ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വിസി 62 ദൗത്യം പരാജയം. വിജയകരമായി കുതിച്ചുയര്‍ന്ന റോക്കറ്റ് പിന്നീട് വിക്ഷേപണപാതയില്‍ നിന്ന് വ്യതിചലിക്കുകയും മൂന്നാംഘട്ടത്തില്‍ നിയന്ത്രണം നഷ്ടമാകുകയും ചെയ്തു.
ആദ്യ രണ്ട് ഘട്ടങ്ങളും വിജയകരമായിരുന്നു. എന്നാൽ മൂന്നാം ഘട്ടത്തിൽ സാങ്കേതിക തടസം നേരിട്ടുവെന്നും റോക്കറ്റിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു എന്നും ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ അറിയിച്ചു. വിക്ഷേപിച്ച് 380 സെക്കന്‍ഡിന് ശേഷം മൂന്നാം ഘട്ടത്തിലാണ് നിയന്ത്രണം നഷ്ടമായതെന്ന് എക്‌സിലൂടെ ഐഎസ്ആര്‍ഒ അറിയിച്ചു. ഐഎസ്ആര്‍ഒയുടെ 2026ലെ ആദ്യവിക്ഷേപണമായിരുന്നു ഇത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് പിഎസ്എല്‍വി വിക്ഷേപണം പരാജയപ്പെടുന്നത്.
രാവിലെ 10.18ന് 15 ഉപഗ്രഹങ്ങളുമായാണ് പിഎസ്എൽവി കുതിച്ചുയർന്നത്. ബഹിരാകാശത്തെ പ്രൈവറ്റ് സ്പേസ് എക്കോ സിസ്റ്റത്തെ നിരീക്ഷിക്കുന്നതിനായുള്ള ‘അന്വേഷ’ സാറ്റലൈറ്റിന്റെ വിക്ഷേപണം ഉൾപ്പെടെ അടങ്ങുന്ന ഇ.ഒ.എസ് എൻ.വൺ. ദൗത്യമാണ് വിജയത്തിലെത്താതെ പോയത്. 2025 മെയ് 18ന് നടന്ന പിഎസ്എൽവി സി 61ന്റെ വിക്ഷേപണവും പരാജയപ്പെട്ടിരുന്നു.
വിക്ഷേപിച്ച് എട്ട് മിനിറ്റിന് ശേഷം ദൗത്യം പരാജയപ്പെട്ടിരുന്നു. റോക്കറ്റിന്റെ മൂന്നാംഘട്ടത്തിലെ സാങ്കേതിക പ്രശ്നമായിരുന്നു വിക്ഷേപത്തിന് തടസമായത്.
















