ന്യൂദല്‍ഹി: ട്രംപ് ഇന്ത്യയ്‌ക്ക് നേര്‍ക്ക് 50 ശതമാനം വ്യാപാരത്തീരുവ ഏര്‍പ്പെടുത്തിയപ്പോള്‍ ഏറ്റവുമധികം അത് ആഘോഷിച്ച ആളാണ് മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. ഇതിന്റെ പേരില്‍ “എവിടെപ്പോയി മോദിയും ട്രംപും തമ്മിലുള്ള സൗഹൃദം” എന്ന പരിഹാസച്ചോദ്യം രഘുറാം രാജന്‍ ചോദിച്ചത് രണ്ട് മാസം മുന്‍പാണ്.
ഇത്രയും ഉയര്‍ന്ന വ്യാപാരത്തിരൂവ മോദിയുടെ മുഖത്തേറ്റ അടിയാണെന്ന് വരെ രഘുറാം രാജന്‍ പറഞ്ഞിരുന്നു. ട്രംപ് ഇന്ത്യയ്‌ക്കെതിരായ വ്യാപാരതീരുവ 18 ശതമാനമാക്കി വെട്ടിക്കുറച്ചതോടെ ഇപ്പോള്‍ മുഖത്ത് അടിയേറ്റത് രഘുറാം രാജനാണ്. പക്ഷെ അദ്ദേഹത്തിനിപ്പോള്‍ മിണ്ടാട്ടമില്ല. മോദി ഭരിയ്‌ക്കുമ്പോള്‍ ഇന്ത്യയുടെ ഓരോ തോല്‍വിയും ആഘോഷിക്കുന്ന കൂട്ടത്തിലാണ് രഘുറാം രാജന്‍.
ട്രംപ് ഇരിക്കാന്‍ പറയുമ്പോള്‍ കിടന്നുകൊടുക്കുകയും ട്രംപിന് വേണ്ടി ക്രിപ്റ്റോ കറന്‍സിയും ബിറ്റ് കോയിനും ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ലിങ്ക് എന്ന ഉപഗ്രഹ ഇന്‍റര്‍നെറ്റും വരെ പാകിസ്ഥാനില്‍ അനുവദിക്കുക വഴി ഏറാന്‍മുളികള്‍ക്ക് ട്രംപ് നല‍്കുന്ന 19 ശതമാനം വ്യാപാരത്തീരുവ പാകിസ്ഥാന്‍ സംഘടിപ്പിച്ചപ്പോള്‍ അതിനെ വാനോളം പുകഴ്‌ത്തിയ വ്യക്തിയാണ് രഘുറാം രാജന്‍. 19 ശതമാനം വ്യാപാരത്തീരുവ നേടിയെടുത്ത പാകിസ്ഥാന്റെ നയതന്ത്രത്തെ വാനോളം പുകഴ്‌ത്തി സംസാരിക്കുമ്പോള്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായിരുന്ന ഒരാള്‍ രാഷ്‌ട്രീയതിമിരം മൂലം എത്രത്തോളം അധപതിച്ചു എന്ന് മനസ്സിലാക്കാന്‍ ഈ ഒറ്റ ഉദാഹരണം മതി. എത്രത്തോളം രാഷ്‌ട്രീയവെറുപ്പാണ് രഘുറാം രാജന് മോദി സര്‍ക്കാരിനോടുള്ളതെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.
പാകിസ്ഥാനേക്കാള്‍ കുറഞ്ഞ വ്യാപാരത്തീരുവയായ 18 ശതമാനം മോദി സംഘടിപ്പിച്ചതോടെ പറയാന്‍ വാക്കില്ലാതെ മൗനത്തിലാണ് രഘുറാം രാജന്‍ ഇപ്പോള്‍.
















