ജസ്റ്റിസ് കെ.ടി. തോമസ് 1937 ജനുവരി 30 ന് കോട്ടയം ജില്ലയില്‍ ജനിച്ചു. ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂളില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസം നേടിയ ശേഷം, കോട്ടയം സി.എം.എസ് കോളജില്‍ നിന്ന് പ്രീ-യൂണിവേഴ്‌സിറ്റിയും എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളജില്‍ നിന്ന് ബി.എ.യും പൂര്‍ത്തിയാക്കി. അവിടെ അദ്ദേഹം കോളജ് യൂണിയന്‍ ചെയര്‍മാനായി. മദ്രാസ് ലോ കോളജില്‍ നിയമം പഠിച്ചു.
1960ല്‍ അഭിഭാഷകനായി ചേര്‍ന്ന അദ്ദേഹം അക്കാലത്തെ പ്രമുഖ അഭിഭാഷകനായിരുന്ന ജോസഫ് മാളിയേക്കലിന്റെ ജൂനിയര്‍ അഭിഭാഷകനായി കോട്ടയത്ത് ഔദ്യോഗിക ജീവിതം ആരംഭിച്ചു. താമസിയാതെ, അദ്ദേഹം കോട്ടയം ജില്ലാ കോടതിയിലും പിന്നീട് കേരള ഹൈക്കോടതിയിലും സ്വകാര്യ പ്രാക്ടീസ് ആരംഭിച്ചു.
1977-ല്‍, ജില്ലാ, സെഷന്‍സ് ജഡ്ജിയായി നേരിട്ട് തിരഞ്ഞെടുക്കപ്പെട്ടു, സെലക്ഷന്‍ ടെസ്റ്റുകളില്‍ ഒന്നാം റാങ്ക് നേടി. 1985-ല്‍ കേരള ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം 1995-ല്‍ ആക്ടിങ് ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചു. 1996-ല്‍, അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി നിയമിതനായി. അഭിഭാഷകനെന്ന നിലയില്‍ പ്രാക്ടീസ് ചെയ്യുന്നതിനിടയില്‍, 1976-ല്‍ അമേരിക്കയിലെ ടെക്‌സാസില്‍ നടന്ന ലോക സമാധാന സമ്മേളനത്തില്‍ ഭാരത പ്രതിനിധി സംഘത്തെ നയിച്ചു. ലോക സമ്മേളനത്തില്‍ രൂപീകരിച്ച കമ്മീഷനുകളിലൊന്നിന്റെ ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
2002ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു, കോട്ടയം ജില്ലയിലെ മുട്ടമ്പലത്താണ് താമസിക്കുന്നത്. 2008-ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ആത്മകഥയായ ‘ഹണിബീസ് ഓഫ് സോളമന്‍’, അദ്ദേഹത്തിന്റെ 25 വര്‍ഷത്തെ ജുഡീഷ്യല്‍ സേവനത്തിന്റെ ഒരു വിവരണമാണ്, അതിനുശേഷം അത് മലയാളത്തില്‍ സോളമന്റെ തേനീച്ചകള്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചു . 2007ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു.
ഏതുവിഷയത്തിലും തികഞ്ഞ ദേശീയ കാഴ്ചപ്പാട് വച്ചു പുലര്‍ത്തുന്ന അദ്ദേഹം ഗാന്ധിജിയുടെ വധത്തിനു പിന്നില്‍ ആര്‍എസ്എസ് അല്ലെന്ന് പലകുറി അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുമുണ്ട്. ഇതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ വലിയ കോലാഹലം ഉണ്ടായിട്ടു പോലും തന്റെ സുചിന്തിതമായ നിലപാടില്‍ ഉറച്ചു നിന്നയാളാണ്. 2007ല്‍ പദ്മഭൂഷണ്‍ ലഭിച്ചിരുന്നു. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ വധ ശിക്ഷ ശരിവെച്ച ബെഞ്ചിലെ അംഗമായിരുന്നു.
ഭാര്യ സൂസന്‍ തരുണി തോമസ്. ഡോ. ബിനു പ്രതാപ് തോമസ്, കേരള ഹൈക്കോടതി ജഡ്ജി ബെച്ചു കുര്യന്‍ തോമസ്, ബിപന്‍ ചെറിയാന്‍ തോമസ് എന്നിവരാണ് മക്കള്‍.
















