പാലക്കാട് : സ്വന്തം മതത്തിനു വേണ്ടി, വിശ്വാസത്തിനു വേണ്ടി സംസാരിച്ച തന്നെ വർഗീയവാദിയാക്കാൻ പലരും ശ്രമിച്ചുവെന്ന് അഖിൽ മാരാർ. ഹിന്ദു ഏകതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹത്തിന്റെ ഈ പരാമർശങ്ങൾ.
‘ ആരാണ് സത്യത്തിൽ ഇവിടെ വർഗീയത പറയുന്നത് . ഹിന്ദു ഒന്നിച്ചാൽ എന്താണിവിടെ സംഭവിക്കുന്നത് . ഹിന്ദു മാത്രം എന്തിനാണ് മതേതരവാദിയാകുന്നത് . മതേതരവാദിയാകണമെങ്കിൽ അവൻ ഹിന്ദുവിനെ തള്ളിപ്പറയണം . പോപ്പുലർ ഫ്രണ്ട് അടക്കമുള്ള വർഗീയവാദികളെ ചേർത്ത് നിർത്തണം . ആരാണ് ഹിന്ദു ഒന്നിക്കുന്നതിനെ എതിർക്കുന്നത് . സ്വന്തം വിശ്വാസങ്ങൾക്ക് വേണ്ടി നിൽക്കുന്നവനെ പരിഹസിച്ച് ഇല്ലാതാക്കുന്നു.
ഞാനൊരു മുസ്ലീമിനെയും ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല . പക്ഷെ എന്റെ മതത്തിനു വേണ്ടി, വിശ്വാസത്തിനു വേണ്ടി സംസാരിച്ച എന്നെ വർഗീയവാദിയാക്കാൻ ശ്രമിച്ചു. നമ്മൾ ഒന്നാകുമ്പോൾ മാത്രമേ നമ്മുടെ സ്വന്ത്വബോധം ഉയർന്ന് പ്രവർത്തിക്കൂ . ഒരുപക്ഷെ ആർ എസ് എസ് കൂടി ഇല്ലാതിരുന്നെങ്കിൽ എന്താകുമായിരുന്നു ഈ രാജ്യത്തിന്റെ അവസ്ഥ.
സ്വന്തം ജീവൻ നഷ്ടപ്പെടുമെന്ന് പോലും അറിഞ്ഞിട്ടും സ്വന്തം രാജ്യത്തിന് വേണ്ടി നിന്നവരാണ് സ്വയം സേവകർ. ആരും അറിഞ്ഞില്ല ഇവിടെ നരേന്ദ്രമോദിയെ പോലെയൊരു പ്രധാനമന്ത്രിയുണ്ടാകുമെന്ന് , ഈ രാജ്യം ആർ എസ് എസ് ഭരിക്കുമെന്ന് . ഇക്കാര്യത്തിൽ സംഘം നമുക്ക് ഒരു അത്ഭുതമാണ്.“ എന്നും അഖിൽ മാരാർ പറഞ്ഞു.














