Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

“ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിക്കുന്ന വിധി പുനപരിശോധിക്കണം”- സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടറിയിച്ച് തുഷാര്‍ മേത്ത

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതിയുടെ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്‍റ നിലപാട് അറിയിക്കുകയായിരുന്നു തുഷാര്‍ മേത്ത.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2026, 11:52 pm IST
in Kerala, India

ന്യൂദല്‍ഹി: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതിയുടെ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്‍റ നിലപാട് അറിയിക്കുകയായിരുന്നു തുഷാര്‍ മേത്ത.

ഫെബ്രുവരി 16ന് തിങ്കളാഴ്ച ശബരിമലസ്ത്രീപ്രവേശനം സംബന്ധിച്ച പുനപരിശോധനാ ഹര്‍ജികളില്‍ വാദംകേള്‍ക്കുകയായിരുന്ന സുപ്രീംകോടതി മൂന്നംഗബെഞ്ചിന് മുന്‍പാകെയാണ് തുഷാര‍് മേത്ത കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അറിയിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജഡ്ജിമാരായ ജോയ് മല്യ ബാഗ്ചി, വിപുല്‍ എം പഞ്ചോളി എന്നിവരാണ് വാദം കേട്ടത്.

കേരളക്ഷേത്ര സംരക്ഷണ സമിതി, ശബരിമല അയ്യപ്പ സേവാ സമാജം എന്നീ സംഘടനകളെ പ്രതിനിധീകരിച്ച ഹാജരായ സീനിയര്‍ അഡ്വക്കേറ്റ് സി.എസ്. വൈദ്യനാഥനും കേന്ദ്രസര്‍ക്കാരിന്റെ അതേ നിലപാടാണ് സുപ്രീംകോടതിയെ അറിയിച്ചത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള‍്ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് വിധിച്ചത് പുനപരിശോധിക്കണമെന്ന് തന്നെയാണ് സി.എസ്. വൈദ്യനാഥനും ആവശ്യപ്പെട്ടിരിക്കുന്നത്.

ശബരിമല യുവതീ പ്രവേശമുൾപ്പെടെയുള്ള വിഷയത്തിൽ പുനപ്പരിശോധന ഹർജി ഒമ്പതംഗ ബെഞ്ചിന് വിട്ടുകൊണ്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തീരുമാനിച്ചു. ഏപ്രിൽ ഏഴുമുതൽ 9 വരെ സുപ്രിംകോടതി. ഒമ്പതംഗ ബഞ്ച് വാദം കേൾക്കും.. സുപ്രിം കോടതി ചീഫ് ജസ്റ്റീസ് തന്നെയായിരിക്കും ഈ ഒമ്പതംഗ ബെഞ്ചിലേയും അദ്ധ്യക്ഷൻ. പുതിയ ഒമ്പതംഗ ബെഞ്ചിലെ മറ്റ് അംഗങ്ങളെ ഉടൻ പ്രഖ്യാപിക്കും.

മാർച്ച് 14 ന് മുമ്പ് കക്ഷികൾ നിലപാടുകൾ രേഖാമൂലം നൽകാൻ ഇന്ന് കോടതി നിർദ്ദേശിച്ചു. ഏപ്രില്‍ ഏഴ് മുതല്‍ ഒമ്പത് വരെ സ്ത്രീപ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതിയുടെ നേരത്തെയുള്ള വിധിയെ അനുകൂലിക്കുന്നവരുടെ വാദം കേള്‍ക്കും. ഏപ്രിൽ 14 മുതൽ 16 വരെ യുവതീ പ്രവേശത്തെ എതിർക്കുന്നവരുടെ വാദം കേൾക്കും.പിന്നീട് നല്‍കുന്ന സബ്മിഷനുകളില്‍ ഏപ്രില്‍ 21ന് വാദം കേള്‍ക്കും. അതിന് ശേഷം അമികസ് ക്യൂറി അന്തിമ സബ്മിഷന്‍ സമര്‍പ്പിക്കും. ഏപ്രിൽ 22 വരെ ഈ കേസിൽ ആവശ്യമെങ്കിൽ വാദം കേള്‍ക്കും.

