മല്ലപ്പള്ളി ; അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച മല്ലപ്പള്ളി വെസ്റ്റ് വാലുമണ്ണിൽ ആലിൻ ഷെറിൻ ഏബ്രഹാമിന്റെ വേർപാടിന്റെ വേദനയിലാണ് മലയാളികൾ . മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ആലിന്റെ ഇരുവൃക്കകളും കരളും ഉൾപ്പെടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിക്കുകയായിരുന്നു. ഇപ്പോഴിതാ ആലിന്റെ വാർത്ത കേട്ടപ്പോൾ ആദ്യം മനസിലോടിയെത്തിയത് സുരേഷ് ഗോപി സാറിന്റെ അനുഭവമായിരുന്നുവെന്ന് പറയുകയാണ് സോഷ്യൽ മീഡിയ.
‘ അദ്ദേഹവും ഈ ഘട്ടത്തിലൂടെ കടന്നുപോയതാണ്, ഒന്നര വയസ് ഉള്ളപ്പോഴാണ് സുരേഷ് ഗോപിയുടെ മകൾ തിരുവനന്തപുരത്ത് വെച്ച് ഉണ്ടായ ഒരു കാർ ആക്സിഡന്റിൽ മരിക്കുന്നത്. ആ ഒരു ട്രോമയിൽ നിന്ന് ഇതുവരെ കര കയറാൻ പറ്റിയിട്ടില്ലന്ന് അദ്ദേഹം മുമ്പ് പല ഇന്റർവ്യൂകളിലും പറഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു അച്ഛന്റെ മുന്നിൽ തന്റെ മകളെ പോലെ മറ്റ് ഒരു പിഞ്ച് കുഞ്ഞ് കിടക്കുന്നത് കണ്ട് മനസ് നൊന്താണ് സുരേഷ് ഗോപി നിൽക്കുന്നത് ‘ എന്നാണ് ചിലർ പറയുന്നത് .
രാഷ്‌ട്രീയപരമായ എതിർപ്പുകളൊക്കെ എല്ലാവർക്കുമുണ്ട് അത് ഇത് പോലൊരു സിറ്റുവേഷനിലും വിഷം തുപ്പുന്നവരൊക്കെയാണ് ഏറ്റവും വലിയ വിഷങ്ങൾ. ഈ പാഴ് ജന്മങ്ങൾക്കൊക്കെ ആയുസ് കൊടുത്തിട്ടാണല്ലോ വെറും മാസങ്ങൾ മാത്രം പ്രായം ഉള്ള ആ കുഞ്ഞിനെ കൊണ്ട് പോയതെന്ന് ആലോചിക്കുമ്പോഴാണ് വിഷമം.
ഞാൻ മരിച്ചാലും പട്ടടയിലെ ഭസ്മത്തിനുപോലും എന്റെ കുഞ്ഞിനെക്കുറിച്ചുള്ള വേദനയുണ്ടാകും എന്ന് ഒരു ഇന്റർവ്യൂവിൽ അദ്ദേഹം പറഞ്ഞത് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയത് ഓർക്കുന്നു എന്നിങ്ങനെയാണ് ചിലർ പറയുന്നത് .
















