ന്യൂദല്‍ഹി: ദല്‍ഹിയില്‍ നടക്കുന്ന എഐ ഉച്ചകോടിയില്‍ ഒരു ചെറുപ്പക്കാരിയായ പ്രൊഫസര്‍ നേഹ സിങ്ങ് കാട്ടിയ ആവേശത്തിന് പഴി നല്‍കേണ്ടിവന്നത് ഗാല്‍ഗോതിയാസ് സര്‍വ്വകലാശാല. എഐ ഉച്ചകോടിയില്‍ ചൈനീസ് റോബോട്ടിനെ കൊണ്ടുവന്ന് ഇന്ത്യന്‍ നിര്‍മ്മിതമെന്ന് അവകാശപ്പെട്ടത് ഈ കോളെജിലെ പ്രൊഫസറായ നേഹ സിങ്ങ് റാത്തോഡാണ്. ഇക്കാര്യം സര്‍വ്വകലാശാല തന്നെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ക്യാമറയുടെ മുന്‍പില്‍ നിന്നപ്പോള്‍ ചെറുപ്പക്കാരിയായ പ്രൊഫസര്‍ക്ക് ആവേശം കൂടിയെന്നും അപ്പോഴായിരിക്കാം ഈ തെറ്റ് പറഞ്ഞതെന്നും സര്‍വ്വകലാശല വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സംഭവം വിവാദമായതിന് പിന്നാലെ ഗാല്‍ഗോതിയാസ് സര്‍വ്വകലാശാലയെ എഐ ഉച്ചകോടിയില്‍ നിന്നും എഐ ഉച്ചകോടിയുടെ സംഘാടകര്‍ പുറത്താക്കി. നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സര്‍വകലാശാലയാണ് ഗാല്‍ഗോതിയാസ് സര്‍വകലാശാല. .
റോബോട്ട് എവിടെ നിന്നാണ് എന്നത് കൃത്യമായി മനസിലാക്കാന്‍ സ്ഥാപനത്തിലെ ജീവനക്കാരിയായ പ്രൊഫസര്‍ നേ സിങ്ങിന് കഴിഞ്ഞില്ലെന്നും തെറ്റായ വിവരങ്ങള്‍ മാധ്യമങ്ങള്‍ മുന്നില്‍ പങ്കുവെച്ചതാണെന്നും സര്‍വകലാശാല വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉച്ചകോടിയുടെ സംഘാടകര്‍ ആവശ്യപ്പെട്ടതിനാല്‍ പരിപാടിയില്‍ നിന്നും ഒഴിഞ്ഞതായും സര്‍വകലാശാല വ്യക്തമാക്കി.
ആരാണ് നേഹ സിങ്ങ്?
ഉച്ചകോടിയിൽ ഈ സംരംഭത്തിന്റെ പൊതുമുഖമായി ഉയർന്നുവന്ന നേഹ സിംഗ് പിന്നീട് വിമർശനത്തിന് വിധേയയായി. വാർത്താ ഏജൻസിയായ പിടിഐയോട് സംസാരിക്കവെ, സ്കൂൾ ഓഫ് മാനേജ്‌മെന്റിൽ കമ്മ്യൂണിക്കേഷനിൽ ഫാക്കൽറ്റി അംഗമാണെന്ന് സിംഗ് പറഞ്ഞു.
2023 നവംബറിൽ ഗാൽഗോട്ടിയാസ് യൂണിവേഴ്‌സിറ്റിയിൽ ചേരുന്നതിന് മുമ്പ്, ഗ്രേറ്റർ നോയിഡയിലെ ശാരദ യൂണിവേഴ്‌സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തിരുന്നു, കൂടാതെ കരിയർ ലോഞ്ചറിൽ വെർബൽ എബിലിറ്റി മെന്ററായും സേവനമനുഷ്ഠിച്ചിരുന്നുവെന്ന് അവരുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ പറയുന്നു, അത് ഇപ്പോൾ “ജോലിക്ക് തുറന്നിരിക്കുന്നു” എന്ന് കാണിക്കുന്നു.
അതിനുമുമ്പ്, അവർ GITAM-ൽ ഒരു സ്ഥാനം വഹിച്ചിരുന്നു. 2006-ൽ ദേവി അഹല്യ വിശ്വവിദ്യാലയത്തിൽ നിന്ന് സിംഗ് എംബിഎ പൂർത്തിയാക്കി, നേരത്തെ അലഹബാദ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.കോം ബിരുദം നേടി.
