പിണറായി സര്‍ക്കാരിന് കീറാമുട്ടിയാകും
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന നിലപാടാണ് നേരത്തെ പിണറായി സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. പക്ഷെ ശബരിമലകേസില്‍ 2018ല്‍ വിധി വന്നതിന് ശേഷം നടന്ന 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന് വലിയെ തിരിച്ചടി നേരിട്ടിരുന്നു. ഇപ്പോള്‍ 2026 മെയ്‌മാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പാണ്. ഈ സന്ദര്‍ഭത്തില്‍ ഹിന്ദുക്കളെ വെറുപ്പിക്കുന്ന നിലപാട് എടുക്കാന്‍ കഴിയുമോ എന്ന ആശങ്ക ഇടത് ക്യാമ്പുകളില്‍ ഉണ്ട്. എന്‍എസ്എസും എസ് എന്‍ഡിപിയും സ്ത്രീപ്രവേശനതത്തിന് എതിരായ നിലപാട് പരസ്യമാക്കിയിരിക്കുകയാണ്.

എന്താണ് സ്ത്രീപ്രവേശനം സംബന്ധിച്ച ശബരിമലയിലെ നിയമം?

10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം വിലക്കുന്നതാണ് ശബരിമലയിലെ ആചാരം. ശബരിമല അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയായതിനാലാണ് സ്ത്രീകള്‍ക്ക് പ്രവേശനം വിലക്കിയിരിക്കുന്നത്.

എന്തായിരുന്നു 2018ലെ ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി?
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നല്‍കണമെന്നാണ് കേസില്‍ വാദം കേട്ട അഞ്ചംഗ ബെഞ്ച് വിധിച്ചത്. അന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയുടെ അധ്യക്ഷതയിലാണ് വാദം കേട്ടത്. നാല് പേര്‍ എല്ലാപ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നല്‍കണമെന്ന് വിധിച്ചു. ഒരു ജഡ്ജി മാത്രം ഇതിനെതിരായ നിലപാടെടുത്തു.

ഇനി എന്തിന് ഒമ്പതംഗബെഞ്ച് ഈ വിഷയത്തില്‍ വാദം കേള്‍ക്കുന്നു?

എന്നാല്‍ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ പരാതികള്‍ സുപ്രീംകോടതിക്ക് ലഭിച്ചിട്ടുണ്ട്. സാധാരണ ഒരു കേസില്‍ ഭരണഘടനാവ്യാഖ്യാനം ആവശ്യമെങ്കില്‍ അഞ്ചംഗ ബെഞ്ചിന് അത് നടത്താവുന്നതേയുള്ളൂ. എന്നാല്‍ മുന്‍പത്തെ അഞ്ചംഗ വിധി പുനപരിശോധിക്കേണ്ടി വരുന്ന ഘട്ടത്തില്‍, കേസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അതീവപ്രാധാന്യമുള്ളതെങ്കില്‍ ഏഴംഗ ബെഞ്ചോ ഒമ്പതംഗ ബെഞ്ചോ ഇക്കാര്യം പരിശോധിക്കാറുണ്ട്. അതാണ് ശബരിമല സ്ത്രീപ്രവേശനവിഷയത്തിലെ കേസില്‍ നടക്കുന്നത്. ഇവിടെ മതസ്വാതന്ത്ര്യം, തുല്യത തുടങ്ങിയ വിഷയങ്ങള്‍ പരിശോധിക്കും. വിശ്വാസത്തില്‍ കോടതിക്ക് എത്രമാത്രം ഇടപെടല്‍ നടത്താനാകും എന്നീ വിഷയങ്ങളും പരിശോധിക്കും.

 

Tags: supremecourtTushar MehtaLatest newsSabarimala women entrysarbarimala review petition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)
Kerala

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

Kerala

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.