മനാമ: ഗൾഫ് രാജ്യങ്ങളിലെ യു.എസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ. ഇതേത്തുടർന്ന് കനത്ത ജാഗ്രതയിലാണ് ഗൾഫ് മേഖല. യുഎസ് പ്രതിരോധ കേന്ദ്രങ്ങളുള്ള ബഹ്‌റൈന്‍, അബുദാബി, ഖത്തര്‍ എന്നിവിടങ്ങളിലെല്ലാം ഒരേസമയം ആക്രമണം നടന്നതായാണ് സൂചന. ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് ടെഹ്‌റാനില്‍ നടത്തിയ ആക്രമണത്തിനുള്ള ഇറാന്റെ നേരിട്ടുള്ള മറുപടിയാണിത്.
ബഹ്‌റൈനിലെ അമേരിക്കന്‍ നാവികസേനയുടെ ആസ്ഥാനമായ ഫിഫ്ത്ത് ഫ്‌ലീറ്റ് ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതായി അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയിലും അമേരിക്കന്‍ സൈനിക താവളത്തിന് സമീപവും ശക്തമായ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ടുണ്ട്.
മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം ജനങ്ങള്‍ക്ക് അടിയന്തര ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. എത്രയും വേഗം വീടുകള്‍ക്കുള്ളിലോ അടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലോ അഭയം പ്രാപിക്കാന്‍ മന്ത്രാലയം ആവശ്യപ്പെട്ടു. ഖത്തറിന് മുകളിലെത്തിയ രണ്ട് ഇറാനിയന്‍ മിസൈലുകള്‍ തങ്ങള്‍ ആകാശത്തുവെച്ച് തന്നെ തകര്‍ത്തതായി ഖത്തര്‍ അധികൃതര്‍ അവകാശപ്പെട്ടു.
















