കൊച്ചി തുരുത്തി ഫ്ലാറ്റ് ഒരു മത വിഭാഗത്തിൽ പെട്ടവർക്ക് മാത്രമുള്ളതാണോ?
കൊച്ചി കോർപ്പറേഷനിലെ തുരുത്തി കോളനി വാസികൾക്കും ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കുടിയൊഴിപ്പിക്കപ്പെടുന്ന കോന്തുരിത്തി വാസികൾക്കും വേണ്ടി പണി കഴിപ്പിച്ചതാണ് തുരുത്തിയിലെ 394 ഫ്ലാറ്റുകളടങ്ങുന്ന രണ്ട് കൂറ്റൻ ടവറുകൾ. രാജീവ് ഗാന്ധി ആവാസ് യോജന പ്രകാരം പണി തുടങ്ങിയെങ്കിലും ഒരു ടവറിന്റെ പകുതിപ്പണി മാത്രമേ പൂർത്തിയാക്കാനായുള്ളു. പിന്നീട് CSML പദ്ധതിയിൽ ഉൾപ്പെടുത്തി 40 കോടിയോളം രൂപ മുടക്കിയാണ് പണി പൂർത്തീകരിച്ചത്. 50 ശതമാനം കേന്ദ്ര ഫണ്ടും 40% സംസ്ഥാന വിഹിതവും 10% കോർപ്പറേഷൻ വിഹിതവും ചേർന്നാണ് കോർപ്പറേഷൻ ഈ പദ്ധതി പൂർത്തിയാക്കിയത്.
ഇപ്പോൾ തുരുത്തി കോളനിയിലെ 214 കുടുംബംഗങ്ങൾക്ക് ഫ്ലാറ്റ് അനുവദിച്ചു. എല്ലാവരും മുസ്ലീം മത വിഭാഗത്തിൽ പെട്ടവർ !!! ഉപഭോക്താക്കളായി തിരഞ്ഞെടുക്കപ്പെട്ട 108 മുസ്ലീം കുടുംബങ്ങൾക്ക് അവരുടെ ഒരു അവകാശവും സ്ഥാപിക്കാനാവശ്യമായ രേഖകൾ ഹാജരാക്കാനായിട്ടില്ല. എന്ന് വച്ചാൽ അവർ ഈ ഫ്ലാറ്റ് ലഭിക്കാൻ അർഹതയില്ലാത്തവരാണ് എന്നർത്ഥം. കോന്തുരുത്തിക്കാർക്കും കൂടി വേണ്ടിയാണ് ഈ ഫ്ലാറ്റ് നിർമ്മിച്ചതെങ്കിലും അവർക്ക് ഈ ഫ്ലാറ്റ് അനുവദിക്കാൻ ചില സ്ഥാപിത മതവർഗീയവാദികൾ അതിന് എതിര് നിൽക്കുന്നതായി പറയുന്നു. കോർപ്പറേഷനിലെ ഒരു മുസ്ലീം ലീഗ് കൗൺസിലറുടെ പിടിവാശി മൂലം മസ്ലീങ്ങളല്ലാത്തവരെ അവിടെ പാർപ്പിക്കാൻ കഴിയുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ഭവനരഹിതർക്കായി കേന്ദ്ര സഹായത്തോടെ പണിത കോർപ്പറേഷന്റെ ഫ്ലാറ്റ് ഒരു മത വിഭാഗത്തിന് വേണ്ടി മാത്രമായുള്ള താവുന്നതെങ്ങനെയെന്ന് കൊച്ചി മേയർ വ്യക്തമാക്കണം .
ആർ.വി.ബാബു
സംസ്ഥാന അദ്ധ്യക്ഷൻ
ഹിന്ദു ഐക്യവേദി കേരളം
















