മുംബൈ: ബോംബെ മുനിസിപ്പൽ കോർപ്പറേഷൻ
(ബിഎംസി) തെരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന്റെ മികച്ച വിജയത്തിന് ശേഷം മേയർ സ്ഥാനത്തേക്ക് ബിജെപി സ്ഥാനാർത്ഥി ഋതു താവ്ഡെ വരുന്നു. തെരഞ്ഞെടുപ്പിന് ഋതു നാമനിർദ്ദേശം സമർപ്പിച്ചു. ഫെബ്രുവരി 11നാണ് വോട്ടെടുപ്പ്.
ഘട്കോപ്പറിലെ 132-ാം വാർഡിൽ നിന്നുള്ള കോർപ്പറേറ്ററാണ് ഋതു താവ്ഡെ, ഈ സീറ്റിൽ നിന്ന് മൂന്നാമതും തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ട, മറാഠക്കാർക്ക് ഭൂരിപക്ഷമില്ലാത്ത വാർഡിൽ നിന്ന് ജനറൽ വാർഡിൽ മത്സരിച്ച വനിതാ സ്ഥാനാർത്ഥിയായി ഋതു. ഡപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ശിവസേന (ഷിൻഡെ വിഭാഗം) നേതാവ് സഞ്ജയ് ശങ്കർ ഘഡി സഖ്യത്തിന്റെ നോമിനിയാണ്. അവരും നാമനിർദ്ദേശ പത്രികയും സമർപ്പിച്ചു.
ഫലം ഫെബ്രുവരി 11 ന് പ്രഖ്യാപിക്കുമെങ്കിലും കണക്കുകൾ പ്രകാരം രണ്ട് സ്ഥാനാർത്ഥികൾക്കും മികച്ച വിജയം ലഭിക്കും. ഇതോടെ, 40 വർഷത്തിനിടെ ആദ്യമായി ബിജെപി മേയർ മുംബൈ ഭരിക്കും.
ജനങ്ങളുമായുള്ള ഫലപ്രദമായ ആശയവിനിമയത്തിനും പ്രാദേശിക പൗര പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവിനും പാർട്ടിക്കുള്ളിൽ ഋതു താവ്ഡെ അറിയപ്പെടുന്നു.
മറാഠ സമുദായത്തിൽ പെട്ടയാളാണെങ്കിലും, ഗുജറാത്തി വോട്ടർമാർ കൂടുതലുള്ള ഒരു വാർഡിൽ നിന്ന് വിജയം നേടാൻ ഋതു താവ്ഡെയ്‌ക്ക് കഴിഞ്ഞു. ഋതുവിന്റെ ജനപ്രിയതയാണ് ഇത് തെളിയിക്കുന്നത്.
ഘട്‌കോപ്പറിൽ നിന്ന് തുടർച്ചയായ മൂന്നാം തവണയും കോർപ്പറേറ്ററായി ഋതു താവ്‌ഡെ തെരഞ്ഞെടുക്കപ്പെട്ടു. മുമ്പ് അവർ ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ വിദ്യാഭ്യാസ കമ്മിറ്റിയുടെ ചെയർപേഴ്‌സണായി സേവനമനുഷ്ഠിച്ചിട്ടുണ്ട്, നിലവിൽ മഹാരാഷ്‌ട്ര പ്രദേശ് മഹിളാ മോർച്ചയുടെ വൈസ് പ്രസിഡന്റായി പ്രവർത്തിക്കുന്നു.
കോൺഗ്രസ് വിട്ടതിന് ശേഷം 2012 ൽ ഋതു താവ്‌ഡെ ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു.
















