പയ്യന്നൂർ: സിപിഎമ്മിന്റെ രക്തസാക്ഷി ഫണ്ട് തട്ടിപ്പു കണക്കുകൾ വെളിപ്പെടുത്തി ആ പാർട്ടിയെ പരസ്യ വിചാരണ ചെയ്യുന്ന വി. കുഞ്ഞിക്കൃഷ്ണന്റെ പുസ്തകപ്രകാശനം നടന്നു. ‘േനതൃത്വത്തെ അണികൾ തിരുത്തണം’ എന്നാണ് പുസ്തകത്തിന്റെ പേര്. ഒരുകോടിരൂപയുടെ വിവിധ തരം വെട്ടിപ്പുകൾ കണ്ണൂർ ജില്ലാ സിപിഎമ്മിൽ ഉണ്ടായെന്നും അതിൽ രക്‌സാക്ഷി ഫണ്ടുമുണ്ടെന്നും പുസ്തകം വിവരിക്കുന്നു.

സത്യത്തിൽനിന്ന് പാർട്ടി അകന്നുപോയെന്നും പാർട്ടിയിൽ നടക്കുന്ന വെട്ടിപ്പിനും കൊള്ളകൾക്കും കൃത്യമായ പാറ്റേൺ ഉണ്ടെന്നും പുസ്തകം പ്രകാശനം ചെയ്ത ജോസഫ്.സി.മാത്യു പറഞ്ഞു. പാർട്ടിയെന്നാൽ പാർട്ടിയെന്നാൽ അഴിമതി, അസത്യം, അനീതിയാണെന്ന് വിവരിക്കുന്നതായി ചടങ്ങിൽ സംസാരിച്ചവർ വിവരിച്ചത്. പ്രൊഫ.എം.എൻ. വിജയന്റെ മകൻ വി.എസ്. അനിൽകുമാറാണ് പുസ്തകം സ്വീകരിച്ചത്.
100 കോടിരൂപയ്‌ക്ക് മലബാർ കാൻസർ സെന്റർ തുടങ്ങാൻ ലഭ്യമാക്കുമെന്ന് പറഞ്ഞുണ്ടാക്കിയ എസ്എൻസി ലാവ്‌ലിൻ ഇടപാട് ഉറപ്പിച്ചെങ്കിലും പണം നിക്ഷേപിക്കാൻ ബാങ്ക് അക്കൗണ്ട് തുടങ്ങിലെങ്കിലും ഒരു നയാപൈസയും ആ അക്കൗണ്ടിൽ വന്നിട്ടില്ലെന്ന് ജോസഫ്.സി.മാത്യു വിശദീകരിച്ചു. പാവപ്പെട്ടവർക്ക് വീടുവെക്കാൻ കോടികൾ വാഗ്ദാനം കിട്ടിയപ്പോൾ ആ പണം ലൈഫ് പദ്ധതിവഴി ചെലവഴിക്കാൻ നിശ്ചയിച്ചെങ്കിലും ഒരു പൈസയും വടക്കാഞ്ചേരി പദ്ധതിക്ക് കിട്ടിയിട്ടില്ലെന്ന് അദ്ദേഹം വിവരിച്ചു. പാർട്ടി സത്യത്തിൽനിന്ന് അകന്നുപോകുകയാണെന്നും സിപിഎം പോളിറ്റ് ബ്യൂറോയിൽനിന്ന് വി.എസ്. അച്യുതാനന്ദനെ ഒഴിവാക്കാൻ കാരണം പാർട്ടിക്കൊപ്പം നിൽക്കണമെന്ന് ആവശ്യം പറഞ്ഞപ്പോൾ ഞാൻ സത്യത്തോടൊപ്പം നിലക്കുമെന്ന് പറഞ്ഞതാണെന്ന് വിഎസ്സിന്റെ ഐടി സെക്രട്ടറിയായിരുന്ന ജോസഫ്.സി.മാത്യു പറഞ്ഞു.
പാർട്ടിയുടെ കണക്കു സൂക്ഷിക്കുന്നതിൽ ജാഗ്രത കുറഞ്ഞുപോയി എന്ന് കാരണം കണ്ടെത്തി സിപിഎം നേതാവ് സി.കെ. പത്മനാഭനെ പുറത്താക്കിയ പാർട്ടി എന്തുകൊണ്ടാണ് വൻ വെട്ടിപ്പു നടത്തിയവരെ സംരക്ഷിക്കുന്നതെന്ന് വി. കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.















