിയെ സിബിഐ ചോദ്യം ചെയ്യലിനായി വിളിക്കുന്നത്. നേരത്തെ നൽകിയ മൊഴികളിലെ വ്യക്തത കുറവാണ് വീണ്ടും സമൻസ് അയക്കാൻ കാരണമെന്നാണ് വിവരം.
















