തിരുവല്ല : സംസ്ഥാനസർക്കാർ നൽകിയ സത്യവാങ്മൂലവും സിപിഎം സ്വീകരിച്ച നിലപാടുമാണ് ശബരിമലയിലെ ആചാരലംഘനത്തിന് വഴിതെളിച്ചതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. ശബരിമല യുവതി പ്രവേശനം സുപ്രീംകോടതി വീണ്ടും പരിഗണിക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ നിലപാട് എന്താണ് എന്ന് ഭക്തർക്ക് മുമ്പിൽ വ്യക്തമാക്കാൻ സിപിഎം തയ്യാറാവണമെന്നും അനൂപ് ആന്റണി പറഞ്ഞു.
ശബരിമല ക്ഷേത്രത്തെയും ആചാരങ്ങളെയും തകർക്കുക എന്ന സിപിഎം അജണ്ടയാണ് തുടർച്ചയായി നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് അതുകൊണ്ടുതന്നെ വീണ്ടും യുകെ പ്രവേശന വിഷയം സുപ്രീംകോടതി പരിഗണിക്കുമ്പോൾ സംസ്ഥാന സർക്കാർ പലതരത്തിലുള്ള കള്ളത്തരങ്ങൾ പറഞ്ഞു തെറ്റിദ്ധാരണ പരത്തിയും ഭക്തരെ കബളിപ്പിക്കാനാണ് പലപ്പോഴും സിപിഎ നേതൃത്വം ശ്രമിക്കുന്നത്.
അതുകൊണ്ടുതന്നെ യുവതി പ്രവേശന വിഷയത്തിൽ സർക്കാർ പഴയ നിലപാട് തിരുത്തുമോ അതോ ആചാരലംഘനത്തിനായി വീണ്ടും കുടപിടിക്കുമോ എന്ന കാര്യം അറിയാൻ ഭക്തർക്ക് അവകാശമുണ്ട് സിപിഎം അത് വ്യക്തമാക്കണമെന്നും ആന്റണി ജോസഫ് പറഞ്ഞു
















