ന്യൂദല്‍ഹി: നെഹ്രു കുടുംബത്തിലെ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ മോദിയ്‌ക്കെതിരെ മറ്റൊന്നും ഫലിക്കുന്നില്ലെന്ന് കണ്ട് ഗുണ്ടായിസം എന്ന പതിനെട്ടാമത്തെ അടവുമായി ഇറങ്ങിയിരിക്കുകയാണ്. ബുധനാഴ്ച പാര്‍ലമെന്‍റില്‍ പ്രസംഗിക്കാന്‍ പോയ പ്രധാനമന്ത്രിയെ പാര്‍ലമെന്‍റിനുള്ളില്‍ വെച്ച് കോണ്‍ഗ്രസിന്റെ വനിതാ എംപിമാര്‍ തടഞ്ഞ സംഭവം അസ്സല്‍ ഗുണ്ടായിസമായിരുന്നു. ഇത് ചെയ്ത വനിത കോണ്‍ഗ്രസ് എംപിമാരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. ഇന്ത്യയിലെ പ്രധാനമന്ത്രി പേടിച്ചുപോയെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പരിഹാസം.
“Narendra Modi got scared so he didn’t come to the Parliament
Ashwini Vaishnaw & Nishikant Dubey also ran away like Bullet Train” 🤣
Priyanka Gandhi brutally roasted Coward Modi & Gang 😭🔥 pic.twitter.com/lbtQduTuvl
— Ankit Mayank (@mr_mayank) February 4, 2026
റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും ബിജെപി എംപി നിഷികാന്ത് ദുബെയും ബുള്ളറ്റ് ട്രെയിന്‍ മാതിരി ഓടിരക്ഷപ്പെട്ടുവെന്നും പ്രിയങ്ക ഗാന്ധി പരിഹസിച്ചു. തനി ഗുണ്ടായിസം ഭാഷയിലാണ് പ്രിയങ്ക ഗാന്ധിയുടെ ഈ പ്രതികരണങ്ങള്‍. പാര്‍ലമെന്‍റിനകത്ത് ഒരിയ്‌ക്കലും സംഭവിക്കാന്‍ പാടില്ലാത്ത വിലകുറഞ്ഞ ഗൂണ്ടായിസം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ശേഷം അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് പ്രിയങ്കാഗാന്ധി.
കഴിഞ്ഞ കുറച്ചുനാളായി ഇന്ത്യയിലെ മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടക്കുന്ന അമേരിക്കന്‍ ശതകോടീശ്വരനും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പതിനായിരക്കണക്കിന് എന്‍ജിഒസംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്ന വ്യക്തിയുമായ ജോര്‍ജ്ജ് സോറോസ് പകരം പ്രധാനമന്ത്രിയായി വാഴിക്കാന്‍ കണ്ടുവെച്ചിരിക്കുന്നത് രാഹുല്‍ഗാന്ധിയെയാണ്. ജോര്‍ജ്ജ് സോറോസിന്റെ ആസൂത്രകര്‍ എന്തു അജണ്ട സെറ്റ് ചെയ്താലും അത് നടപ്പാക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്യുന്നത്. വോട്ട് ചോരി ആരോപണം ഇതിന്റെ ഭാഗമാണ്. 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കി വാഴിക്കാന്‍ ഭാരത് ജോഡോ യാത്ര നടത്താന്‍ കോികള്‍ വാരിയെറിഞ്ഞത് ജോര്‍ജ്ജ് സോറോസ് ആണ്. താഴെത്തട്ടില്‍ ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച് സംഘടന വളര്‍ത്താനല്ല, വിദേശഫണ്ട് വഴി രാജ്യത്ത് ജെന്‍സീ കലാപം സൃഷ്ടിച്ച് മോദി സര്‍ക്കാരിനെ അട്ടിമറിക്കുക എന്നാണ് രാഹുല്‍ ഗാന്ധിയുടെ മുഖ്യ അജണ്ട. കഴിഞ്ഞ കുറച്ചുനാളായി ഗുണ്ടായിസം ശൈലിയിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനം. താന്‍ ഇന്ത്യയുടെ രാജാവാണ് എന്ന രീതിയിലുള്ള പെരുമാറ്റവും പ്രവര്‍ത്തനവുമാണ് കാണുന്നത്. ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രധാനമന്ത്രി മോദിയുടെ അമ്മയ്‌ക്ക് നേരെ വിലകുറഞ്ഞ അസഭ്യവര്‍ഷം മുദ്രാവാക്യമായി മുഴങ്ങിയത് രാഹുല്‍ ഗാന്ധി പ്രസംഗിക്കുന്ന സ്റ്റേജിലാണ്.
ഇപ്പോഴിതാ സിഖുകാരനായ ബിജെപി എംപി രവ്‌നീത് സിംഗ് ബിട്ടുവിനെ രാഹുൽ ഗാന്ധി ‘രാജ്യദ്രോഹി’ എന്ന് വിളിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ബുധനാഴ്ച രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റില്‍ നിന്നും സസ്പെന്‍റ് ചെയ്യപ്പെട്ട എട്ട് കോണ്‍ഗ്രസ് എംപിമാര്‍ക്കൊപ്പം നില്‍ക്കുമ്പോഴാണ് പാര്‍മെന്‍റിലേക്ക് പോകാന്‍ അത് വഴി രവ്നീത് സിംഗ് ബിട്ടു എത്തിയത്. അപ്പോഴാണ് രാഹുല് ഗാന്ധി രവ്‌നീത് ബിട്ടുവിനെ രാജ്യദ്രോഹി എന്ന് വിളിച്ചത്. ഇതിനെതിരെ പഞ്ചാബിലെ ബിജെപി എംപിമാര്‍ അതിശക്തമായി പ്രതിഷേധിക്കുകയാണ്.
















