ലക്നൗ : 19 മാസത്തെ ജയിൽവാസത്തിന് ശേഷം മോചിതനായ യുപി സമാജ്‌വാദി പാർട്ടി നേതാവ് മൊയീദ് ഖാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച് രംഗത്ത് . മോചിതനായ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിൽ അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. ജുഡീഷ്യറിയിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും തനിക്ക് നീതി ലഭിച്ചിട്ടുണ്ടെന്നും മൊയീദ് ഖാൻ പറഞ്ഞു. പോക്സോ നിയമവും ഗുണ്ടാ നിയമവും ചുമത്തിയാണ് മൊയീദ് ഖാൻ ജയിലിലടയ്‌ക്കപ്പെട്ടത് . പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു .
ബികാപൂർ എംഎൽഎ മുഖ്യമന്ത്രിക്ക് തെറ്റായ വിവരങ്ങൾ നൽകിയെന്ന് മൊയീദ് ഖാൻ ആരോപിച്ചു. വസ്തുതകളോ അന്വേഷണമോ ഇല്ലാതെ എംഎൽഎ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ തെറ്റിദ്ധരിപ്പിച്ചു , ഇത് നടപടിയിലേക്ക് നയിച്ചവെന്നും മൊയീദ് ഖാൻ പറയുന്നു.
യോഗി ഒരു വിശുദ്ധനാണ് . ഒരു സന്യാസിയാണെന്ന് കരുതുന്ന വ്യക്തിയാണ് . അദ്ദേഹത്തിന് ആർക്കും ദ്രോഹകരമായ പ്രവൃത്തി ചെയ്യാൻ കഴിയില്ലെന്നും മൊയീദ് ഖാൻ പറഞ്ഞു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് തന്നെ ലക്ഷ്യം വയ്‌ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ നടപടിയെന്നും അദ്ദേഹം അവകാശപ്പെട്ടു. സ്വന്തം സമുദായത്തിലെ ചിലർ പ്രതികാര നടപടിയായി ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
ജയിലിൽ തനിക്ക് ഒരു അസൗകര്യവും നേരിട്ടിട്ടില്ലെന്നും നന്നായി പരിപാലിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ഈ സംഭവത്തിൽ മുഖ്യമന്ത്രിയോ തദ്ദേശ എംഎൽഎയോ തെറ്റുകാരല്ലെന്നും മൊയീദ് ഖാൻ പറഞ്ഞു. പെൺകുട്ടിയോട് അന്യായം ചെയ്തിട്ടുണ്ടെന്ന് സമ്മതിച്ചെങ്കിലും, ചില വ്യക്തികൾ അവളെയും അവളുടെ അമ്മയെയും തെറ്റിദ്ധരിപ്പിച്ചതാണെന്നും മൊയീദ് ഖാൻ പറഞ്ഞു.
















