ടെഹ്‌റാൻ : അമേരിക്കയുമായി ചർച്ച നടത്തില്ലെന്ന് ഇറാനിലെ മുതിർന്ന നേതാവ് അലി ലാരിജാനി. ഇറാൻ ചർച്ചയ്‌ക്ക് ആഗ്രഹിക്കുന്നുവെന്ന ട്രംപിന്റെ വാദം അദ്ദേഹം തള്ളി. കൂടാതെ ഖമേനിയുടെ കൊലപാതകത്തെ ഭീരുത്വമുള്ള ഭീകരപ്രവർത്തനം എന്നും വളരെ അപകടകരമായ പ്രവൃത്തിയെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചി വിശേഷിപ്പിച്ചു.
ഡൊണാൾഡ് ട്രംപിനെതിരെ ഇറാൻ നേതാവ് ലാരിജാനി ശക്തമായിട്ടാണ് പ്രതികരിച്ചത്. ലാരിജാനിഎക്‌സിലെ ഒരു പോസ്റ്റിൽ, ട്രംപ് “അമേരിക്ക ആദ്യം” എന്ന നയത്തെ “ഇസ്രായേൽ ആദ്യം” എന്ന നയമാക്കി മാറ്റിയതായി പറഞ്ഞു. ട്രംപ് മുഴുവൻ മിഡിൽ ഈസ്റ്റിനെയും കുഴപ്പത്തിലാക്കിയതായി ലാരിജാനി പറഞ്ഞു.
ഇതിനു പുറമെ കൂടുതൽ അമേരിക്കക്കാർ കൊല്ലപ്പെടുമെന്നും അമേരിക്കൻ സൈനികരും അവരുടെ കുടുംബങ്ങളും വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം തുറന്നടിച്ചു. ഇറാൻ സ്വയം പ്രതിരോധിക്കുന്നത് ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















