ടെഹ്റാൻ : ഇറാനിയൻ തലസ്ഥാനമായ ടെഹ്‌റാൻ ഉൾപ്പെടെ നിരവധി നഗരങ്ങളെ ഇസ്രായേൽ ആക്രമിച്ചതിന് ഇറന്റെ പ്രത്യാക്രമണം . ഇസ്രായേൽ, കുവൈറ്റ്, ഖത്തർ, ബഹ്‌റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങൾ ഇറാൻ ആക്രമിച്ചു. പിന്നലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പ്രതീകാത്മക ഫോട്ടോയും ഇറാൻ പുറത്തിറക്കി.
ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളം, കുവൈത്തിലെ അൽ സലേം വ്യോമതാവളം, യുഎഇയിലെ അൽ ദഫ്ര വ്യോമതാവളം, ബഹ്‌റൈനിലെ യുഎസ് കപ്പൽതാവളം, സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ്, ഇസ്രായേൽ നഗരങ്ങളായ ഹൈഫ, ഗലീലി എന്നിവിടങ്ങളിലാണ് ഇറാൻ മിസൈലുകൾ വർഷിച്ചത് .
ഇസ്രായേൽ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ ഐക്യരാഷ്‌ട്രസഭയെ സമീപിച്ചു. സംഘർഷത്തിൽ ഇടപെടാൻ ഇറാൻ ഐക്യരാഷ്‌ട്രസഭയോട് ആവശ്യപ്പെട്ടു. ഇറാനിലെ ഭീകര ഭരണകൂടം അവസാനിപ്പിക്കാൻ ഇസ്രായേലും അമേരിക്കയും കാമ്പയിൻ ആരംഭിച്ചിട്ടുണ്ടെന്ന് വീഡിയോ സന്ദേശത്തിൽ പൗരന്മാരെ അഭിസംബോധന ചെയ്തുകൊണ്ട് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
“എന്റെ സുഹൃത്ത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചരിത്രപരമായ നേതൃത്വത്തിന് ഞാൻ നന്ദി പറയുന്നു. 47 വർഷമായി, ആയത്തുള്ള അലി ഖമേനി ഭരണകൂടം ‘ഇസ്രായേൽ തുലയട്ടെ’ ‘അമേരിക്ക തുലയട്ടെ’ എന്ന് മുദ്രാവാക്യം വിളിക്കുന്നു . അവർ നമ്മുടെ രക്തം ചിന്തി, നിരവധി അമേരിക്കക്കാരെ കൊന്നൊടുക്കി, സ്വന്തം ജനങ്ങളെ കൂട്ടക്കൊല ചെയ്തു. ഈ കൊലപാതക ഭീകര ഭരണകൂടത്തെ ആണവായുധങ്ങൾ സ്വന്തമാക്കാൻ അനുവദിക്കരുത്, കാരണം ഇത് മുഴുവൻ മനുഷ്യരാശിയെയും ഭീഷണിപ്പെടുത്താൻ അവരെ പ്രാപ്തരാക്കും.” എന്നാണ് നെതന്യാഹു പറഞ്ഞത്.
അതിനു പിന്നാലെ ആക്രമണകാരികളെ ശിക്ഷിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. “യുഎസിന്റെയും ഇസ്രായേലിന്റെയും ആക്രമണം പ്രാദേശിക സമഗ്രതയുടെയും ദേശീയ പരമാധികാരത്തിന്റെയും ലംഘനമാണ്. നയതന്ത്ര പ്രക്രിയ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് ഈ ആക്രമണം നടന്നത്. വിദേശ ആക്രമണത്തിനും സമ്മർദ്ദത്തിനും ഇറാനികൾ ഒരിക്കലും കീഴടങ്ങിയിട്ടില്ല. ഇത്തവണയും ഇറാനിയൻ രാജ്യത്തിന്റെ പ്രതികരണം നിർണായകവും ഉറച്ചതുമായിരിക്കും, മാത്രമല്ല ആക്രമണകാരികൾ അവരുടെ കുറ്റകൃത്യങ്ങളിൽ ഖേദിക്കാൻ ഇടയാക്കുകയും ചെയ്യും” ഇറാൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
















