മുംബൈ: മൂന്നാം സാമ്പത്തിക പാദത്തില്‍ പൊതുവേ ബാങ്കുകള്‍ക്കെല്ലാം വന്‍കുതിപ്പ്. എച്ച് ഡിഎഫ്സി, സൗത്തിന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവ വന്‍ലാഭക്കുതിപ്പാണ് സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നാം സാമ്പത്തികപാദത്തില്‍ നടത്തിയിരിക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിന്റെ സൂചനയായി ബാങ്കുകളുടെ പൊതുവായ കുതിപ്പിനെ കണക്കാക്കുന്നു. എച്ച് ഡിഎഫ് സിയുടെ ഓഹരി വിലയിലും കുതിപ്പുണ്ട്. ഒരു വര്‍ഷം മുന്‍പ് 818 രൂപയുണ്ടായിരുന്ന ഓഹരി ഇപ്പോള്‍ 930 രൂപയില്‍ എത്തി. ഇനിയും വരും നാളുകളില്‍ എച്ച് ഡിഎഫ് സി ഓഹരി വില കുതിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
എച്ച് ഡി എഫ് സിയുടെ അറ്റലാഭത്തില്‍ 11. 3 ശതമാനത്തിന്റെ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഏകദേശം 18653 കോടി രൂപയുടേതാണ് ലാഭം. അറ്റ പലിശാദായത്തിലും 6.4 ശതമാനം വളര്‍ച്ചയുണ്ടായി. അറ്റപലിശാദായം 30,650 കോടി രൂപയാണ്.
ഇക്കാലയളവില്‍ എച്ച് ഡിഎഫ്സിക്കുള്ള ആകെ വരുമാനം 90,,005 കോടിയാണ്.
സൗത്തിന്ത്യന്‍ ബാങ്കിന്റെ ഓഹരി 52 ആഴ്ചയിലെ ഉയര്‍ന്ന നിലയില്‍
പൊതുവേ സാമ്പത്തിക വളര്‍ച്ചയെ തുടര്‍ന്ന് സൗത്തിന്ത്യന്‍ ബാങ്കിന്റെ ഓഹരി വില 52 ആഴ്ചയില്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുകയാണ്. 43 രൂപ 90 പൈസയാണ് ഒരു ഓഹരിയുടെ വില. ഒരു വര്‍ഷം മുന്‍പ് വെറും 26 രൂപ 60 പൈ മാത്രമായിരുന്നു ഓഹരിയുടെ വില. സൗത്തിന്ത്യന്‍ ബാങ്കിന്റെ 11.29 ലക്ഷം ഓഹരികള്‍ വ്യവസായി യൂസഫലിയുടെ കൈകളില്‍ ആണ്. ഇത് ബാങ്കിന്റെ ആകെ ഓഹരിയുടെ 4.32 ശതമാനം വരുെ.
മൂന്നാം പാദത്തിൽ ബാങ്കിന്റെ ഡെപ്പോസിറ്റ്, ക്രെഡിറ്റ് എന്നിവയിൽ ആരോഗ്യകരമായ വളർച്ചയാണുണ്ടായത്. ആകെ ഡെപ്പോസിറ്റ് ഇയർ-ഓൺ-ഇയർ അടിസ്ഥാനത്തിൽ 12.17% ഉയർന്ന് 1,18,211 കോടി രൂപയിലെത്തി. ഇതേ കാലയളവിൽ ഗ്രോസ് അഡ്വാൻസസ്, 11.27% വർധനയോടെ 96,765 കോടി രൂപയായി മാറി.
CASA (Current Account Savings Account) ഡെപ്പോസിറ്റ് 14.65% വർധനയോടെ 37,640 കോടി രൂപയായി മാറി. ലോ-കോസ്റ്റ് ഡെപ്പോസിറ്റിലെ ശക്തമായ വളർച്ചയാണിത്. CASA റേഷ്യോ 69 ബേസിസ് പോയിന്റുകൾ ഉയർന്ന് കഴിഞ്ഞ വർഷം സമാന പാദത്തിലെ 31.15% എന്ന തോതിൽ നിന്ന് 31.84% എന്ന നിലയിലെത്തി
ഫെഡറല്‍ ബാങ്കും കുതിപ്പില്‍
എല്ലാ കണക്കുകൂട്ടലും തെറ്റിച്ചുകൊണ്ട് വന്‍ ലാഭക്കുതിപ്പാണ് ഫെഡറല്‍ ബാങ്ക് മൂന്നാം സാമ്പത്തിക പാദമായ സെപ്തംബര്‍-ഡിസംബര്‍ കാലയളവില്‍ രേഖപ്പെടുത്തിയത്. ഇതോടെ ഫെഡറല്‍ ബാങ്കിന്റെ ഓഹരി വില ജനവരി 16 വെള്ളിയാഴ്ച മാത്രം 23രൂപയാണ് ഒറ്റയടിക്ക് ഉയര്‍ന്നത്. ഒരു വര്‍ഷം മുന്‍പ് 191 രൂപയുണ്ടായിരുന്ന ഫെഡറല്‍ ബാങ്ക് ഓഹരി വില ഇപ്പോള്‍ 270 രൂപ 75 പൈസയില്‍ എത്തി നില്‍ക്കുന്നു.
അറ്റ പലിശ വരുമാനത്തില്‍ മൂന്നാം സാമ്പത്തിക പാദത്തില്‍ 9 ശതമാനമാണ് വളര്‍ച്ച. ഇത് 2653 കോടി രൂപയാണ്. അറ്റാദായത്തിലും 9 ശതമാനം വളര്‍ച്ചയുണ്ടായി. ഇത് 1041 കോടി രൂപയില്‍ എത്തി. 4532 കോടി രൂപയില്‍ നിന്നും കിട്ടാക്കടബാധ്യത 4447 കോടിയിലേക്ക് താഴ്ന്നു.
















