ന്യൂദൽഹി : ഗംഗോത്രി ധാമിൽ അഹിന്ദുക്കൾക്ക് പ്രവേശനം വിലക്കിയതിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത് . ഇത്തരത്തിൽ വിലക്കേർപ്പെടുത്താൻ ആരാണ് അനുവാദം നൽകിയതെന്നും ഇസ്ലാമിസ്റ്റുകൾ ചോദിക്കുന്നു.
ജാമിയത്ത് മേധാവി അർഷാദ് മദനിയും സഹരൺപൂർ എംപി ഇമ്രാൻ മസൂദും ഈ തീരുമാനത്തെ വിവേചനപരവും ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് വിശേഷിപ്പിച്ചു.
“രാജ്യം തങ്ങളുടേതാണെന്നും പൊതുജനങ്ങളെ ഏത് ദിശയിലേക്കും നയിക്കാൻ കഴിയുമെന്നും അവർ കരുതുന്നു, പക്ഷേ കാലം മാറി. ആളുകൾ സ്നേഹത്തോടെയും സാഹോദര്യത്തോടെയും ജീവിക്കുന്നത് നല്ലതാണ്, ജാമിയത്ത് ഉലമ-ഇ-ഹിന്ദ് പഠിപ്പിക്കുന്നതും ഇതാണ്. ഇത് കേദാർനാഥിൽ മാത്രമല്ല സംഭവിക്കുന്നത്. അസമിൽ മുഴുവൻ കോളനികളും തകർക്കപ്പെടുന്നു, ദശലക്ഷക്കണക്കിന് മുസ്ലീങ്ങളെ ബംഗ്ലാദേശികളായി മുദ്രകുത്തുന്നു . ഇറക്കി വിടുന്നു “ – ജാമിയത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് അർഷാദ് മദനി പറഞ്ഞു.
ഭരണഘടന നമുക്ക് മതസ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. ഇപ്പോൾ അവർ ശങ്കരാചാര്യർക്ക് നോട്ടീസ് അയച്ച് അദ്ദേഹം ശങ്കരാചാര്യനാണോ അല്ലയോ എന്ന് ചോദിക്കും. ഇന്ന് നിങ്ങൾ ശങ്കരാചാര്യരുടെ സ്ഥാനത്തെ ചോദ്യം ചെയ്യുന്നു. നാളെ നിങ്ങൾ മറ്റൊരാളുടെ വ്യക്തിത്വം നിഷേധിക്കും. ഇപ്പോൾ അവർ ഹിന്ദുക്കളെയും ചോദ്യം ചെയ്യാൻ തുടങ്ങിയിരിക്കുന്നു, അവർ ഹിന്ദുക്കളാണോ അല്ലയോ എന്ന് ചോദിക്കുന്നു. ഒരാൾ താൻ ഒരു ഹിന്ദുവാണെന്ന് എങ്ങനെ തെളിയിക്കും? ഇത് വളരെ വിചിത്രമായ ഒരു ചോദ്യമല്ലേ?”എന്നാണ് ഗംഗോത്രി ധാം വിവാദത്തെക്കുറിച്ച് കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് പറഞ്ഞു പറയുന്നത് .
















