കൊച്ചി : തിരുപ്പുറകുണ്ഡ്രത്തിൽ വിളക്ക് തെളിയിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ തീരുമാനത്തിനെ ശക്തിയുക്തം എതിർത്ത മുഖ്യമന്ത്രിയാണ് എം കെ സ്റ്റാലിൻ . കാർത്തിക ദീപം കൊളുത്താൻ ശ്രമിച്ച ഭക്തരെ പൊലീസുകാരെ വച്ച് തടയുകയും ചെയ്തു. അതിൽ നിന്ന് തികച്ചും വ്യത്യസ്തമല്ല കേരളത്തിലെ പിണറായി സർക്കാരിന്റെ നീക്കങ്ങളും .
അനുമതിയില്ലാതെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് ആരോപിച്ചാണ് മലപ്പുറം ജില്ലയിലെ തിരുനാവായിലെ നാവാ മുകുന്ദക്ഷേത്രത്തില്‍ നടത്താനിരുന്ന മഹാകുംഭമേള ഇടത് സര്‍ക്കാര്‍ തടഞ്ഞത് . രാത്രിയുടെ മറവിൽ ആക്ടിവിസ്റ്റുകളെ വച്ച് ആചാരലംഘനം നടത്തിയ പിണറായി സർക്കാർ ഹിന്ദു വിശ്വാസങ്ങളെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് നീങ്ങുന്നതെന്ന് വ്യക്തം.
തമിഴ്നാട്ടിൽ സ്റ്റാലിൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ച കോടതി ചോദിച്ചത് ഒരു വിളക്ക് തെളിയിച്ചാൽ എന്ത് സമാധാനമാണ് നഷ്ടപ്പെടുക എന്നായിരുന്നു. അതിൽ നിന്നും തികച്ചും വ്യത്യസ്തമല്ല കേരളത്തിലെ സ്ഥിതിയും . വിളക്ക് കൊളുത്താൻ സമ്മതിക്കാത്ത സ്റ്റാലിൻ സർക്കാർ തിരുപ്പുറകുണ്ഡ്രത്തിലെ മദ്രസയിൽ ഇസ്ലാം ആചാരപ്രകാരം ചടങ്ങുകൾ നടത്താൻ അനുമതി നൽകിയതും ചർച്ചയായിരുന്നു.
ഇന്ന് മാഘമഹോത്സവം തടഞ്ഞ സർക്കാരിന് ഉറൂസോ, ആണ്ട് നേർച്ചയോ തടയാൻ ചങ്കൂറ്റമുണ്ടോയെന്നാണ് ഭക്തർ ചോദിക്കുന്നത് .ഇനിയുള്ള കാലം ഹിന്ദുക്കൾ ഒരുമിച്ചില്ലെങ്കിൽ ആറ്റുകാൽ പൊങ്കാല മുതൽ ശബരിമലയിലെ മണ്ഡലകാലം വരെ ഈ സർക്കാർ വിലക്കിയേക്കും.
















